കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തു. രണ്ട് പൊലീസ് ഡ്രൈവര്‍മാരെയും അപ്പാർട്ട്‌മെന്റ് വാടകക്ക് എടുത്ത് നല്‍കിയ വ്യക്തിയെയുമാണ് പ്രതിചേര്‍ത്തത്. സെക്‌സ് റാക്കറ്റിലൂടെ വരുമാനം നേടി എന്ന കണ്ടെത്തലിലാണ് പൊലീസ് ഡ്രൈവര്‍മാരെ പ്രതിചേര്‍ത്തത്
മലാപറമ്പ് പെണ്‍വാണിഭകേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തത്. കോഴിക്കോട് വിജിലന്‍സിലെയും കണ്‍ട്രോള്‍ റൂമിലെയും ഡ്രൈവര്‍മാരായ കെ ഷൈജിത്ത്, കെ സനിത്ത് എന്നിവരെയാണ് പ്രതിചേര്‍ത്തത്. സെക്‌സ്‌റാക്കറ്റിലൂടെ ഇരുവരും വരുമാനം നേടി എന്നതാണ് പൊലീസ് കണ്ടെത്തല്‍.
പ്രധാന പ്രതിയായ ബിന്ദുവിന്റെ ഫോണില്‍ നിന്നും പൊലീസ് ഡ്രൈവര്‍മാരെ വിളിച്ചതിന്റെ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് സെക്‌സ് റാക്കറ്റ് നടത്തിപ്പിന് പിന്നില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കുന്നത്. അപ്പാർട്ട്‌മെന്റ് വാടകക്ക് എടുത്ത് നല്‍കിയ നിമിഷ് എന്നയാളെയും പ്രതിചേര്‍ത്തു.
കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ക്കാന്‍ സാധ്യതയുള്ളതായും പൊലീസ് പറഞ്ഞു. നേരത്തേ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒൻപത് പേര്‍ റെയ്ഡിന് പിന്നാലെ പിടിയിലായിരുന്നു.
Latest from Main News
കോഴിക്കോട്: കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. മരത്തോട് ഭാഗത്ത് എത്തിയ കാട്ടാന വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. ആക്രമണത്തിൽ വീട് ഭാഗികമായി
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 60 വയസ്സിന് മുകളില്‍ പ്രായമുള്ള ബിപിഎല്‍ കുടുംബത്തിലെ പ്രമേഹബാധിതര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന ‘വയോമധുരം’ പദ്ധതിയിലേക്ക് suneethi.sjd.kerala.gov.in
ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരം. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതല്‍
തൃശ്ശൂരിൽ വെച്ച് നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ അഞ്ചു മെഡലുകൾ നേടി ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിലെ താരങ്ങൾ. രണ്ടു സ്വർണവും
ഇന്നലെ ഉച്ചയോടെ കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ പനങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും, കിനാലൂര്‍ പൂളക്കണ്ടി സ്വദേശി