കൊയിലാണ്ടി നഗരസഭയെയും , കീഴരിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന, നടേരി പാലം യാഥാർത്ഥ്യമാവുന്നു

കൊയിലാണ്ടി: നഗരസഭയെയും , കീഴരിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന, നടേരി പാലം യാഥാർത്ഥ്യമാവുന്നു
ജൂൺ ആദ്യവാരം പാലത്തിൻ്റെ ശിലാ സ്ഥാപനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും എംഎൽ എ ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും ‘നടേരി കക്കുളം ,നടുവത്തുർ പെരുവാലിശ്ശേരി മീത്തൽ ഭാഗത്തുമാണ് പാലം പണിയുക 29 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ നിർമ്മാണ ചുമതല ഊരളുങ്കൽ ലേബർ കോൺട്രാക്റ്റിങ് സൊസൈറ്റിക്കാണ് ‘
ശിലാസ്ഥാപന ചടങ്ങ് വിജയിപ്പിക്കാനുള്ള സംഘാടക സമിതി യോഗം കീഴരിയൂർ മാപ്പിള എൽ.പി സ്ക്കുൾ ഹാളിൽ നടന്നു. കൊയിലാണ്ടി,നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ, എൻ.എം സുനിൽ ഇന്ദിര ടീച്ചർ , അമൽ സരാഗ , സുധ വല്ലിപ്പടിക്കൽ , ജലജ ടീച്ചർ, സുനിതാ ബാബു , എം.സുരേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ , എസ്.കെ സരുൺ എന്നിവർ പദ്ധതി വിശദീകരണം നടത്തി സംഘാടക സമിതി ചെർപേഴ്സണായി സുധാ കിഴക്കെപ്പാട്ട് (ചെയർ പേഴ്സൺ), കെ.കെ. നിർമ്മല (കൺവീനർ) എന്നിവരാണ് സംഘാടകസമിതി ഭാരവാഹികൾ .

Leave a Reply

Your email address will not be published.

Previous Story

റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണം -കാനത്തില്‍ ജമീല എംഎല്‍എ

Next Story

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 24-05-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

Latest from Local News

മീനാക്ഷി നോവലിന്റെ നൂറ്റിമുപ്പത്തഞ്ചാമത് വാര്‍ഷികാഘോഷം

കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി

സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് സുമയ്യ

തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി