അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുത്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

ആശുപത്രികളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങില്‍ അംഗം പി റോസയാണ് ഇക്കാര്യം പറഞ്ഞത്. അപകടം സംഭവിച്ച് അടിയന്തര ചികിത്സയ്ക്കായി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്ന കുട്ടികള്‍ക്ക് പ്രാഥമിക പരിശോധനയ്ക്കും നടപടികള്‍ക്കും ശേഷം തുടര്‍ ചികിത്സ ലഭ്യമാക്കുമ്പോഴേക്കും കാലതാമസം നേരിടുകയും സമയബന്ധിതമായ ചികിത്സ നിഷേധിക്കപ്പെടുകയും ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യുന്നതായ സാഹചര്യവുമുണ്ടാകുന്നതായി കമ്മിഷന്‍ നിരീക്ഷിച്ചു. നടപടിക്രമങ്ങള്‍ക്കായ് സമയം നഷ്ടപ്പെടുത്താതെ സമയബന്ധിതമായി ഏവര്‍ക്കും ചികിത്സ ലഭ്യമാക്കണമെന്ന് കമ്മിഷന്‍ പറഞ്ഞു. അപകടാവസ്ഥയില്‍ ചികിത്സ തേടിയെത്തിയ കുഞ്ഞിനെ ആദ്യം മാതൃശിശു കേന്ദ്രത്തിലും പ്രാഥമിക പരിശോധനയ്ക്കും നടപടികള്‍ക്കും ശേഷം തുടര്‍ ചികിത്സയ്ക്ക് മറ്റു ആശുപത്രിയിലേക്കും മാറ്റിയതില്‍ കാലതാമസമുണ്ടായെന്ന വീട്ടമ്മയുടെ പരാതിയിലാണ് കമ്മീഷന്റെ പരാമര്‍ശം.

2024 സെപ്റ്റംബറില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ പീഡിയാട്രിക് സര്‍ജറി ക്യാഷ്വാലിറ്റിയില്‍ ഗുരുതരാവസ്ഥയില്‍ തലയില്‍ ക്ഷതമേറ്റ് വരുന്ന കേസുകളുടെ പ്രാഥമിക പരിശോധനകള്‍ വേഗത്തിലാക്കി ന്യൂറോ സര്‍ജറി വിഭാഗത്തിലേക്ക് മാറ്റാന്‍ തീരുമാനമായിരുന്നു. ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടല്‍ കൊണ്ട് കൂടെയാണ് തീരുമാനം കൈകൊണ്ടിരുന്നത്.

ബുധനാഴ്ച നടന്ന സിറ്റിംഗില്‍ രണ്ട് കേസുകള്‍ തീര്‍പ്പാക്കുകയും ഒരു കേസ് തീരുമാനത്തിനായി മാറ്റി വെക്കുകയും ഒരു സുവോ മോട്ടോ കേസില്‍ കക്ഷികള്‍ ഹാജരാകാതിരിക്കുകയും ഒരു കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെക്കുകയും ചെയ്തു. മതിയായ രേഖകള്‍ ഇല്ലാത്തത് മൂലം സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ ലോണ്‍ അനുവദിക്കാതിരുന്ന കേസില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ ലോണ്‍ അനുവദിച്ചതായും അധികൃതര്‍ അറിയിച്ചു.

ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ സമുദായംഗങ്ങള്‍ക്ക് 9746515133 എന്ന വാട്‌സ്ആപ്പ് നമ്പറിലോ kscminorities@gmail.com എന്ന മെയില്‍ ഐഡിയിലോ നേരിട്ടോ കമ്മീഷന് പരാതികള്‍ നല്‍കാം.

ജൂനിയര്‍ അസിസ്റ്റന്റ് ആര്‍സി രാഖി, മൈനോറിറ്റി സെല്‍ പ്രതിനിധി പി കെ ശ്രീജ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 29 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്രാനുമതി

Latest from Main News

കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദ്ദേശം

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള കക്കയം ഡാമിലെ ജലനിരപ്പ് 756.7 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റെഡ്

കോടിക്കൽ കടപ്പുറത്ത് മാലിന്യങ്ങൾ അടിയുന്ന സംഭവം അധികാരികൾ അടിയന്തരമായി ഇടപെടണം; ടി.ടി ഇസ്മായിൽ

  തിക്കോടി: നൂറുകണക്കിന് മൽസ്യ തൊഴിലാളികൾ ഉപജീവനത്തിന് തടസ്സമായി ടൺകണക്കിന് മാലിന്യകൂമ്പാരങ്ങളാണ് കോടിക്കൽ കടപ്പുറത്ത് അടിഞ്ഞ് കൂടിയത്. കാല വർഷം കനക്കുമ്പോൾ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 30.05.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 30.05.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.മൃദുൽകുമാർ സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ. ഗ്വാസ്ട്രാളജി

മഴ കനത്തു : 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം,

എലിപ്പനി: പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ മലിനജലവുമായി സമ്പര്‍ക്കത്തിലാകുന്ന എല്ലാവരും