കോഴിക്കോട് ജില്ലയിൽ, കൊയിലാണ്ടി താലൂക്കിൽ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന, പരേതനായ വടക്കേ പൂക്കാട്ടിൽ ശങ്കരനാശാരിയുടെ മകൻ രഞ്ജിത്ത് (ഉണ്ണി) (50) കഴിഞ്ഞ നാല് വർഷമായി ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. അദ്ദേഹത്തിന് തൊഴിൽരഹിതയായ ഭാര്യയും 10, 5 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളുമാണ് ഉള്ളത്. ചികിത്സ ആവശ്യാർത്ഥം വീടും അഞ്ചു സ്ഥലവും പണയത്തിലാണ്. ഇപ്പോൾ അസുഖം വീണ്ടും മൂർച്ഛിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്. മറ്റു ചികിത്സകൾ ഒന്നും ഫലിക്കാത്തതു കാരണം ക്യാൻസറിനെ പ്രതിരോധിക്കുന്ന CAR-T- Cell എന്ന ചികിത്സ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ഇതിന് ഏകദേശം 45 ലക്ഷം രൂപയോളം ചെലവ് വരും. അടിയന്തരമായി ജൂൺ 10 നുളിൽ 15 ലക്ഷം രൂപ ആശുപത്രിയിൽ അടക്കേണ്ടതുണ്ട്. ബാക്കി സംഖ്യ ഒരു മാസത്തിനുള്ളിൽ അടക്കുകയും വേണം. സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമേ ഈ യുവാവിനെയും കുടുംബത്തെയും രക്ഷിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കിയിൽ ചെയർമാനും ശ്രീ ശശി കൊളോത്ത് കൺവീനറും പി.കെ. രാമകൃഷ്ണൻ ട്രഷറുമായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . താങ്കളാൾ കഴിയുന്ന പരമാവധി സാമ്പത്തിക സഹായം താഴെ കാണിച്ച ഗൂഗിൾ പേയിലോ ബാങ്ക് അക്കൗണ്ടിലോ നിക്ഷേപിച്ച സഹകരിക്കണമെന്ന് സതി കിഴക്കയിൽ ചെയർമാൻ, ശശി കൊളോത്ത് കൺവീനർ എന്നിവർ അറിയിച്ചു.
രഞ്ജിത്ത് ചികിത്സ സഹായ കമ്മറ്റി.സതി കിഴക്കയിൽ, ശശി കൊളോത്ത്, വി കെ അബ്ദുൾഹാരിസ്, സുധ തടവൻ കയ്യിൽ ഉണ്ണികൃഷ്ണൻ പൂക്കാട്, സിജിത്ത് തീരം, സാജി കെ കെ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Latest from Local News
മേപ്പയ്യൂർ: ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പരാജയപ്പെട്ടെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.മൂസ്സ അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗ്രാമ
വില്യാപ്പള്ളി-ചേലക്കാട് റോഡ് നിര്‍മാണത്തില്‍ വടകര റീച്ചിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ക്കായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്ലോത്ത് നട
എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:
കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര