തെരുവ് നായ പ്രശ്നം: എബിസി മാത്രമല്ല, അടിയന്തര നിയമപരിഷ്‌ക്കരണം ആവശ്യമാണ് – ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ

സംസ്ഥാനത്ത് വർഷങ്ങളായി അനിമൽ ബർത്ത് കൺട്രോൾ പദ്ധതി തുടർച്ചയായി നടന്നിട്ടും തെരുവ് നായ്‌ക്കളുടെ എണ്ണവും അക്രമണവും റാബീസ് കേസുകളും വർധിച്ചുവരുന്നതിനാൽ എബിസി മാത്രമല്ല ഏക പോംവഴിയെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള നിലവിലുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വേണമെന്നും അല്ലാത്തപക്ഷം പേവിഷബാധ കേസുകൾ വർധിക്കുമെന്നും വെറ്ററിനറി അസോസിയേഷൻ മുന്നറിയിപ്പ് നൽകി. തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാർഗ്ഗമായി നായ്‌ക്കളുടെ വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല. ദീർഘകാല അടിസ്ഥാനത്തിൽ ഒരു പരിധിവരെ നായ്‌ക്കളുടെ എണ്ണം വര്‍ധിക്കുന്നത് തടയുന്നതിനും സംന്തുലിതാവസ്ഥ നിലനിർത്തുന്നതിനും മാത്രമാണ് എബിസി ഉപകാരപ്പെടുക.

വന്ധ്യംകരണം നടത്തിയ നായകൾ കടിക്കുകയില്ലെന്നില്ല. തെരുവ് നായ്‌ക്കളെ റാബീസ് സംശയിക്കുന്ന നായ കടിച്ചാൽ ആ കൂട്ടത്തെ മുഴുവനായി ഷെൽട്ടർ ചെയ്ത് ഗൈഡ്‌ലൈൻ പ്രകാരമുള്ള ദിവസങ്ങളിലെ കുത്തിവെപ്പുകൾ നൽകി 120 ദിവസത്തെ നിരീക്ഷണത്തിന് ശേഷം തുറന്ന് വിടാനുള്ള നടപടികൾ സ്വീകരിക്കണം. അല്ലെങ്കിൽ പേ നായ്‌ക്കളുടെ എണ്ണത്തിൽ ഇനിയും വർധനവ് ഉണ്ടാകും. ഇത് സാധ്യമാകുന്നില്ലെങ്കിൽ അക്രമകാരികളെയും റാബീസ് സംശയിക്കുന്നവയെയും ദയാവധത്തിന് വിധേയമാക്കാൻ നിയമങ്ങളിൽ മാറ്റം വരുത്തണം. അടിയന്തര പരിഹാരം എന്ന നിലയിൽ സ്കൂൾ പരിസരം, ബസ് സ്റ്റാന്റുകൾ, റെയില്‍വേ സ്റ്റേഷൻ, മാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കാണുന്ന അക്രമകാരികളെ പെട്ടെന്ന് ഷെൽട്ടർ ചെയ്യുകയോ ദയാവധത്തിന് വിധേയമാക്കുകയോ വേണമെന്നും വെറ്റിനറി അസോസിയേഷൻ ഭാരവാഹികൾ

Leave a Reply

Your email address will not be published.

Previous Story

അണ്ടർപാസ് തകർച്ചയും വെള്ളക്കെട്ടും ; മേപ്പയ്യൂർ-കൊയിലാണ്ടി റോഡിലെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് എംപി ഷാഫി പറമ്പിൽ

Next Story

കൊയിലാണ്ടി നഗരസഭാ സമ്പൂര്‍ണ കുടിവെള്ളപദ്ധതി സെപ്റ്റംബറില്‍ ജലവിതരണത്തിന് തയ്യാറാകും

Latest from Main News

ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവിതത്തിനും സ്വത്തിനും ഗുരുതര ഭീഷണിയാകുന്ന കാട്ടുപന്നികളെ നേരിടുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു

ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവിതത്തിനും സ്വത്തിനും ഗുരുതര ഭീഷണിയാകുന്ന കാട്ടുപന്നികളെ നേരിടുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. കാട്ടുപന്നികളെ വെടിവെച്ചോ നിയമപരമായ മറ്റ് മാർഗ്ഗങ്ങളിലൂടെയോ

ചെറുവണ്ണൂരിൽ മാധ്യമ പ്രവർത്തകനുമേൽ കയ്യേറ്റം; ഐആർഎംയുവിന്റെ ശക്തമായ പ്രതിഷേധം

  ഫറോക്ക്: ചെറുവണ്ണൂരിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ 24 ന്യൂസ് ചാനലിന്റെ പ്രാദേശിക റിപ്പോർട്ടർ മുസമ്മിലിന് നേരെ ഉണ്ടായ കയ്യേറ്റത്തിൽ ഇന്ത്യൻ

കോഴിക്കോട് – പാലക്കാട് എക്സ്പ്രസ്സ് പ്രതിദിന സർവീസാക്കി

കോഴിക്കോട്- പാലക്കാട് ജങ്‌ഷൻ സ്പെഷ്യൽ എക്സ്പ്രസ് (06071), പാലക്കാട് ജങ്‌ഷൻ- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് (06031) ട്രെയിനുകൾ ഇനി ദിവസവും സർവീസ്

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 11.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 11.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞു നിധിയെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് കൈമാറി

ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞു നിധിയെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് കൈമാറി. ഒരിക്കൽ ഉപേക്ഷിച്ച കൈകളിൽ അവൾ മുറുകെപ്പിടിച്ചു.  മംഗളേശ്വറും രഞ്ജിതയും തങ്ങളുടെ