കിണറിൽ വീണയാളെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന

അരിക്കുളം അരിച്ചാൽ മീത്തൽ മോഹനൻ എന്നയാളുടെ വീട്ടിലെ കിണർ ആൾമറ കിട്ടുന്നതിനിടെ  25 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കിണറിലേക്ക് തൊഴിലാളിയായ ബാബു വീണത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയായിരുന്നു സംഭവം. 
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ എത്തുമ്പോൾ വലതുകാൽ പൊട്ടിയതിനാൽ ഇയാൾക്കു മുകളിൽ കയറാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിനീഷ് കെ ചെയർനോട്ടിന്റെ സഹായത്തോടു കൂടി കിണറിൽ ഇറങ്ങുകയും സ്ട്രക്ച്ചറിൽ കിടത്തി സ്ട്രക്ച്ചർ നോട്ട് ഉപയോഗിച്ച് റെസ്ക്യു നെറ്റുമായി ബന്ധിപ്പിച്ച് സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടു മുകളിൽ എത്തിച്ചു.
പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ പി കെ,നിധിപ്രസാദ് ഇ എം, ലിനീഷ് എം, സുജിത്ത് എസ് പി നവീൻ, ഹോംഗാർഡുമാരായ ബാലൻ ടി പി രാജേഷ് കെ പി,പ്രബീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

പ്ലസ് ടു പരീക്ഷാഫലം മെയ് 22ന്

Next Story

റിട്ട പഞ്ചായത്ത് ജീവനക്കാരൻ അണേല രാരോത്ത് ഗോവിന്ദൻകുട്ടി നായർ അന്തരിച്ചു

Latest from Local News

അധ്യാപക അവാർഡ് തുക വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

 തിരുവനന്തപുരം : സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.

സൈബർ–നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടം; മുന്നറിയിപ്പുകൾ അവഗണിച്ച നിരവധിപേർ വലയിലായി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പിനൊപ്പം നിക്ഷേപ തട്ടിപ്പിലും കോടികൾ നഷ്ടപ്പെട്ടതായി വിവരം. റിട്ടയേഡ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ബിസിനസ്സുകാർ തുടങ്ങി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം : നിശാഗന്ധിയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെയുണ്ടായ തിരക്കില്‍ യുവാക്കളുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു.