കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട; ഒഡീഷ സ്വദേശികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ  രഹസ്യ വിവരത്തെ തുടർന്നു നടത്തിയ റെയ്ഡിൽ ഒഡീഷ സ്വദേശികളായ രണ്ട് യുവാക്കൾ 21.200 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി.

2025 ജൂൺ 20ന് അർദ്ധരാത്രിയോടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലം-കാരപ്പറമ്പ് ചക്കിട്ടഇട റോഡിലെ വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഒഡീഷ സംസ്ഥാനത്ത് ഗഞ്ചാം ജില്ലയിലെ സുന്മോഹി ഗ്രാമം, കുല്ലഗഡ പോസ്റ്റ് സ്വദേശിയായ വിജയ് സ്വൈൻ (28),  ചിക്കിലി ഗ്രാമം, കുല്ലഗഡ പോസ്റ്റ് സ്വദേശി സിലു സേദി (26) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മൂന്നുമാസങ്ങളായി ഇവരുടെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ചുകൊണ്ടായിരുന്നു എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും, എൻഫോഴ്‌സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡും ചേർന്നുള്ള കൃത്യമായ നടപടി.

ഒഡീഷയിലെ കഞ്ചാവ് മാഫിയാ സംഘങ്ങളുമായി ഇവർക്ക് നേരിട്ട ബന്ധമുണ്ടെന്ന് എക്സൈസ് സംഘം സ്ഥിരീകരിച്ചു. കേസെടുത്ത് പ്രതികളെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

റെയ്ഡിനൊപ്പം ഏർപ്പെട്ടിരുന്ന സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എ, പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺകുമാർ, ഷിബിൻ, ഷാജു സി.പി, മുഹമ്മദ് അബ്ദുൽ റഹൂഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, ജിത്തു, ദീപക്, തോബിയാസ്, അജിൻ ബ്രൈറ്റ്, ജംഷീർ, ജിഷ്ണു, വൈശാഖ് എന്നിവരും ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published.

Previous Story

നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

Next Story

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 21-06-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

Latest from Main News

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സ്മാർട്ട് കാർഡ് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സ്മാർട്ട് കാർഡ് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി. കളക്ടറേറ്റിലെ എപിജെ ഹാളിൽ ജൂലൈ

കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ

കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ. വക്കീൽ ​ഗുമസ്തരുടെ കെട്ടിടത്തിനോട് ചേർന്നാണ് പോസ്റ്റർ‌ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റുകളുമായി സമാധാന ചർച്ചയ്ക്ക്

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇടവിട്ട് നൽകിവരുന്ന ഡയാലിസിസ് ശാരീരിക

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലിനായുള്ള ഹര്‍ജിയിലെ വിവരങ്ങള്‍ സുപ്രീം കോടതി നിർദേശ പ്രകാരം എജി ഓഫീസിന് കൈമാറി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ തേടിയുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന്

ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവിതത്തിനും സ്വത്തിനും ഗുരുതര ഭീഷണിയാകുന്ന കാട്ടുപന്നികളെ നേരിടുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു

ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവിതത്തിനും സ്വത്തിനും ഗുരുതര ഭീഷണിയാകുന്ന കാട്ടുപന്നികളെ നേരിടുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. കാട്ടുപന്നികളെ വെടിവെച്ചോ നിയമപരമായ മറ്റ് മാർഗ്ഗങ്ങളിലൂടെയോ