തീപ്പിടുത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം

തീപ്പിടുത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. കെട്ടിടത്തിന് സ്റ്റെബിലിറ്റി പ്രശ്നമില്ലെന്ന് കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ മേയറും വ്യാപാരികളും നടത്തിയ ചർച്ചയിലാണ് കടകൾ തുറക്കാൻ തീരുമാനമായത്.

മൊഫ്യൂസൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൈദ്യുതി കേബിളുകളും പാനൽ ബോർഡുകളും മുഴുവനായി മാറ്റി സ്ഥാപിക്കാനും യോ​ഗത്തിൽ തീരുമാനമായി. ഇതിന്റെ പ്രവർത്തി മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കും. മാലിന്യം നീക്കി കെട്ടിടം വൃത്തിയാക്കുന്നതിനുള്ള നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മേയർ ബീനാ ഫിലിപ്പ് അറിയിച്ചു

പാനലുകൾ മാറ്റി സ്ഥാപിച്ച് ഓരോ മുറിയിലേക്കുമുള്ള കേബിളുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആ​ദ്യഘട്ടമായി കോർപ്പറേഷൻ ചെയ്യും, മുറികൾക്കുള്ളിലുള്ള വയറിങ് ലെെസൻസികളാണ് ചെയ്യുക. കോമൺ സ്പേസിങിലുള്ള ലൈറ്റുകളുടെ പ്രവർത്തി അടുത്ത ഘട്ടമായി പൂർത്തിയാക്കും.

Leave a Reply

Your email address will not be published.

Previous Story

കെ എസ് ഇ ബി ചക്കിട്ടപ്പാറ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കുവേണ്ടി സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നടത്തി

Next Story

ആയഞ്ചേരി മണ്ഡലം കുറ്റിവയൽ പന്ത്രണ്ടാം വാർഡ്‌ കോൺഗ്രസ്സ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന