നിലമ്പൂർ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് സ്ഥാനാർത്ഥി ഇല്ലന്ന പ്രഖ്യാപനത്തോടെ ഇടതുപക്ഷ ബി ജെ പി സംഖ്യമുന്നണിയുടെ ആദ്യ തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കുന്നതെന്ന് മുൻ കെ.പി സി സി പ്രസിഡൻ്റ് കെ. മുരളീധരൻ ആരോപിച്ചു. മോദിയും പിണറായിയും സുഹൃത്തുക്കളാണ് അഴിമതി നടത്താൻ അവർ ഒറ്റക്കെട്ടാണ്. എന്നാൽ ഈ രണ്ട് ജനവിരുദ്ധ ഭരണത്തിനും ജനങ്ങൾ എതിരാണ് ജനവിരുദ്ധ സർക്കാറുകൾക്കെതിരെ നിലമ്പൂരിൽ വിധിയെഴുത്ത് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
മുൻ ഡി.സി സി വൈസ് പ്രസിഡൻ്റും കുന്ദമംഗലം ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററും കേരളത്തിലെ അറിയപ്പെടുന്ന സഹകാരിയുമായിരുന്ന
എൻ പത്മനാഭൻ മാസ്റ്ററുടെ മൂന്നാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനവും നെഹ്റുവിയൻ രാഷ്ട്രീയ ഫിലോസഫിയും ഇന്ത്യ രാജ്യവും
പ്രഭാഷണ പരമ്പരയുടെ ഉൽഘാടനവും എൻ പത്മനാഭൻ മാസ്റ്റർ വിദ്യാഭ്യാസ എൻ്റോവ്മെൻ്റ് വിതരണവും കുന്ദമംഗലം വ്യാപാര ഭവനിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ.
അനുസ്മരണ സമിതി ചെയർമാൻ കെ.സി അബു ആദ്യക്ഷത വഹിച്ചു. കുന്ദമംഗലം പയിമ്പ്ര ഹൈസ്ക്കുളിലെ പത്ത് വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് മുരളീധരൻ വിതരണം ചെയ്തു. കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രമണ്യൻ അനുസ്മരണ പ്രസംഗം നടത്തി. പത്മനാഭൻ മാഷിൻ്റെ മകൻ എൻ ബാലകൃഷ്ണൻ സഹോദരൻ ബാലകൃഷ്ണൻ
മുൻ കെ പിസി സി മെമ്പർ പി മൊയ്തിൻമാസ്റ്റർ, ഡി.സി.സി ഭാരവാഹികളായ പി.എം അബ്ദുറഹിമാൻ, വിനോദ് പടനിലം, എം ധനീഷ്ലാൽ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലുളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റുമാരായ റിയാസ് കെ’ സി വി സംജിത്ത് പി.കെ വേലായുധൻ എന്നിവർ സംസാരിച്ചു. അനുസ്മരണ സമിതി ജന: കൺവീനർ അബ്ദുറഹിമാൻ ഇടക്കുനി സ്വാഗതവും ട്രഷർ എം.പി കേളുക്കുട്ടി നന്ദിയും പറഞ്ഞു