മൂരാട് പാലം സമീപ റോഡിൽ വിള്ളൽ

മൂരാട് പാലം സമീപ റോഡിൽ വിള്ള ആറുവരി ദേശീയപാതയിൽ പുതുതായി നിർമ്മിച്ച മൂരാട് പാലത്തിൻ്റെ അനുബന്ധ റോഡിൽ വിള്ളൽ. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മഴ നിർത്താതെ തുടരുന്നതിനാൽ വിള്ളൽ കൂടിവരുന്നതായി ആശങ്കയുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നും വടകര ഭാഗത്തേക്കുള്ള വരിയിൽ പാലം തുടങ്ങുന്നതിന് തൊട്ടടുത്തതാണ് റോഡിൽ വിള്ളലുകൾ രൂപം കൊണ്ടത്. റോഡരികിലെ നടപ്പാതയിൽ പതിച്ച കട്ടകൾക്കിടയിലൂടെ വെള്ളം ഉള്ളിലേക്ക് ഇറങ്ങുന്നുണ്ട്. ഇത് കോൺഗ്രീറ്റ് ഭിത്തിക്കും ഭീഷണി ഉയർത്തുന്നുണ്ട്. ഒരു വർഷം മുമ്പാണ് മൂരാട് പാലം നിർമ്മാണം പൂർത്തിയാക്കിയത്. കഴിഞ്ഞവർഷം വടകര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വരിയിൽ പാലം കഴിഞ്ഞ ഉടൻ അനുബന്ധ റോഡിൽ പലയിടത്തായി നടപ്പാതയും ഇതേ പോലെ താഴ്ന്നിരുന്നു. രണ്ടുവർഷം മുമ്പ് പാലത്തിൻ്റെ ഒരു തൂൺ പുഴയിലെ ശക്തമായ കുത്തൊഴുക്കിൽ ചെരിഞ്ഞ പ്രശ്നവും ഇവിടെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊടുവള്ളി പബ്ലിക് ലൈബ്രറി ഇനി ‘ഹരിത ഗ്രന്ഥാലയം’

Next Story

സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത

Latest from Main News

തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ സെമിനാര്‍

തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. പി.

സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് രജത ജൂബിലിക്ക് ഒരുങ്ങുന്നു

കാലിക്കറ്റ്‌ സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ രജത ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നു. 2001 ലാണ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് തുടങ്ങിയത്. ഫെബ്രുവരി രണ്ടാം

കുറ്റ്യാടി ജലസേചന പദ്ധതി: ജലവിതരണം 30ന് ആരംഭിക്കും

കുറ്റ്യാടി ജലസേചന പദ്ധതിയില്‍ വലതുകര കനാലിലെ ജലവിതരണം ജനുവരി 30നും ഇടതുകര കനാലിലേത് ഫെബ്രുവരി ആറിനും ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസുകള്‍ തുടങ്ങി

കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.

വിവരം നല്‍കാന്‍ ആര് തടസ്സം നിന്നാലും നടപടി -വിവരാവകാശ കമീഷണര്‍

വിവരാവകാശ കമീഷന്‍ സിറ്റിങ്ങില്‍ 16 പരാതികള്‍ തീര്‍പ്പാക്കി വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നാലും വിവരം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയാലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്