കോഴിക്കോട് ജില്ലയിൽ, കൊയിലാണ്ടി താലൂക്കിൽ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന, പരേതനായ വടക്കേ പൂക്കാട്ടിൽ ശങ്കരനാശാരിയുടെ മകൻ രഞ്ജിത്ത് (ഉണ്ണി) (50) കഴിഞ്ഞ നാല് വർഷമായി ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. അദ്ദേഹത്തിന് തൊഴിൽരഹിതയായ ഭാര്യയും 10, 5 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളുമാണ് ഉള്ളത്. ചികിത്സ ആവശ്യാർത്ഥം വീടും അഞ്ചു സ്ഥലവും പണയത്തിലാണ്. ഇപ്പോൾ അസുഖം വീണ്ടും മൂർച്ഛിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്. മറ്റു ചികിത്സകൾ ഒന്നും ഫലിക്കാത്തതു കാരണം ക്യാൻസറിനെ പ്രതിരോധിക്കുന്ന CAR-T- Cell എന്ന ചികിത്സ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ഇതിന് ഏകദേശം 45 ലക്ഷം രൂപയോളം ചെലവ് വരും. അടിയന്തരമായി ജൂൺ 10 നുളിൽ 15 ലക്ഷം രൂപ ആശുപത്രിയിൽ അടക്കേണ്ടതുണ്ട്. ബാക്കി സംഖ്യ ഒരു മാസത്തിനുള്ളിൽ അടക്കുകയും വേണം. സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമേ ഈ യുവാവിനെയും കുടുംബത്തെയും രക്ഷിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കിയിൽ ചെയർമാനും ശ്രീ ശശി കൊളോത്ത് കൺവീനറും പി.കെ. രാമകൃഷ്ണൻ ട്രഷറുമായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . താങ്കളാൾ കഴിയുന്ന പരമാവധി സാമ്പത്തിക സഹായം താഴെ കാണിച്ച ഗൂഗിൾ പേയിലോ ബാങ്ക് അക്കൗണ്ടിലോ നിക്ഷേപിച്ച സഹകരിക്കണമെന്ന് സതി കിഴക്കയിൽ ചെയർമാൻ, ശശി കൊളോത്ത് കൺവീനർ എന്നിവർ അറിയിച്ചു.
രഞ്ജിത്ത് ചികിത്സ സഹായ കമ്മറ്റി.സതി കിഴക്കയിൽ, ശശി കൊളോത്ത്, വി കെ അബ്ദുൾഹാരിസ്, സുധ തടവൻ കയ്യിൽ ഉണ്ണികൃഷ്ണൻ പൂക്കാട്, സിജിത്ത് തീരം, സാജി കെ കെ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Latest from Local News
ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള
രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,
പേരാമ്പ്ര. പ്രശസ്ത നാടകകൃത്തും ആകാശവാണി അവതാരകനുമാ യിരുന്ന ഖാൻ കാവിലിൻ്റെ 28 – ആം ചരമ വാർഷികം ആചരിച്ചു. ഖാൻ കാവിൽ
കൊയിലാണ്ടി: വർഷങ്ങളായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലായി ഉയർത്തുന്നു. അത്യാധുനിക സൗകര്യങ്ങളും അതിനൂതന ചികിൽസാ രീതികളും ട്രോമാകെയറും