മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതിയുടെ ഉപസമിതി അണക്കെട്ട് സന്ദർശിച്ചു

മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതിയുടെ ഉപസമിതി അണക്കെട്ട് സന്ദർശിച്ചു. നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി മോണിറ്ററിങ് എഞ്ചിനീയർ, സബ് മോണിറ്ററിങ് ടീം ചെയർമാൻ ഗിരിധറിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കനത്ത മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് 130 അടി പിന്നിട്ടിരുന്നു. ഇതിനുപിന്നാലെയാണ് മേൽനോട്ടസമിതി സന്ദര്‍ശനം നടത്തിയത്. തേക്കടിയിൽ നിന്ന് ബോട്ടിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെത്തിയാണ് സംഘം പരിശോധന നടത്തിയത്

അണക്കെട്ടിലേക്ക് നിലവില്‍ 1373 ഘനയടി വെള്ളം ഒഴുകിയെത്തുന്നുവെന്നും അണക്കെട്ടിലെ ജലനിരപ്പ് 130.45 അടിയാണെന്നും സംഘം വ്യക്തമാക്കി. . മോണിറ്ററിങ് ഡയറക്‌ടര്‍ ഗിരിധറിൻ്റെ നേതൃത്വത്തിലുള്ള സംഘവും ചീഫ് എഞ്ചിനീയർ സാം ഇർവിൻ, തമിഴ്‌നാട് സർക്കാരിൽ നിന്ന് മുല്ലപ്പെരിയാർ ഡാം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ സെൽവം, കേരള സർക്കാരിൽ നിന്നുള്ള ചീഫ് എഞ്ചിനിയർ ലിയോൺസ് ബാബു, അസിസ്റ്റൻ്റ് എഞ്ചിനിയർ ജിസിത്ത്, ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്.

പ്രധാന അണക്കെട്ട്, ബേബി അണക്കെട്ട്, ഷട്ടര്‍, ചോര്‍ച്ച എന്നിവ സംഘം പരിശോധിച്ചു. ഈ പരിശോധനയിൽ, അണക്കെട്ടിൽ നിന്ന് ചോർന്ന് പുറത്തേക്ക് വരുന്ന വെള്ളം മിനിറ്റിൽ 52.12 ലിറ്ററായി കണക്കാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130.45 അടിയായതിനാൽ ചോർച്ചയുടെ അളവ് കൂടിയിട്ടുണ്ടെന്നും സബ് മോണിറ്ററിങ് കമ്മിറ്റി സ്ഥിരീകരിച്ചു. അണക്കെട്ടിലെ 13 ഗേറ്റുകളിൽ 3, 6, 9 എന്നീ മൂന്ന് ഗേറ്റുകൾ സംഘം പരിശോധിച്ചു. ഗേറ്റുകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധനയിൽ ഉറപ്പ് വരുത്തി. ഇനി സബ് മോണിറ്ററിങ് കമ്മിറ്റിയുടെ റിപ്പോർട്ട് നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ അനിൽ ജെയിനിന് അയയ്ക്കും. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ പ്രളയ മുന്നറിയിപ്പ് നൽകുമെന്നും മേൽനോട്ടസമിതിയുടെ ഉപസമിതി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Next Story

കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി

Latest from Main News

ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

  ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്

മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടിയിൽ

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ  സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ

രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും 

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടപ്പാക്കുമെന്ന് സർക്കാർ

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾക്ക് ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് സംസ്ഥാന സർക്കാർ