കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തോടനുബന്ധിച്ചുളള ആനക്കുളം നവീകരിക്കാന്‍ ഒന്നര കോടി രൂപയുടെ പദ്ധതി ദേവസ്വം ബോര്‍ഡ് തയ്യാറാക്കി. പദ്ധതിയ്ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് ഭരണാനുമതി നല്‍കിയാല്‍ ഉടന്‍ തന്നെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കുമെന്ന് പിഷാരികാവ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.കെ.പ്രമോദ് കുമാര്‍ അറിയിച്ചു.
പഴയ കാലത്ത് ക്ഷേത്രത്തില്‍ ഉത്സവത്തിന് എഴുന്നളളിക്കാന്‍ കൊണ്ടു വരുന്ന ആനകളെ കുളിപ്പിക്കുന്ന ജലാശയമായിരുന്നു ഇത്. പിന്നിട് മണ്ണിടിഞ്ഞും ചെളി നിറഞ്ഞും ആനകുളം നാശത്തിലേക്ക് നീങ്ങി. പായലും പുല്ലും നിറഞ്ഞ ആനക്കുളത്തിലേക്ക് ഇറങ്ങാന്‍ പോലും ജനം മടിച്ചു. പിഷാരികാവ് ക്ഷേത്ര കവാടത്തിന് തൊട്ടടുത്താണ് ആനക്കുളം. ദേശീയ പാതയോരത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമായി ആനക്കുളത്തെ മാറ്റാനാണ് നടപടി. കുളത്തിന് ചുറ്റും നടക്കാന്‍ കഴിയുന്ന വിധം നടപ്പാതയൊരുക്കും. കല്‍പ്പടവുകള്‍ കുളത്തിന് ചുറ്റുമുണ്ടാകും. വൈദ്യുതാലങ്കാരങ്ങളും സ്ഥാപിക്കും. മലിന ജലം ഒഴുകി പോകാനുളള സംവിധാനവും ഏര്‍പ്പെടുത്തും. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ദേഹ ശുദ്ധി വരുത്താനുളള സൗകര്യം ഇവിടെയുണ്ടാവും. സമീപത്തെ കാവിന്റെ സംരക്ഷണം ഉറപ്പു വരുത്തിയായിരിക്കും ആനക്കുളം നവീകരിക്കുക. ആനക്കുളം നവീകരിക്കാനുളള ഫണ്ട് പിഷാരികാവ് ദേവസ്വം വകയിരുത്തിയിട്ടുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയാലുടന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലേക്ക് കടക്കും.
പിഷാരികാവ് ദേവസ്വത്തിന്റെ കൈവശമുളള കൊല്ലം ചിറയുടെ തുടര്‍ വികസന പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കൊല്ലം ചിറയ്ക്ക് ചുറ്റും നടപ്പാതകള്‍ നിര്‍മ്മിക്കും. പ്രഭാത,സായാഹ്ന സവാരിയ്ക്കും,വ്യായാമത്തിനും വേണ്ട സൗകര്യം ഇവിടെയുണ്ടാവും. ചിറയിലേക്ക് ഇറങ്ങുന്നിടത്ത് കുളിപ്പുരകളും ഉണ്ടാവും. വൈദ്യുതി വിളക്കുകളും സ്ഥാപിക്കും.
പിഷാരികാവ് ക്ഷേത്രത്തിന് മുന്നിലുളള വടയനക്കുളം നവീകരിക്കാന്‍ വീണ്ടുമൊരു പദ്ധതി കൂടി ദേവസ്വം ആലോചിക്കുന്നുണ്ട്. ഒരു ഏക്രയോളം വിസ്തൃതിയിലുളള വടയനക്കുളം നവീകരിക്കാന്‍ നേരത്തെ പദ്ധതി തയ്യാറാക്കിയതും, മുന്‍ ദേവസ്വം മന്ത്രി ജി.സുധാകരന്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചതുമായിരുന്നു. എന്നാല്‍ പല വിധ കാരണങ്ങളാല്‍ ആ പദ്ധതി നടപ്പായില്ല. വടയനക്കുളം കേന്ദ്ര സര്‍ക്കാറിന്റെ സഹസ്ര സരോവരം പദ്ധതിയില്‍പ്പെടുത്തി നവീകരിക്കാനാണ് ദേവസ്വം ശ്രമിക്കുന്നത്
Latest from Local News
കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം. ഗവൺമെന്റ് കോളജ് പൂർവ്വ വിദ്യാർത്ഥിയും ഹെൽത്ത് ഇൻസ്പെക്ടറുമായിരുന്ന സിബീഷ് പെരുവട്ടൂരിന്റെ സ്മരണാർത്ഥം ‘ഓർമ’ സാംസ്കാരിക കൂട്ടായ്മ കൊയിലാണ്ടി ഏർപ്പെടുടുത്തിയ
നാടകവേദിയിലെ അതുല്യ പ്രതിഭ വിജയൻ മലാപ്പറമ്പ് അരങ്ങൊഴിഞ്ഞു. പ്രൊഫഷണൽ നാടക രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നടനായിരുന്നു വിജയൻ മലാപ്പറമ്പ്.
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് ഇരുമ്പ് പാലത്തുവെച്ചാണ് കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെ ആണ് തട്ടിക്കൊണ്ടുപോയത്. രണ്ട് പുരുഷൻമാരും
കൊയിലാണ്ടി: 2024-25 വർഷത്തെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ (AITT) ഉജ്ജ്വല വിജയം കൈവരിച്ച് കൊയിലാണ്ടി ഗവൺമെന്റ് ഐടിഐ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി.
നന്തിബസാർ കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ (88) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ സുകുമാരന്‍ പയ്യോളി, മല്ലിക, മരുമക്കൾ കാർത്ത്യായനി,