900 കണ്ടി റിസോർട്ടിലെ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

900 കണ്ടി റിസോർട്ടിലെ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇത്രയും വലിയ ഹട്ട് തകർന്ന് വീണിട്ടും നിഷ്മ(25) യുടെ കൂടെയുണ്ടായിരുന്ന 16 പേരിൽ ഒരാൾക്ക് പോലും പരിക്കേറ്റിട്ടില്ല. നിഷ്മയുടെ ആന്തരിക അവയവങ്ങൾക്കാണ് പരിക്കേറ്റത്. ശരീരത്തിൽ നിന്നും ഒരു തുള്ളി രക്തം പോലും പൊടിഞ്ഞിട്ടില്ല. ഒരു ഹട്ടിൽ നാല് ടെന്റുകളാണ് ഉണ്ടായിരുന്നത്. ഒരു ടെന്റിൽ രണ്ടു പേരാണ് കിടന്നത്. ഇതിൽ ഒരാൾക്ക് മാത്രമേ അപകടം സംഭവിച്ചിട്ടുള്ളു.

മരണശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആരും ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഹട്ട് പൊളിഞ്ഞതാണോ അതോ പൊളിച്ചതാണോ അല്ലെങ്കിൽ അവിടെ മറ്റെന്തെങ്കിലും നടന്നോ എന്ന് ഞങ്ങൾക്ക് അറിയണമെന്നും കുടുംബം പറയുന്നു. വ്യഴാഴ്ച പുലർച്ചെയാണ് എമറാൾഡ് വെഞ്ചേഴ്സ് എന്ന സ്വകാര്യ റിസോർട്ടിലുണ്ടായ അപകടത്തിൽ നിലമ്പൂർ സ്വദേശി നിഷ്മ മരിച്ചത്. രാത്രി 12:30 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് സ്വന്തം ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു യുവതി.

Leave a Reply

Your email address will not be published.

Previous Story

മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ നിയമിക്കാൻ ഉത്തരവായി

Next Story

കൊല്ലം കുന്ന്യോറമലയിലെ മണ്ണിടിച്ചില്‍ ഭീഷണി,സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനം വേണം

Latest from Main News

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. അതിനുശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ

കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ

കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന്

പിഎം ശ്രീ പദ്ധതി, കേരളത്തിന് എസ്എസ്കെ ഫണ്ടിൻ്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ ലഭിച്ചു

സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് ഇപ്പോൾ കേരളത്തിന് ലഭിച്ചിരിക്കുന്നത്.

പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ മുഹമ്മദാലി) ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (NUST) യുടെ ചാൻസലറായി തിരഞ്ഞെടുത്തു

പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ മുഹമ്മദാലി) ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. വൈകിട്ട് 5 മണിക്കാണ് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരുക.