കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ട് എം.രവീന്ദ്രന് ഊഷ്മളമായ യാത്രയയപ്പ്

 

36 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിച്ച കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ട് എം.രവീന്ദ്രന് സഹപ്രവര്‍ത്തകരും, റെയില്‍വേയില്‍ നിന്ന് വിരമിച്ചവരും, കൊയിലാണ്ടിയിലെ സുഹൃത്തുക്കളും ചേര്‍ന്ന് സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ് നല്‍കി. നടുവണ്ണൂര്‍ സ്വദേശിയായ രവീന്ദ്രന്‍, ബംഗളൂര്, മാംഗലൂര്, കാസര്‍കോട്, തിക്കോടി,കൊയിലാണ്ടി എന്നീ സ്‌റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.

പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജരില്‍ നിന്നുള്‍പ്പടെയുളള അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്. വടകര, പയ്യോളി, തിക്കോടി, എലത്തൂര്‍, കോഴിക്കോട് തുടങ്ങിയ സ്‌റ്റേഷനുകളിലെ സഹപ്രവര്‍ത്തകരും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു. പൊന്നാട അണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും സഹപ്രവര്‍ത്തകര്‍ രവീന്ദ്രന്‍ മാഷോടുളള സ്‌നേഹം പ്രകടിപ്പിച്ചു. സഹപ്രവര്‍ത്തകരുമായി ഊഷ്മളമായ സൗഹൃദം പുലര്‍ത്തിയ ഉദ്യോഗസ്ഥനായിരുന്നു രവീന്ദ്രന്‍ എന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നുവെന്നും ആശംസാ പ്രസംഗം നടത്തിയവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

റോഡ് ഷോയ്ക്കിടെ നിലമ്പൂരിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും

Next Story

ക്ലീൻ വൈബ് 2025 ബ്ലോക്ക് തല സംഘാടകസമിതി രൂപവൽക്കരിച്ചു

Latest from Local News

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഇതുവരെ എത്തിയത് 1,117 ഇന്ത്യക്കാർ

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 1,117 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇന്നലെ രാത്രി മഷാദിൽ നിന്ന് ന്യൂഡൽഹിയിൽ വന്നിറങ്ങിയ പ്രത്യേക വിമാനത്തിൽ

സ്കൂൾ സമയ ഗതാഗതത്തിന് തടസ്സം വരുത്തരുത്: ടിപ്പർ സമയക്രമം പുതുക്കി

സ്കൂൾ-കോളേജ് സമയങ്ങളിൽ ഗതാഗത തടസ്സം ഒഴിവാക്കുകയും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി ടിപ്പർ ലോറികൾക്കുള്ള ഗതാഗത നിയന്ത്രണത്തിന് സംസ്ഥാന സർക്കാർ നേരത്തെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ.  9:30

ശ്രീ പ്രേം രാജിന് ആദരം: കൊയിലാണ്ടിയിൽ സംഗീതപൂമഴയായി ലോക സംഗീത ദിനം

കൊയിലാണ്ടി നടുവത്തൂരിലെ ശ്രീ വാസുദേവാ ശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ മുൻ സംഗീതാധ്യാപകനും പാലക്കാട് സ്വദേശിയുമായ ശ്രീ പ്രേം രാജിന് അദ്ദേഹത്തിന്റെ