കോഴിക്കോട് ജില്ലയിൽ, കൊയിലാണ്ടി താലൂക്കിൽ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന, പരേതനായ വടക്കേ പൂക്കാട്ടിൽ ശങ്കരനാശാരിയുടെ മകൻ രഞ്ജിത്ത് (ഉണ്ണി) (50) കഴിഞ്ഞ നാല് വർഷമായി ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. അദ്ദേഹത്തിന് തൊഴിൽരഹിതയായ ഭാര്യയും 10, 5 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളുമാണ് ഉള്ളത്. ചികിത്സ ആവശ്യാർത്ഥം വീടും അഞ്ചു സ്ഥലവും പണയത്തിലാണ്. ഇപ്പോൾ അസുഖം വീണ്ടും മൂർച്ഛിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്. മറ്റു ചികിത്സകൾ ഒന്നും ഫലിക്കാത്തതു കാരണം ക്യാൻസറിനെ പ്രതിരോധിക്കുന്ന CAR-T- Cell എന്ന ചികിത്സ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ഇതിന് ഏകദേശം 45 ലക്ഷം രൂപയോളം ചെലവ് വരും. അടിയന്തരമായി ജൂൺ 10 നുളിൽ 15 ലക്ഷം രൂപ ആശുപത്രിയിൽ അടക്കേണ്ടതുണ്ട്. ബാക്കി സംഖ്യ ഒരു മാസത്തിനുള്ളിൽ അടക്കുകയും വേണം. സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമേ ഈ യുവാവിനെയും കുടുംബത്തെയും രക്ഷിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കിയിൽ ചെയർമാനും ശ്രീ ശശി കൊളോത്ത് കൺവീനറും പി.കെ. രാമകൃഷ്ണൻ ട്രഷറുമായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . താങ്കളാൾ കഴിയുന്ന പരമാവധി സാമ്പത്തിക സഹായം താഴെ കാണിച്ച ഗൂഗിൾ പേയിലോ ബാങ്ക് അക്കൗണ്ടിലോ നിക്ഷേപിച്ച സഹകരിക്കണമെന്ന് സതി കിഴക്കയിൽ ചെയർമാൻ, ശശി കൊളോത്ത് കൺവീനർ എന്നിവർ അറിയിച്ചു.
രഞ്ജിത്ത് ചികിത്സ സഹായ കമ്മറ്റി.സതി കിഴക്കയിൽ, ശശി കൊളോത്ത്, വി കെ അബ്ദുൾഹാരിസ്, സുധ തടവൻ കയ്യിൽ ഉണ്ണികൃഷ്ണൻ പൂക്കാട്, സിജിത്ത് തീരം, സാജി കെ കെ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു. മുന്നണിയുടെ
കൊയിലാണ്ടി: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ കൊയിലാണ്ടി യൂനിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്‍ര് സുരേന്ദ്രന്‍
മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം നന്തി മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട്
ജെസിഐ കൊയിലാണ്ടിയുടെ 44ആമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പന്തലായനി ഭാഗത്ത് ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലാവുന്നില്ല. ഡിസംബര്‍ അവസാനത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഭാഗികമായെങ്കിലും തുറന്നു കൊടുക്കുമെന്നായിരുന്നു







