വ്യാജ മാല മോഷണക്കേസ് ആരോപിച്ച് ദളിത് യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനെ കൂടി സസ്പെൻഡ് ചെയ്തു

വ്യാജ മാല മോഷണക്കേസ് ആരോപിച്ച് ദളിക് യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ എഎസ്ഐയ്‌ക്ക് സസ്പെൻഷൻ. പേരുർക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെയാണ് സസ്പെൻഡ് ചെയ്തത്. ആനാട് സ്വദേശിനിയായ ബിന്ദുവിന്റെ പരാതിയിലാണ് നടപടി. ബിന്ദുവിനോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ എസ്ഐ പ്രസാദിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എഎസ്ഐ പ്രസന്നനാണ് തന്നെ മാനസികമായി പീഡിപ്പിച്ചതെന്നും അയാൾക്കെതിരെയും നടപടി വേണമെന്നും ബിന്ദു പറഞ്ഞിരുന്നു. ഒരു തുള്ളി വെള്ളം പോലും നൽകാതെ 20 മണിക്കൂറോളമാണ് ബിന്ദുവിനെ ചോദ്യം ചെയ്തത്. പുലർച്ചെ മൂന്ന് മണി വരെ ചോദ്യം ചെയ്യൽ തുടർന്നിരുന്നു. ബിന്ദുവിന്റെ വീട്ടിലെത്തിച്ചും ചോദ്യം ചെയ്തു. ഇതിനിടെ പല തവണ ഉദ്യോ​ഗസ്ഥർ മോശമായി പെരുമാറിയതായാണ് യുവതിയുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞ മാസം 23-നായിരുന്നു സംഭവം. അമ്പലമുക്കിലുള്ള വീട്ടിലെ ജോലിക്കാരിയായിരുന്നു ബിന്ദു. വീട്ടിൽ നിന്ന് രണ്ട് പവന്റെ മാല മോഷണം പോയിയെന്ന് ആരോപിച്ച് വീട്ടുടമയായ ഓമന പേരുർക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസുകാർ ജോലിക്കാരിയായ യുവതിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. പിന്നാലെ ബിന്ദുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാല എടുത്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസിന്റെ ക്രൂരത തുടർന്നു. ഇവരെ വിവസ്ത്രയാക്കിയും പരിശോധിച്ചിരുന്നു. എഎസ്ഐ ഉൾപ്പെടെയുള്ളവർ മാലക്കള്ളി എന്ന് വിളിച്ച് അധിക്ഷേപിച്ചതായും ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ദേശീയപാത അശാസ്ത്രീയ നിർമാണത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Next Story

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു

Latest from Main News

ക്രിസ്മസ് തിരക്ക്; ഹൗസ്‌ബോട്ടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന നിയമം ലംഘിച്ച ബോട്ടുകൾക്ക് 1,30,000 രൂപ പിഴയിട്ടു

ക്രിസ്മസ് ദിനത്തിലെ തിരക്കിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് അകലാപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ ഹൗസ്‌ബോട്ടുകളിൽ കേരളാ മാരിടൈം ബോർഡ് എൻഫോഴ്സ്മെന്റ് വിങ്

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ

കേരളത്തിൽ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ

കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​പൗരത്വ

വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്  സംസ്ഥാന സർക്കാർ.