കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി

കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. സംസ്ഥാന ദുരന്തനിവാരണ നിധിയില്‍നിന്ന് 1000 രൂപവീതം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. താല്‍കാലിക ആശ്വാസം എന്ന നിലയിലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കി.

കപ്പല്‍ അപകടം മൂലം പ്രശ്‌നമുണ്ടായ തീരദേശങ്ങളിലുള്ള തൊഴിലാളികള്‍ക്കാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ 78498 മത്സ്യബന്ധന കുടുംബങ്ങള്‍ക്കും 27020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്കുമാണ് ധനസഹായം ലഭിക്കുക. ഒന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ആറുകിലോ അരിവീതവും നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

രണ്ടാഴ്ചയായി കേരളത്തിലെ മത്സ്യബന്ധന മേഖല വലിയ തോതിലുള്ള തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കപ്പല്‍ അപകടത്തില്‍പെട്ടതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ടായിരുന്നു. ഇതോടൊപ്പം ആളുകള്‍ ഭയത്താല്‍ മത്സ്യം വാങ്ങാത്ത സാഹചര്യവും നിലനിന്നിരുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ കഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.

കപ്പൽ അപകടത്തിൽ അർഹമായ നഷ്‌ടപരിഹാരം വാങ്ങിയെടുക്കലിനാണ്‌ സർക്കാർ അടിയന്തിര പ്രാധാന്യം നൽകുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നാശനഷ്‌ടം ശാസ്‌ത്രീയമായി തിട്ടപ്പെടുത്തും. മത്സ്യതൊഴിലാളികൾക്ക്‌ എത്രയും വേഗം ജീവസന്ധാരണത്തിനുള്ള സാഹചര്യം ഒരുക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതിയുടെ ഉപസമിതി അണക്കെട്ട് സന്ദർശിച്ചു

Next Story

യൂത്ത് ലീഗ്, എം.എസ്.എഫ് കോടിക്കൽ ശാഖ കമ്മിറ്റി അങ്കണവാടി കുരുന്നുകൾക്ക് സ്നേഹ സമ്മാനം നൽകി

Latest from Main News

ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

  ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്

മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടിയിൽ

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ  സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ

രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും 

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടപ്പാക്കുമെന്ന് സർക്കാർ

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾക്ക് ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് സംസ്ഥാന സർക്കാർ