വ്യാജ മാല മോഷണക്കേസ് ആരോപിച്ച് ദളിത് യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനെ കൂടി സസ്പെൻഡ് ചെയ്തു

വ്യാജ മാല മോഷണക്കേസ് ആരോപിച്ച് ദളിക് യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ എഎസ്ഐയ്‌ക്ക് സസ്പെൻഷൻ. പേരുർക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെയാണ് സസ്പെൻഡ് ചെയ്തത്. ആനാട് സ്വദേശിനിയായ ബിന്ദുവിന്റെ പരാതിയിലാണ് നടപടി. ബിന്ദുവിനോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ എസ്ഐ പ്രസാദിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എഎസ്ഐ പ്രസന്നനാണ് തന്നെ മാനസികമായി പീഡിപ്പിച്ചതെന്നും അയാൾക്കെതിരെയും നടപടി വേണമെന്നും ബിന്ദു പറഞ്ഞിരുന്നു. ഒരു തുള്ളി വെള്ളം പോലും നൽകാതെ 20 മണിക്കൂറോളമാണ് ബിന്ദുവിനെ ചോദ്യം ചെയ്തത്. പുലർച്ചെ മൂന്ന് മണി വരെ ചോദ്യം ചെയ്യൽ തുടർന്നിരുന്നു. ബിന്ദുവിന്റെ വീട്ടിലെത്തിച്ചും ചോദ്യം ചെയ്തു. ഇതിനിടെ പല തവണ ഉദ്യോ​ഗസ്ഥർ മോശമായി പെരുമാറിയതായാണ് യുവതിയുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞ മാസം 23-നായിരുന്നു സംഭവം. അമ്പലമുക്കിലുള്ള വീട്ടിലെ ജോലിക്കാരിയായിരുന്നു ബിന്ദു. വീട്ടിൽ നിന്ന് രണ്ട് പവന്റെ മാല മോഷണം പോയിയെന്ന് ആരോപിച്ച് വീട്ടുടമയായ ഓമന പേരുർക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസുകാർ ജോലിക്കാരിയായ യുവതിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. പിന്നാലെ ബിന്ദുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാല എടുത്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസിന്റെ ക്രൂരത തുടർന്നു. ഇവരെ വിവസ്ത്രയാക്കിയും പരിശോധിച്ചിരുന്നു. എഎസ്ഐ ഉൾപ്പെടെയുള്ളവർ മാലക്കള്ളി എന്ന് വിളിച്ച് അധിക്ഷേപിച്ചതായും ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ദേശീയപാത അശാസ്ത്രീയ നിർമാണത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Next Story

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു

Latest from Main News

മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത്

ജനം തെരഞ്ഞെടുത്തവരെ തടയാൻ ഒരു ശക്തിക്കുമാവില്ല- ഷാഫി പറമ്പിൽ

മേപ്പയൂർ: ജനങ്ങളാണ് എന്നെ എം.പി യായി തെരഞ്ഞെടുത്തതെന്നും ഒരു ഭീഷണിക്കും എന്റെ പ്രവർത്തനങ്ങളെ തടയാൻ കഴിയില്ലെന്നും ഷാഫി പറമ്പിൽ എം പി

ഷാഫിക്കെതിരെയുള്ള അക്രമം മുഖ്യമന്ത്രി തള്ളി പറയണം – മുല്ലപ്പള്ളി രാമചന്ദ്രൻ

ഷാഫി പറമ്പിൽ എം.പി. യെ വടകരയിൽ ഡി.വൈ.എഫ്. ഐ. പ്രവത്തകർ തടയുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചു

കോഴിക്കോട് ‘ഗവ:* *മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ* *28.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ*

*കോഴിക്കോട് ‘ഗവ:* *മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ* *28.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ*   ജനറൽമെഡിസിൻ* *ഡോ ഷജിത്ത്സദാനന്ദൻ*   *സർജറിവിഭാഗം* 

ഷാഫി പറമ്പിലിന് നേരെ നടന്ന ഡിവൈഎഫ്ഐ ആക്രമണത്തിൽ നാദാപുരത്ത് കോൺഗ്രസ്‌ പ്രതിഷേധം

വടകര എം.പി ഷാഫി പറമ്പിലിന് നേരെ നടന്ന ഡിവൈഎഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട്  5 മണിക്ക് നാദാപുരത്ത് യൂത്ത് കോൺഗ്രസ്‌