പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ്‌ ഇന്ന്

പ്ലസ് വൺ (plus one) പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ്‌ ഇന്ന് (ഞായറാഴ്‌ച) പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റാണിത്‌.

ഇതിന്റെ അടിസ്ഥാനത്തിൽ16നും 17നും പ്രവേശനം നടക്കും. അലോട്ട്‌മെന്റിൽ ഇടംലഭിക്കുന്ന മുഴുവൻ പേരും ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. ആദ്യരണ്ട്‌ അലോട്ട്‌മെന്റുകളിലും താൽക്കാലിക പ്രവേശനത്തിന്‌ അനുമതിയുണ്ടായിരുന്നു. പ്രവേശനം നേടാതിരുന്നാൽ തുടർ നടപടികളിൽ നിന്ന് പുറത്താകും.

രണ്ടാം അലോട്ട്‌മെന്റും പൂർത്തിയായപ്പോൾ ആകെ 2,42,688 പേരാണ്‌ പ്രവേശനം നേടിയത്‌. മൂന്നാം അലോട്ട്‌മെന്റിനായി മെറിറ്റിൽ 93,594 സീറ്റ് ശേഷിക്കുന്നുണ്ട്‌. വിദ്യാർഥികൾ ഇല്ലാത്തതിനാൽ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകളും ജനറലിലേക്ക്‌ മാറ്റിയാകും അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കുക. അതിനാൽ മൂന്നാം അലോട്ട്‌മെന്റിൽ കൂടുതൽ പേർക്ക്‌ പ്രവേശനം ലഭിക്കും. ഉയർന്ന ഓപ്‌ഷനുകൾ ലഭിക്കുന്നതിനുള്ള സാധ്യതയും കൂടും. 18ന്‌ ക്ലാസ് ആരംഭിക്കും.

ഇതുവരെ അപേക്ഷിക്കാത്തവർക്കും മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഓപ്ഷനുകൾ നൽകാത്തതിനാലോ അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

Leave a Reply

Your email address will not be published.

Previous Story

തിക്കോടി പള്ളിക്കരയിലെ അയനിയിൽ കൃഷ്ണൻ അന്തരിച്ചു

Next Story

നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ ദീപ്നിയ ഡി ബി യെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു

Latest from Local News

സത്യസായി ബാബ ജന്മശതാബ്ദിയുടെ ഭാഗമായി പുട്ടപർത്തിയിൽ നിന്ന് പുറപ്പെട്ട പ്രേമ പ്രവാഹിനി രഥയാത്രക്ക് കൊയിലാണ്ടി സത്യസായി സമിതിയിൽ സ്വീകരണം നൽകി

ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജന്മശദാബ്ദിയുടെ ഭാഗമായി പുട്ടപർത്തിയിൽ നിന്ന് പുറപ്പെട്ട പ്രേമ പ്രവാഹിനി രഥയാത്രയ്ക്ക് കൊയിലാണ്ടി സത്യസായി സമിതിയിൽ സ്വീകരണം

അരിയിലെഴുത്തിന് പിഷാരികാവിൽ വൻ തിരക്ക്

കൊയിലാണ്ടി: വിജയദശമി ദിനത്തിൽ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ 400 ഓളം കുരുന്നുകൾ ആദ്യാക്ഷരം കുറിയ്ക്കുവാൻ എത്തിച്ചേർന്നു. മേൽശാന്തി എൻ നാരായണൻ മൂസ്സതിൻ്റെ

വർഗീയതയും ആത്മീയ ചൂഷണവും പ്രോത്സാഹിപ്പിക്കുന്ന നടപടികളിൽ നിന്നും പിൻമാറണം: വിസ്ഡം

  കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ട് വർഗീയതയേയും ആത്മീയ ചൂഷണത്തെയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്നും ഭരണകൂടവും രാഷ്ട്രീയ