കോഴിക്കോട്ടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ആകെ 25 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. സംഭവങ്ങളിൽ മലയാളിയടക്കമുള്ള നാലു പേർ പിടിയിലായി.
പണിക്കർ റോഡിലുള്ള വാടക റൂമിൽ നിന്ന് 22.25 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ലക്‌നൗ സ്വദേശികളായ ദീപക് കുമാറും വാസുവും അറസ്റ്റിലായി. കടല ഉൽപ്പന്നങ്ങൾക്കായുള്ള കച്ചവടത്തിന്റെ മറവിൽ ഇവർ കഞ്ചാവ് കൈമാറ്റം ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ടർഫ് മൈതാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വിൽപ്പന. ഡാൻസാഫ് (DANSAF) വിഭാഗവും വെളളയിൽ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.
മറ്റൊരു സംഭവത്തിൽ, നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം 2.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. പൊലീസ് പട്രോളിംഗിനിടെ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സൽമാനുൽ ഫാരിസും കൽക്കത്ത സ്വദേശിയായ സൗരവ് സിത്താറും കേസിൽ അറസ്റ്റിലായവരാണ്.