വ്യാജ മാല മോഷണക്കേസ് ആരോപിച്ച് ദളിത് യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനെ കൂടി സസ്പെൻഡ് ചെയ്തു

വ്യാജ മാല മോഷണക്കേസ് ആരോപിച്ച് ദളിക് യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ എഎസ്ഐയ്‌ക്ക് സസ്പെൻഷൻ. പേരുർക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെയാണ് സസ്പെൻഡ് ചെയ്തത്. ആനാട് സ്വദേശിനിയായ ബിന്ദുവിന്റെ പരാതിയിലാണ് നടപടി. ബിന്ദുവിനോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ എസ്ഐ പ്രസാദിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എഎസ്ഐ പ്രസന്നനാണ് തന്നെ മാനസികമായി പീഡിപ്പിച്ചതെന്നും അയാൾക്കെതിരെയും നടപടി വേണമെന്നും ബിന്ദു പറഞ്ഞിരുന്നു. ഒരു തുള്ളി വെള്ളം പോലും നൽകാതെ 20 മണിക്കൂറോളമാണ് ബിന്ദുവിനെ ചോദ്യം ചെയ്തത്. പുലർച്ചെ മൂന്ന് മണി വരെ ചോദ്യം ചെയ്യൽ തുടർന്നിരുന്നു. ബിന്ദുവിന്റെ വീട്ടിലെത്തിച്ചും ചോദ്യം ചെയ്തു. ഇതിനിടെ പല തവണ ഉദ്യോ​ഗസ്ഥർ മോശമായി പെരുമാറിയതായാണ് യുവതിയുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞ മാസം 23-നായിരുന്നു സംഭവം. അമ്പലമുക്കിലുള്ള വീട്ടിലെ ജോലിക്കാരിയായിരുന്നു ബിന്ദു. വീട്ടിൽ നിന്ന് രണ്ട് പവന്റെ മാല മോഷണം പോയിയെന്ന് ആരോപിച്ച് വീട്ടുടമയായ ഓമന പേരുർക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസുകാർ ജോലിക്കാരിയായ യുവതിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. പിന്നാലെ ബിന്ദുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാല എടുത്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസിന്റെ ക്രൂരത തുടർന്നു. ഇവരെ വിവസ്ത്രയാക്കിയും പരിശോധിച്ചിരുന്നു. എഎസ്ഐ ഉൾപ്പെടെയുള്ളവർ മാലക്കള്ളി എന്ന് വിളിച്ച് അധിക്ഷേപിച്ചതായും ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ദേശീയപാത അശാസ്ത്രീയ നിർമാണത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Next Story

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു

Latest from Main News

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണു

ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം യാത്ര വിമാനം തകർന്നുവീണു. എന്ത് വിമാനമാണ് തകർന്നുവീണതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തി. സ്ഥലത്തുനിന്ന്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്‌സൈറ്റായി കേരള ടൂറിസം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്‌സൈറ്റായി കേരള ടൂറിസം. ആഗോള റാങ്കിങ്ങില്‍ രണ്ടാമതാണ് വെബ്‌സൈറ്റിന്റെ സ്ഥാനം. 60 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള

ചെറിയ ഇടവേളയിൽ രണ്ട് അസാധാരണ കപ്പൽ ദുരന്തങ്ങൾ – മുല്ലപ്പള്ളി രാമചന്ദ്രൻ

രണ്ടു ചരക്കു കപ്പലുകളാണ് കേരള തീരത്ത് സമീപ ദിവസങ്ങളിൽ തീപ്പിടിച്ച് തകർന്ന് പോയത്. മെയ് മാസം 24 ന് ലൈബീരിയയുടെ പതാകയുള്ള

കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തു

കോഴിക്കോട്  സെക്‌സ് റാക്കറ്റ് കേസില്‍ മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തു. രണ്ട് പൊലീസ് ഡ്രൈവര്‍മാരെയും അപ്പാർട്ട്‌മെന്റ് വാടകക്ക് എടുത്ത് നല്‍കിയ വ്യക്തിയെയുമാണ്