കോഴിക്കോട്: ഭാഷാസമന്വയവേദിയുടെയും എം.എൻ.സത്യാർത്ഥി ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന വിവർത്തന ശില്പശാല സംഘടിപ്പിച്ചു. ഉപ വിദ്യാഭ്യാസ ഡയരക്ടർ മനോജ് മണിയൂർ ശില്പശാല ഉദ്ഘാടനം ചെയ്തു. സ്രോത ഭാഷയിൽ നിന്നും ലക്ഷ്യ ഭാഷയിലേക്കുള്ള പരിവർത്തനമാണ് പരിഭാഷയെന്നും ഭാഷയുടെ അണക്കെട്ടുകളെ തകർക്കുമ്പോഴാണ് നല്ല പരിഭാഷ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സോ.ആർസു അധ്യക്ഷത വഹിച്ചു. ശില്പശാല ഡയരക്ടർ ഡോ.രതീഷ് നിരാല, എം.എൻ.സത്യാർഥി ട്രസ്റ്റിൻ്റെ സെക്രട്ടറിയും ശില്പശാല കോർഡിനേറ്ററുമായ ഒ.കുഞ്ഞിക്കണാരൻ എന്നിവർ സംസാരിച്ചൂ.
ശില്പശാലയുടെ ആദ്യ സെഷനിൽ വിവർത്തനത്തിലെ സാംസ്കാരിക ശോഭ എന്ന വിഷയത്തിൽ ഡോ.ആർസുവും കഥാ വിവർത്തനത്തെ കുറിച്ച് ഡോ. പി.കെ.രാധാമണിയും സാഹിത്യേതരവിഷയങ്ങളുടെ വിവർത്തനത്തിൽ ഡോ.ഒ.വാസവനും വിദേശ ഭാഷകളിൽ നിന്നുള്ള പരിഭാഷയെകുറിച്ച് എസ്.എ.ഖുദ്സിയും ക്ലാസ്സെടുത്തു. ദേശീയ സംസ്ഥാന തലത്തിൽ പരിഭാഷയിൽ പുരസ്കാരങ്ങൾ നേടിയ പ്രമുഖരുമായി ശില്പശാല അംഗങ്ങൾ ആശയ വിനിമയം നടത്തി.കെ.രാജേന്ദ്രൻ എം.എസ് ബാലകൃഷ്ണൻ, ഡോ.പി.ഗീത, അബ്ദുള്ള പേരാമ്പ്ര, ടി.കെ.രമ്യ, നാദിയ സി.രാജ്, സഫിയ നരിമുക്കിൽ, ബി.വിജയകുമാർ, നിപുണ ശശിധരൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഡോ. പി.കെ.രാധാമണിവിവർത്തനം ചെയ്ത 3 മലയാള നോവലുകൾ – തീൻ മലയാളം ഉപന്യാസ് എന്ന പുസ്തകം ഡോ.ഒ വാസവന് ആദ്യ പ്രതി നൽകി ഡോ.ആർസു പ്രകാശനം ചെയ്തു. ശില്പശാലയിൽ പങ്കെടുത്തവർക്ക് പ്രൊഫ.കെ.ജെ.രമാഭായി, ഡോ.സി.സേതുമാധവൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 50 പേർ ശില്പശാലയിൽ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി: പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.പരേതനായ രാമൻ്റെയും നല്ലായിയുടെയും മകനാണ്. ഭാര്യ ഷാൻ്റി (കാഞ്ഞിലശ്ശേരി)
സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ നേതാക്കളുമായിരുന്ന സി ജി എൻ ചേമഞ്ചേരിയുടെയും എ പി സുകുമാരൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ മെഡിസിൻ വിഭാഗം സർജറിവിഭാഗം ഓർത്തോ വിഭാഗം കാർഡിയോളജിവിഭാഗം തൊറാസിക്ക് സർജറി
കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി







