ടെറസ്സിലെ പൂപ്പൽ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് യുവാവ് മരിച്ചു

വീടിന് മുകളിൽ കയറിയ യുവാവ് കാൽ വഴുതി താഴെ വീണ് മരിച്ചു. പയ്യോളി ബെവ്കോ ഔട്ട് ലെറ്റ് ജീവനക്കാരനായ പുറക്കാട് എടവനക്കണ്ടി ഇ കെ പ്രജീഷ് (41) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ടെറസ്സിലെ പൂപ്പൽ വൃത്തിയാക്കുന്നതിനായി വീടിന് മുകളിൽ കയറിയതായിരുന്നു പ്രജീഷ്. വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രജീഷിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രഥമ ചികിത്സ നൽകി. തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളേജ്  ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. പിതാവ്: ബാലകൃഷ്ണൻ നായർ. മാതാവ്: കാർത്യായനി. സഹോദരി: ഷൈനി.

Leave a Reply

Your email address will not be published.

Previous Story

തൃശൂർ കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം: പഴയ കേസിലെ പ്രതി സവാദ് വീണ്ടും അറസ്റ്റിൽ

Next Story

കാപ്പാട് മുഹമ്മദലി ഹാജി (ഫിർദൗസ്) അന്തരിച്ചു

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-09-2025  ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 06-09-2025  ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ അനീൻകുട്ടി മെഡിസിൻവിഭാഗം ഡോ.ഷമീർ വി.കെ ജനറൽസർജറി ഡോ. മഞ്ജൂഷ്

ദേശീയ അധ്യാപക ദിനത്തിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ നേതൃത്വത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപക ദമ്പതികളായ സുകുമാരൻ മാസ്റ്ററെയും രാധ ടീച്ചറെയും സീനിയർ ചേമ്പർ

പേരാമ്പ്ര കൈതക്കലിൽ ബൈക്ക് തെന്നി വീണ് ബൈക് യാത്രികൻ മരിച്ചു

കായണ്ണ : നെല്ലുളി തറമ്മൽ മനോജൻ്റെ മകൻ മൃഥുൽ(23 ) ആണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ മരണപ്പെട്ടത്. സഹയാത്രികനായ കായണ്ണ ചെമ്പോടുമ്മൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ

ഇന്ന് അധ്യാപക ദിനം അക കണ്ണിൻ്റെ വെളിച്ചത്തിൽ സമൂഹത്തിന് മാതൃകയായി കാഴ്ച പരിമിതിയുള്ള ഒരു പ്രധാന അധ്യാപകൻ

കൊടുവള്ളി: പിറന്നു വീഴുന്നതിന് മൂന്നു മാസം മുമ്പെ പിതാവിനെ നഷ്ടമായ ആ കുഞ്ഞ്, പിന്നീട് കാഴ്ച മങ്ങിയ കണ്ണുകളോടെയാണ് ലോകത്തെ നോക്കി