കോഴിക്കോട് : കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ജീവനക്കാരൻ നാസിഫ് ആശുപത്രി സൂപ്രണ്ടിൻ്റെ മാനസിക പീഢനത്തെ തുടർന്ന് കുഴഞ്ഞു വീണ് ഐസിയുവിൽ പ്രവേശിക്കപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെകട്ടറി ജി എസ് ഉമാശങ്കർ ആവശ്യപ്പെട്ടു. കോട്ടപ്പറമ്പ് ആശുപത്രി പരിസരത്ത് ജീവനക്കാർ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി സൂപ്രണ്ടിന് ജീവനക്കാരെ ഏകോപിപ്പിച്ച് കൊണ്ടു പോവാൻ പ്രാപ്തി ഇല്ലാത്തതിനാൽ ധിക്കാരപരമായി ജീവനക്കാരുടെ മേൽ അനാവശ്യ സമ്മർദ്ദങ്ങൾ ഉണ്ടാകുകയാണ്. ഐസിയുവിലായ ജീവനക്കാരൻ്റെ മാനസികനിലയിൽ കുഴപ്പമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതുൾപ്പെടെ അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ആശുപത്രി സൂപ്രണ്ടിൻ്റെ നടപടിയിൽ കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു. ജില്ലാ ജോയിൻ്റ് സെകട്ടറി സന്തോഷ് കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. കേരള എൻ.ജി.ഒ അസോസിയേഷൻ
ജില്ലാ സെക്രട്ടറി കെ .ദിനേശൻ, സംസ്ഥാന സെകട്ടറിയേറ്റ് മെമ്പർ സിജു കെ നായർ, ജില്ലാ ട്രഷറർ എം.ഷാജീവ് കുമാർ, സംസ്ഥാന കമ്മറ്റി അംഗം ആർ ബിന്ദു, ഭാരവാഹികളായ യു ജി ജ്യോതിസ് , രഞ്ജിത്ത് കുന്നത്ത് , സജീവൻ പൊറ്റക്കാട്, പി കെ സന്തോഷ് കുമാർ , എ.കെ അഖിൽ, ബി ആർ നിഷ , പി.ടി. ചഞ്ചൽ , നൗഷാദലി,കെ അബ്ദുറഹിമാൻ, ദിദീഷ് എന്നിവർ സംസാരിച്ചു
Latest from Main News
ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി രവീന്ദ്രനാഥ ടാഗോർ ഉപേക്ഷിച്ചു
1. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ഉപേക്ഷിച്ചത് ആരാണ് ? രവീന്ദ്രനാഥ ടാഗോർ 2. പഴശ്ശിരാജ വീരമൃത്യുവരിച്ച
മായം ചേർത്ത ചുമ സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും 14-ലധികം കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഭരണകൂടം നടപടി ശക്തമാക്കി.
രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അങ്കലേശ്വറിലെ സാരംഗ്പൂർ പ്രദേശത്തെ ലക്ഷ്മൺ നഗറിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന മൂന്ന് ബംഗ്ലാദേശി സ്ത്രീകളെ ലോക്കൽ
ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ (06.10.2025) 5.00 PM