കോഴിക്കോട് : കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ജീവനക്കാരൻ നാസിഫ് ആശുപത്രി സൂപ്രണ്ടിൻ്റെ മാനസിക പീഢനത്തെ തുടർന്ന് കുഴഞ്ഞു വീണ് ഐസിയുവിൽ പ്രവേശിക്കപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെകട്ടറി ജി എസ് ഉമാശങ്കർ ആവശ്യപ്പെട്ടു. കോട്ടപ്പറമ്പ് ആശുപത്രി പരിസരത്ത് ജീവനക്കാർ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി സൂപ്രണ്ടിന് ജീവനക്കാരെ ഏകോപിപ്പിച്ച് കൊണ്ടു പോവാൻ പ്രാപ്തി ഇല്ലാത്തതിനാൽ ധിക്കാരപരമായി ജീവനക്കാരുടെ മേൽ അനാവശ്യ സമ്മർദ്ദങ്ങൾ ഉണ്ടാകുകയാണ്. ഐസിയുവിലായ ജീവനക്കാരൻ്റെ മാനസികനിലയിൽ കുഴപ്പമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതുൾപ്പെടെ അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ആശുപത്രി സൂപ്രണ്ടിൻ്റെ നടപടിയിൽ കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു. ജില്ലാ ജോയിൻ്റ് സെകട്ടറി സന്തോഷ് കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. കേരള എൻ.ജി.ഒ അസോസിയേഷൻ
ജില്ലാ സെക്രട്ടറി കെ .ദിനേശൻ, സംസ്ഥാന സെകട്ടറിയേറ്റ് മെമ്പർ സിജു കെ നായർ, ജില്ലാ ട്രഷറർ എം.ഷാജീവ് കുമാർ, സംസ്ഥാന കമ്മറ്റി അംഗം ആർ ബിന്ദു, ഭാരവാഹികളായ യു ജി ജ്യോതിസ് , രഞ്ജിത്ത് കുന്നത്ത് , സജീവൻ പൊറ്റക്കാട്, പി കെ സന്തോഷ് കുമാർ , എ.കെ അഖിൽ, ബി ആർ നിഷ , പി.ടി. ചഞ്ചൽ , നൗഷാദലി,കെ അബ്ദുറഹിമാൻ, ദിദീഷ് എന്നിവർ സംസാരിച്ചു
Latest from Main News
അഞ്ചാമത് ദേശീയ മറൈൻ ഫിഷറീസ് സെൻസസിന്റെ പ്രധാന ഭാഗമായ ഭവനതല വിവരശേഖരണത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് വെള്ളിയാഴ്ച (ഒക്ടോബർ 31) കേന്ദ്ര സമുദ്രമത്സ്യ
സംസ്ഥാനത്തു വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്നു. മുഖ്യ
അശ്വതി: ചില സുഹൃത്തുക്കളെ കൊണ്ട് പ്രയാസങ്ങള്‍ നേരിടും ചില യാത്രകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നേക്കും. രാഷ്ട്രീയക്കാര്‍ക്കും ഗുണകരമായ കാലം. ജോലിയില്‍ നിന്ന് തല്‍ക്കാലം
കോഴിക്കോട് ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവുശിക്ഷ. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല ബീവി (ദേവിക
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രി സഭയിലേക്ക്. ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി







