മൂരാട് പാലം സമീപ റോഡിൽ വിള്ള ആറുവരി ദേശീയപാതയിൽ പുതുതായി നിർമ്മിച്ച മൂരാട് പാലത്തിൻ്റെ അനുബന്ധ റോഡിൽ വിള്ളൽ. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മഴ നിർത്താതെ തുടരുന്നതിനാൽ വിള്ളൽ കൂടിവരുന്നതായി ആശങ്കയുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നും വടകര ഭാഗത്തേക്കുള്ള വരിയിൽ പാലം തുടങ്ങുന്നതിന് തൊട്ടടുത്തതാണ് റോഡിൽ വിള്ളലുകൾ രൂപം കൊണ്ടത്. റോഡരികിലെ നടപ്പാതയിൽ പതിച്ച കട്ടകൾക്കിടയിലൂടെ വെള്ളം ഉള്ളിലേക്ക് ഇറങ്ങുന്നുണ്ട്. ഇത് കോൺഗ്രീറ്റ് ഭിത്തിക്കും ഭീഷണി ഉയർത്തുന്നുണ്ട്. ഒരു വർഷം മുമ്പാണ് മൂരാട് പാലം നിർമ്മാണം പൂർത്തിയാക്കിയത്. കഴിഞ്ഞവർഷം വടകര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വരിയിൽ പാലം കഴിഞ്ഞ ഉടൻ അനുബന്ധ റോഡിൽ പലയിടത്തായി നടപ്പാതയും ഇതേ പോലെ താഴ്ന്നിരുന്നു. രണ്ടുവർഷം മുമ്പ് പാലത്തിൻ്റെ ഒരു തൂൺ പുഴയിലെ ശക്തമായ കുത്തൊഴുക്കിൽ ചെരിഞ്ഞ പ്രശ്നവും ഇവിടെ ഉണ്ടായിരുന്നു.
Latest from Main News
വയനാട് കോഴിക്കോട് തുരങ്ക പാതക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. സംസ്ഥാന സർക്കാറിൻ്റെ സ്വപ്ന പദ്ധതിയാണിത്. താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സത്തിന്
ആശുപത്രികളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ
ബാലുശ്ശേരി നന്മണ്ട 14 ലുണ്ടായ വാഹനാപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ച പേരാമ്പ്ര
വടകര ലിങ്ക് റോഡിന് സമീപം ദേശീയ പാതയിൽ ഗർത്തം രൂപപ്പെട്ടു ഗർത്തം അടയ്ക്കാൻ നടപടികൾ തുടങ്ങി ശക്തമായ മഴയുണ്ടായിരുന്നു. ഇന്ന് വൈകീട്ട്
കോഴിക്കോട് വിലങ്ങാട് പ്രളയ ദുരിതബാധിതരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു