മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും  മുഖ്യമന്ത്രി നിർവഹിച്ചു

മന്ത്രിസഭോയുടെ നാലാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും തിരുവനന്തപുരം പുത്തരിക്കണ്ടത്ത്   മുഖ്യമന്ത്രി നിർവഹിച്ചു. സാമൂഹിക നീതിയിലധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2016 മുതലുള്ള തുടർച്ചയാണ് ഈ സർക്കാരിനുള്ളത്. മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി പതിനാല് ജില്ലകളിലും വിവിധ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയുള്ള ജില്ലാതല യോഗങ്ങളും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനുള്ള മേഖലാതല യോഗങ്ങളും നടത്തി.

കേരളം ജനാധിപത്യ മൂല്യങ്ങളിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ പാതയിലൂടെ അഭിമാനത്തോടെ മുന്നോട്ടു നീങ്ങുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ, ഒരുപക്ഷേ ലോക ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഒരു മാതൃകയാണ് കേരള സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എല്ലാ വർഷവും സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തി സുതാര്യതയോടെ മൂന്നരക്കോടി മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന വാർഷിക പ്രോഗ്രസ് റിപ്പോർട്ട് ഇന്ത്യയിൽ ആദ്യമായാണ് ഒരു സർക്കാർ നടപ്പാക്കുന്നത്. ഈ സുതാര്യതയും ജനകീയതയും കേരളത്തിന്റെ ഭരണ മികവിന്റെ പ്രതീകമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വാർഷിക പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പ്രകാശനം ചെയ്തു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ‘മിഴിവ്’ ഷോർട്ട് വീഡിയോ മത്സരത്തിലെ വിജയികൾക്ക് മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്തു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ കൃതജ്ഞതയും അറിയിച്ചു.

മന്ത്രിമാരായ വി. ശിവൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, വി.എൻ. വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, ഡോ. ആർ. ബിന്ദു, ജി.ആർ. അനിൽ, പി. രാജീവ്, സജി ചെറിയാൻ, വി. അബ്ദുറഹിമാൻ, വീണാ ജോർജ്, പി.എ മുഹമ്മദ് റിയാസ്, എം.പിമാർ, എം.എൽ.എമാർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, ജില്ലാ കളക്ടർ അനു കുമാരി, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി

Next Story

മഴ മുന്നറിയിപ്പ്; ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു

Latest from Main News

മുൻമന്ത്രി എ.സി ഷണ്മുഖദാസിന്റെ ഭാര്യ ഡോക്ടർ പാറുക്കുട്ടി ബാംഗ്ലൂരിൽ അന്തരിച്ചു

മുൻമന്ത്രി എസി ഷണ്മുഖദാസിന്റെ ഭാര്യ ഡോക്ടർ പാറുക്കുട്ടി ബാംഗ്ലൂരിൽ അന്തരിച്ചു. നിമാൻസ് ആശുപത്രിയിലെ ചികിത്സാർത്ഥം ബാംഗ്ലൂരിലെത്തിയതായിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. ഭൗതിക

കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ മർദ്ദിച്ച അച്ഛൻ കസ്റ്റഡിയിൽ

കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം. കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ്

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനവെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനവെന്ന് റിപ്പോർട്ട്. മേയ് മാസത്തിൽ ഇതുവരെ 273 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയതത്. ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച

ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ബെവ്കോ ആസ്ഥാനത്ത് നടത്തിയ 48 മണിക്കൂർ രാപ്പകൽ സമരം സമാപിച്ചു

തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷൻ സർക്കാരിലേക്ക് ശുപാർശ ചെയ്ത 600 രൂപ അഡീഷണൽ അലവൻസ് 17 മാസം പിന്നിട്ടിട്ടും അനുവദിച്ച് നൽകാത്ത സംസ്ഥാന