സി.പി.ഐ. കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് എൻ.എച്ച്.എ.ഐ. ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കൊല്ലം കുന്ന്യേറമലയിൽ ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന റോഡിന്റെ ഇരുവശത്തേയും സ്ഥലം നാഷനൽ ഹൈവേ അതോറിറ്റി ഏറെറടുക്കണമെന്നും, ഇവിടെ താമസിക്കുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ. കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോടുള്ള എൻ.എച്ച് . എ . ഐ. ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി.

സി.പി. ഐ ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.കെ.അജിത്ത് അധ്യക്ഷത വഹിച്ചു. എസ്. സുനിൽമോഹൻ, കെ.എസ്.രമേഷ് ചന്ദ്ര, കെ ശശിധരൻ, കെ.ചിന്നൻ , പി.വി.രാജൻ എന്നിവർ പ്രസംഗിച്ചു. ബാബു പഞ്ഞാട്ട്, എൻ.കെ. വിജയഭാരതി, എ.ടി സദാനന്ദൻ , ടി. ബാലകൃഷ്ണൻ, ശശി കോമത്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ തുടര്‍ പഠനം ഹൈക്കോടതി തടഞ്ഞു

Next Story

മെയ് 31ന് കൂട്ടവിരമിക്കൽ; ഇത്തവണയും പടിയിറങ്ങുക പതിനായിരത്തോളം സർക്കാർ ജീവനക്കാർ

Latest from Local News

പൈപ്പിടാന്‍ കനാല്‍ റോഡ് കുഴിച്ചു മറിച്ചു, മഴക്കാലത്ത് യാത്രാ ദുരിതം

കൊയിലാണ്ടി: ആനക്കുളം കനാല്‍ റോഡ് ജല വിതരണ കുഴല്‍ സ്ഥാപിക്കാന്‍ കുഴിച്ചു മറിച്ചതിനെ തുടര്‍ന്ന് യാത്ര അതീവ പ്രയാസത്തില്‍. ഒട്ടെറെ കുടുംബങ്ങള്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

ജാതി സർട്ടിഫിക്കറ്റ് ഔദാര്യമല്ല അവകാശമാണ് ‘പികെഎസ് മാർച്ച് നടത്തി

ജാതി സർട്ടിഫക്കറ്റ് അനുവദിക്കുന്നതിന് അടിസ്ഥാനരഹിതമായ തടസ്സവാദങ്ങൾ ഉന്നയിക്കുന്ന ചില റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ

മിച്ചഭൂമി വിതരണത്തിൽ കർഷകതൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകണം-ഡികെടിഎഫ് 

ഉള്ളിയേരി : മിച്ചഭൂമി പതിച്ചു നൽകുമ്പോൾ കർഷക തൊഴിലാളികൾക്ക് പ്രഥമ പരിഗണന നൽകണമെന്നും അറുപത് വയസ് കഴിഞ്ഞ ക്ഷേമനിധിയിൽ അംഗങ്ങൾ ആയവർക്ക്