ചേളന്നൂർ: പാലത്ത് അഞ്ച് കർഷകരൂടെ കൂട്ടായ്മയിൽ മനക്കൽതാഴംവയലിൽ കൃഷി ചെയ്യുന്ന 700 നേന്ത്രവാഴകളിൽ തിങ്കളാഴ്ച രാത്രിയുണ്ടായ കാറ്റിലാണ് കുലച്ച 282 വാഴകൾ പൊട്ടി വീണ് നശിച്ചത്. കർഷകശ്രീ പുരസ്ക്കാരം നേടിയ യു വി എം രവീന്ദ്രൻ, എ. രജീഷ്, രാജേഷ് എം.എസ്, വിപീഷ് എം.രതീഷ് എ.ടി എന്നീ മാതൃക കർഷകരുടെ കൂട്ടായ്മയിലുണ്ടാക്കുന്ന ജൈവ നേന്ത്രവാഴ കൃഷിയാണ് നശിച്ചത്.
വെള്ളം കയറാതെ നല്ല രീതിയിൽ കൃഷി നടക്കുന്ന ഏക്കറുകളോളം വരുന്ന മനക്കൽതാഴംവയലിൽ അപ്രതീക്ഷിതമായി വന്ന ചുഴലികാറ്റാണ് തങ്ങളെ ചതിച്ചെന്ന് കർഷകർ പറയുന്നു. കപ്പ, കൂർക്കൽ ഇടവിള പച്ചക്കറികൾ ചീര, വെള്ളരി, കയ്പ, പയർ, ഇളവൻ തുടങ്ങി മാതൃക കൃഷി ചെയ്യുന്ന ഇവരുടെ കർക്കിടക ചേമ്പ് കൃഷി പ്രസിദ്ധമാണ്. സാങ്കേതിക തടസ്സങ്ങളാൽ പ്രധാനമന്ത്രി ഫസൽ ഭീമ യോജന ഇൻഷുറൻസ് ചെയ്യാൻ സാധിച്ചിട്ടില്ലെന്നു ഈകർഷകർ പറയുന്നു. ഒന്നര ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. നൗഷീർ, വാർഡ്മെമ്പർ ശ്രീകല ചുഴലി പ്പുറത്ത് എ.ഡി സി. മെമ്പർ വിജയൻ കരിങ്ങാളി എന്നിവർ സ്ഥലം സന്ദർശിച്ചു.