അഭിഭാഷകയെ മർദിച്ച കേസ് ; ബെയ്ലിൻ ദാസിന് ജാമ്യം

/

തന്റെ ജൂനിയർ ആയിരുന്ന യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ആണ്  ജാമ്യം അനുവദിച്ചത്.  തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പന്ത്രണ്ടാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നു എന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറത്തിറക്കിയത്.

നേരത്തെ വഞ്ചിയൂര്‍ കോടതി ഈ മാസം 27 വരെ ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്.
യുവ അഭിഭാഷകയായ ശ്യാമിലിയെ മെയ് 13 നായിരുന്നു ബെയ്ലിൻ ദാസ് മർദിച്ചത്. മോപ്പ് സ്റ്റിക് കൊണ്ടായിരുന്നു മര്‍ദനം.ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

Leave a Reply

Your email address will not be published.

Previous Story

നന്തിയിൽ മതിൽ നിർമാണത്തിനിടെ മതില്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു

Next Story

മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു

Latest from Main News

പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

ബലി പെരുന്നാളിന് ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർദ്ധിപ്പിച്ച് വിമാന കമ്പനികൾ കൊള്ളയടി തുടരുന്നു.  പ്രവാസി കുടുംബങ്ങൾ ഏറെയുള്ള സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കുമാണ്

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 09.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 09.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ 👉സർജറിവിഭാഗം 👉ഓർത്തോവിഭാഗം 👉കാർഡിയോളജി’ 👉തൊറാസിക്ക്സർജറി 👉നെഫ്രാളജി വിഭാഗം 👉ഇ എൻ ടി

വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി സ്വർണ ചെയിനും പണം അടങ്ങിയ പേഴ്സും പിടിച്ചുപറിച്ച പ്രതികളെ കസബ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി സ്വർണ ചെയിനും പണം അടങ്ങിയ പേഴ്സും പിടിച്ചുപറിച്ച പ്രതികളെ കസബ

ചക്കിട്ടപ്പാറയിൽ പതിനേഴ്കാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് : ചക്കിട്ടപ്പാറയിൽ പതിനേഴ്കാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുളത്തൂർ വിൽസൻ്റെ മകൻ ബിനുവിനെ ഇന്നലെ വൈകിട്ട് ബന്ധുവീട്ടിൽ