അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുത്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

ആശുപത്രികളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങില്‍ അംഗം പി റോസയാണ് ഇക്കാര്യം പറഞ്ഞത്. അപകടം സംഭവിച്ച് അടിയന്തര ചികിത്സയ്ക്കായി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്ന കുട്ടികള്‍ക്ക് പ്രാഥമിക പരിശോധനയ്ക്കും നടപടികള്‍ക്കും ശേഷം തുടര്‍ ചികിത്സ ലഭ്യമാക്കുമ്പോഴേക്കും കാലതാമസം നേരിടുകയും സമയബന്ധിതമായ ചികിത്സ നിഷേധിക്കപ്പെടുകയും ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യുന്നതായ സാഹചര്യവുമുണ്ടാകുന്നതായി കമ്മിഷന്‍ നിരീക്ഷിച്ചു. നടപടിക്രമങ്ങള്‍ക്കായ് സമയം നഷ്ടപ്പെടുത്താതെ സമയബന്ധിതമായി ഏവര്‍ക്കും ചികിത്സ ലഭ്യമാക്കണമെന്ന് കമ്മിഷന്‍ പറഞ്ഞു. അപകടാവസ്ഥയില്‍ ചികിത്സ തേടിയെത്തിയ കുഞ്ഞിനെ ആദ്യം മാതൃശിശു കേന്ദ്രത്തിലും പ്രാഥമിക പരിശോധനയ്ക്കും നടപടികള്‍ക്കും ശേഷം തുടര്‍ ചികിത്സയ്ക്ക് മറ്റു ആശുപത്രിയിലേക്കും മാറ്റിയതില്‍ കാലതാമസമുണ്ടായെന്ന വീട്ടമ്മയുടെ പരാതിയിലാണ് കമ്മീഷന്റെ പരാമര്‍ശം.

2024 സെപ്റ്റംബറില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ പീഡിയാട്രിക് സര്‍ജറി ക്യാഷ്വാലിറ്റിയില്‍ ഗുരുതരാവസ്ഥയില്‍ തലയില്‍ ക്ഷതമേറ്റ് വരുന്ന കേസുകളുടെ പ്രാഥമിക പരിശോധനകള്‍ വേഗത്തിലാക്കി ന്യൂറോ സര്‍ജറി വിഭാഗത്തിലേക്ക് മാറ്റാന്‍ തീരുമാനമായിരുന്നു. ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടല്‍ കൊണ്ട് കൂടെയാണ് തീരുമാനം കൈകൊണ്ടിരുന്നത്.

ബുധനാഴ്ച നടന്ന സിറ്റിംഗില്‍ രണ്ട് കേസുകള്‍ തീര്‍പ്പാക്കുകയും ഒരു കേസ് തീരുമാനത്തിനായി മാറ്റി വെക്കുകയും ഒരു സുവോ മോട്ടോ കേസില്‍ കക്ഷികള്‍ ഹാജരാകാതിരിക്കുകയും ഒരു കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെക്കുകയും ചെയ്തു. മതിയായ രേഖകള്‍ ഇല്ലാത്തത് മൂലം സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ ലോണ്‍ അനുവദിക്കാതിരുന്ന കേസില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ ലോണ്‍ അനുവദിച്ചതായും അധികൃതര്‍ അറിയിച്ചു.

ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ സമുദായംഗങ്ങള്‍ക്ക് 9746515133 എന്ന വാട്‌സ്ആപ്പ് നമ്പറിലോ kscminorities@gmail.com എന്ന മെയില്‍ ഐഡിയിലോ നേരിട്ടോ കമ്മീഷന് പരാതികള്‍ നല്‍കാം.

ജൂനിയര്‍ അസിസ്റ്റന്റ് ആര്‍സി രാഖി, മൈനോറിറ്റി സെല്‍ പ്രതിനിധി പി കെ ശ്രീജ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 29 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്രാനുമതി

Latest from Main News

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ സിബിഐ റെയ്ഡ്

കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ സിബിഐ റെയ്ഡ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെയ്ഡ്. വിര്‍ച്വല്‍

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം പങ്കുവെച്ചാൽ ക്രിമിനൽ കേസ്: ഹൈക്കോടതി

കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ പൊതുസ്ഥലങ്ങളായി കണക്കാക്കാന്‍ കഴിയുന്നതിനാല്‍ അത്തരം ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ക്രിമിനല്‍ കുറ്റം ചുമത്താന്‍ സാധ്യതയുണ്ടെന്ന്

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ‍്യമില്ലെന്ന് പൊലീസ് റിപ്പോർട്ട്

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ‍്യമില്ലെന്ന് പൊലീസ് റിപ്പോർട്ട്. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്റ്റർ‌ ബിനു മോഹൻ തലശ്ശേരി

അതിജീവിതകൾക്ക് കരുത്തേകാൻ ‘പെൺചുവടുകൾ കരുതലോടെ മുന്നോട്ട്’ എന്ന പേരിൽ വനിതാ കാർണിവൽ സംഘടിപ്പിക്കുന്നു

ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവർക്ക് ആത്മധൈര്യവും പിന്തുണയും നൽകാൻ സംസ്ഥാന സർക്കാർ വനിതാ കാർണിവൽ സംഘടിപ്പിക്കുന്നു. ‘പെൺചുവടുകൾ കരുതലോടെ മുന്നോട്ട്’ എന്ന പേരിൽ

ആരാധ്യ കൃഷ്ണയ്ക്ക് വീർഗാഥ മത്സരത്തിൽ ദേശീയ ബഹുമതി

പി.എം. ശ്രീ കേന്ദ്ര വിദ്യാലയം നമ്പർ 1, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ കൃഷ്ണ, (ഉള്ളിയേരി) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ