കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തു

കോഴിക്കോട്  സെക്‌സ് റാക്കറ്റ് കേസില്‍ മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തു. രണ്ട് പൊലീസ് ഡ്രൈവര്‍മാരെയും അപ്പാർട്ട്‌മെന്റ് വാടകക്ക് എടുത്ത് നല്‍കിയ വ്യക്തിയെയുമാണ് പ്രതിചേര്‍ത്തത്. സെക്‌സ് റാക്കറ്റിലൂടെ വരുമാനം നേടി എന്ന കണ്ടെത്തലിലാണ് പൊലീസ് ഡ്രൈവര്‍മാരെ പ്രതിചേര്‍ത്തത്
മലാപറമ്പ് പെണ്‍വാണിഭകേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തത്. കോഴിക്കോട് വിജിലന്‍സിലെയും കണ്‍ട്രോള്‍ റൂമിലെയും ഡ്രൈവര്‍മാരായ കെ ഷൈജിത്ത്, കെ സനിത്ത് എന്നിവരെയാണ് പ്രതിചേര്‍ത്തത്. സെക്‌സ്‌റാക്കറ്റിലൂടെ ഇരുവരും വരുമാനം നേടി എന്നതാണ് പൊലീസ് കണ്ടെത്തല്‍.
പ്രധാന പ്രതിയായ ബിന്ദുവിന്റെ ഫോണില്‍ നിന്നും പൊലീസ് ഡ്രൈവര്‍മാരെ വിളിച്ചതിന്റെ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് സെക്‌സ് റാക്കറ്റ് നടത്തിപ്പിന് പിന്നില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കുന്നത്. അപ്പാർട്ട്‌മെന്റ് വാടകക്ക് എടുത്ത് നല്‍കിയ നിമിഷ് എന്നയാളെയും പ്രതിചേര്‍ത്തു.
കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ക്കാന്‍ സാധ്യതയുള്ളതായും പൊലീസ് പറഞ്ഞു. നേരത്തേ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒൻപത് പേര്‍ റെയ്ഡിന് പിന്നാലെ പിടിയിലായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വരുന്നു ; മന്ത്രി ശ്രീ . പി. എ മുഹമ്മദ് റിയാസ് ശിലാസ്ഥാപനം നിർവ്വഹിച്ചു

Next Story

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

Latest from Main News

ദേശീയ പഞ്ചഗുസ്തി; ചക്കാലക്കൽ സ്പോർട്സ് അക്കാദമിക്ക് മികച്ച നേട്ടം

തൃശ്ശൂരിൽ വെച്ച് നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ അഞ്ചു മെഡലുകൾ നേടി ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിലെ താരങ്ങൾ. രണ്ടു സ്വർണവും

അശ്വിന്‍ മോഹനായുള്ള തെരച്ചില്‍ ഇന്ന് രാവിലെ പുന:രാരംഭിക്കും; അപകടമൊന്നുമില്ലാതെ തിരിച്ചെത്താന്‍ നാടൊന്നാകെ പ്രാര്‍ഥനയില്‍

  ഇന്നലെ ഉച്ചയോടെ കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ പനങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും, കിനാലൂര്‍ പൂളക്കണ്ടി സ്വദേശി

കക്കയം മുപ്പതാം മൈലിൽ പുഴയിൽ കുളിക്കാനിറങ്ങിയ  യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി

പേരാമ്പ്ര : കക്കയം മുപ്പതാം മൈലിൽ പുഴയിൽ കുളിക്കാനിറങ്ങിയ  യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പനങ്ങാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കിനാലൂർ

അത്തോളി കുനിയിൽ കടവിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

  അത്തോളി കുനിയിൽ കടവിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുമൂന്നു ദിവസത്തെ

പണിമുടക്കിനിടയിലും ഗുരുവായൂരപ്പ ദർശനത്തിന് ആയിരങ്ങൾ

ഗുരുവായൂർ: ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലും ഗുരുവായൂരപ്പ ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി. പുലർച്ചെ നിർമ്മാല്യം മുതൽ ദർശന സായൂജ്യം തേടി