ഇനിമുതൽ അങ്കണവാടി കുഞ്ഞുങ്ങൾക്കായി ‘കുഞ്ഞൂസ് കാര്‍ഡ്’

ഇനിമുതൽ അങ്കണവാടി കുഞ്ഞുങ്ങൾക്കായി ‘കുഞ്ഞൂസ് കാര്ഡ്’. കുഞ്ഞിൻ്റെ പ്രായത്തിന് അനുസൃതമായ ശാരീരിക വളർച്ച ബൗദ്ധിക വളർച്ച ഒക്കെ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണ് കുഞ്ഞൂസ് കാർഡ്.സംസ്ഥാനത്തെ അങ്കണവാടി കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി ‘കുഞ്ഞൂസ് കാര്‍ഡ്’ തയ്യാറാക്കി വനിത ശിശു വികസന വകുപ്പ്. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്‌തു.
വളര്ച്ചാ വ്യതിയാനങ്ങള് കണ്ടെത്തുന്നതിന് കുട്ടിയുടെ ഇന്ദ്രിയ വികാസം തിരിച്ചറിയണം എന്നതിനാല് ആരോഗ്യം എന്ന തലക്കെട്ടില് സംസാരം, കേള്വി, കാഴ്ച, ചലനം, ശ്രദ്ധ എന്നിവ ചേര്ത്തിട്ടുണ്ട്. ദന്താരോഗ്യം കുട്ടികളുടെ സമഗ്ര വികാസത്തില് വളരെ ഗൗരവമായ പങ്കുവഹിക്കുന്നു എന്നതിനാല് അത് കൂടി ഉള്പ്പെടുത്തിയിട്ടുണ്ട്.
നാല് ക്വാര്ട്ടറുകളിലായി കുഞ്ഞിന്റെ വികാസം വിലയിരുത്തേണ്ടതിനാല് ഉയരവും തൂക്കവും 4 തവണയായി കാര്ഡില് രേഖപ്പെടുത്താനാകും. കുട്ടിക്ക് ഉണ്ടാകാന് സാധ്യതയുള്ള അലര്ജി, കുത്തിവെപ്പിന്റെ വിവരങ്ങള്, ഹാജര് നിലവാരം, ജനനസമയത്തുള്ള ഭാരം, നീളം തലയുടെ ചുറ്റളവ്, രക്ത ഗ്രൂപ്പ്, കുട്ടിയുടെ ആധാര് നമ്പര് തുടങ്ങിയ വ്യക്തിഗത വിവരങ്ങള് അധികമായി ചേര്ത്തിട്ടുണ്ട്. അങ്കണവാടി പ്രവര്ത്തകരുടെ വിലയിരുത്തല് 3 നിറങ്ങളിലുള്ള ബബിളുകള് ആയി രേഖപ്പെടുത്തുന്നു. കുഞ്ഞിന് സ്വയം ചെയ്യാവുന്നവയാണ് പ്രവര്ത്തനങ്ങള് എങ്കില് പച്ച, സഹായത്തോടെ ചെയ്യുന്നു എങ്കില് മഞ്ഞ, സാധിക്കുന്നില്ല എങ്കില് ചുവപ്പ് എന്നിവയാണ് ബബിളുകള്. കുഞ്ഞിന് ഏതെങ്കിലും പ്രവര്ത്തനം സാധിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോള് വിദഗ്ധ പരിശോധനയ്ക്കായി റഫറല് സേവനവും നല്കാം എന്നതാണ് കാര്ഡിന്റെ സവിശേഷത. ഈ തിരിച്ചറിവ് അങ്കണവാടി പ്രവര്ത്തകര്ക്കും രക്ഷകര്ത്താക്കള്ക്കും ഉണ്ടാക്കുന്നതിനും ആവശ്യമായ ഇടപെടലുകള് മുന്കൂട്ടി നടത്തുന്നതിനും സഹായിക്കുന്നു. ആരോഗ്യവകുപ്പിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്തമായ ഇടപെടലിന് ഈ കാർഡ് സഹായിക്കും.
വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില് ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം സിഡിസിയിലെ വിദഗ്ധരും ഉള്പ്പെടുന്ന ടെക്‌നിക്കല് കമ്മിറ്റിയാണ് കാർഡിന് രൂപ നൽകിയത്.

Leave a Reply

Your email address will not be published.

Previous Story

ഓഗസ്റ്റ് ഒന്നു മുതൽ യു.പി.ഐ വഴി ബാങ്ക് ബാലൻസ് നോക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

Next Story

എം സ്വരാജ് നിലമ്പൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി

Latest from Main News

പൊതുമരാമത്ത് റോഡുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുത്- മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച

കൽപ്പറ്റ താമരശ്ശേരി ചുരം റോഡിൽ അപകടകരമായി ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു യാത്രാ സുരക്ഷ ഉറപ്പാക്കും

  കൽപ്പറ്റ താമരശ്ശേരി ചുരം റോഡിൽ അപകടകരമായി ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ വൻ ഭീഷണിയാണ്. യാത്രക്കാരും ചുരം സംരക്ഷണ സമിതിയും വനം

2025 ജൂണ്‍ മാസം നിങ്ങള്‍ക്ക് എങ്ങനെ? തയ്യാറാക്കിയത്: ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍.

അശ്വതി –ഗുരുക്കന്മാരുടെ പ്രീതി ലഭിക്കും. അവിചാരിതമായി മുന്‍ സുഹൃത്തുക്കളെ കണ്ടുമുട്ടും. സങ്കീര്‍ണമായ കുടുംബ പ്രശ്നം മധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടും. ത്വക്ക് രോഗങ്ങള്‍, കഫരോഗം

റോഡ് ഷോയ്ക്കിടെ നിലമ്പൂരിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും

  നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടിലേക്ക് കടന്നിരിക്കുകയാണ്. റോഡ് ഷോയ്ക്കിടെ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിലടിച്ചു. യുഡിഎഫ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കാൻ