മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതിയുടെ ഉപസമിതി അണക്കെട്ട് സന്ദർശിച്ചു

മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതിയുടെ ഉപസമിതി അണക്കെട്ട് സന്ദർശിച്ചു. നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി മോണിറ്ററിങ് എഞ്ചിനീയർ, സബ് മോണിറ്ററിങ് ടീം ചെയർമാൻ ഗിരിധറിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കനത്ത മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് 130 അടി പിന്നിട്ടിരുന്നു. ഇതിനുപിന്നാലെയാണ് മേൽനോട്ടസമിതി സന്ദര്‍ശനം നടത്തിയത്. തേക്കടിയിൽ നിന്ന് ബോട്ടിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെത്തിയാണ് സംഘം പരിശോധന നടത്തിയത്

അണക്കെട്ടിലേക്ക് നിലവില്‍ 1373 ഘനയടി വെള്ളം ഒഴുകിയെത്തുന്നുവെന്നും അണക്കെട്ടിലെ ജലനിരപ്പ് 130.45 അടിയാണെന്നും സംഘം വ്യക്തമാക്കി. . മോണിറ്ററിങ് ഡയറക്‌ടര്‍ ഗിരിധറിൻ്റെ നേതൃത്വത്തിലുള്ള സംഘവും ചീഫ് എഞ്ചിനീയർ സാം ഇർവിൻ, തമിഴ്‌നാട് സർക്കാരിൽ നിന്ന് മുല്ലപ്പെരിയാർ ഡാം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ സെൽവം, കേരള സർക്കാരിൽ നിന്നുള്ള ചീഫ് എഞ്ചിനിയർ ലിയോൺസ് ബാബു, അസിസ്റ്റൻ്റ് എഞ്ചിനിയർ ജിസിത്ത്, ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്.

പ്രധാന അണക്കെട്ട്, ബേബി അണക്കെട്ട്, ഷട്ടര്‍, ചോര്‍ച്ച എന്നിവ സംഘം പരിശോധിച്ചു. ഈ പരിശോധനയിൽ, അണക്കെട്ടിൽ നിന്ന് ചോർന്ന് പുറത്തേക്ക് വരുന്ന വെള്ളം മിനിറ്റിൽ 52.12 ലിറ്ററായി കണക്കാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130.45 അടിയായതിനാൽ ചോർച്ചയുടെ അളവ് കൂടിയിട്ടുണ്ടെന്നും സബ് മോണിറ്ററിങ് കമ്മിറ്റി സ്ഥിരീകരിച്ചു. അണക്കെട്ടിലെ 13 ഗേറ്റുകളിൽ 3, 6, 9 എന്നീ മൂന്ന് ഗേറ്റുകൾ സംഘം പരിശോധിച്ചു. ഗേറ്റുകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധനയിൽ ഉറപ്പ് വരുത്തി. ഇനി സബ് മോണിറ്ററിങ് കമ്മിറ്റിയുടെ റിപ്പോർട്ട് നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ അനിൽ ജെയിനിന് അയയ്ക്കും. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ പ്രളയ മുന്നറിയിപ്പ് നൽകുമെന്നും മേൽനോട്ടസമിതിയുടെ ഉപസമിതി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Next Story

കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി

Latest from Main News

ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍

ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ വ്യത്യസ്തമായ ഒരു ബൈക്ക് റേസ്

ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ വില്ലേജായി തുറയൂര്‍

ഡിജിറ്റല്‍ സര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യ വില്ലേജായി കൊയിലാണ്ടി താലൂക്കിലെ തുറയൂര്‍. ഭൂരേഖകള്‍ റവന്യൂ ഭരണത്തിലേക്ക് കൈമാറുന്നത്തിന്റെ ഭാഗമായി സര്‍വേ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: ആകെ 2.84 കോടി വോട്ടർമാർ

 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ

കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു

കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു. രണ്ട് യുവാക്കൾക്ക്

പിഎം ശ്രീ: ശിവൻകുട്ടി – ബിനോയ് വിശ്വം കൂടിക്കാഴ്ച പരാജയം

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലുണ്ടായ പൊട്ടിത്തെറിയിൽ അനുനയ നീക്കം ശക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി