മേപ്പയ്യൂർ:ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച സർക്കാർ തീരുമാനം ശുദ്ധ തട്ടിപ്പെന്ന് രാപ്പകൽ സമര യാത്ര ക്യാപ്റ്റനും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം. എ. ബിന്ദു. സമരം തീർക്കാനല്ല, പരാജയപ്പെടുത്താൻ കഴിയുമോ എന്നാണ് ഈ ചെപ്പടിവിദ്യകൊണ്ട് ശ്രമിക്കുന്നത്. രാപ്പകൽ സമര യാത്രക്ക് മേപ്പയ്യൂർ ടൗണിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എ.എ. ബിന്ദു. സ്വാഗത സംഘം ചെയർമാൻ പി. കെ. പ്രിയേഷ് കുമാർ അധ്യക്ഷനായി. സ്വാഗത സംഘം ജില്ലാ വൈസ് ചെയർപേഴ്സണും സാമൂഹ്യ പ്രവർത്തകയുമായ വി.പി. സുഹറ ഉദ്ഘാടനം ചെയ്തു. കൺവീനർ രവീന്ദ്രൻ വള്ളിൽ, പെരുമ്പട്ടാട്ട് അശോകൻ,പറമ്പാട്ട് സുധാകരൻ, മുജീബ് കോമത്ത് , എം. കെ. അബ്ദുറഹിമാൻ, വി.എ.ബാലകൃഷ്ണൻ, സി.സി. മിനി,
കെ കെ അനുരാഗ് , ആർ.കെ.ഗോപാലൻ, പ്രസന്നകുമാരി, ഷിനോജ് എടവന, ഇന്ദിര, വിജയൻ മയൂഖം സംസാരിച്ചു.
മേപ്പയ്യൂർ സ്വാഗത സംഘം സമാഹരിച്ച 10000 രൂപ സമരയാത്ര ക്യാപ്റ്റൻ എം. എ. ബിന്ദുവിന് കൈമാറി.
തുടർന്ന് ‘വൈറ്റ് റോസ്’ കലാസംഘം അവതരിപ്പിച്ച ഗാന സദസ്സും നടന്നു. മെയ് 5 ന് കാസർഗോഡ് നിന്നാരംഭിച്ച രാപകൽ സമരയാത്ര കാസർഗോഡ് ജില്ല പിന്നിട്ട് കണ്ണൂർ ജില്ലയിലൂടെ പര്യടനം തുടരുന്നു. 45 ദിവസം ഈ യാത്ര നീണ്ടു നിൽക്കും. ഫ്രെബ്രുവരി 10 ന് ആശമാർ സെക്രട്ടേറിയേറ്റിന് മുന്നിലാരംഭിച്ച അനിശ്ചിതകാല രാപകൽ സമരത്തിൻ്റെ പുതിയൊരു ഘട്ടമാണ് ഈ യാത്ര. ആശമാർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സമരമുറ സംഘടിപ്പിച്ചിരിക്കുന്നത്. 14 ജില്ലകളിലെയും ജന പിന്തുണകളെ ഏറ്റുവാങ്ങി ജൂൺ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടുകൂടി യാത്ര സമാപിക്കും
Latest from Main News
കേരള പഞ്ചായത്ത് രാജ് ആക്ട് 153 (4) (ഡി) വകുപ്പ് പ്രകാരം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍,
കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലംബിംഗ്, ഇലക്ട്രിക്കൽ, വെൽഡിംഗ്, ഇൻഡസ്ട്രിയൽ, കാർപെന്റിംഗ്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ, കൺസ്ട്രക്ഷൻ
പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങൾ, സഹായം എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാ
കൊയിലാണ്ടി: മംഗളൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന മാവേലി എക്‌സ്പ്രസ്സിലും മലബാര്‍ എക്‌സ്പ്രസ്സിലും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മദ്യപാനികളുടെയും മോഷ്ടാക്കളുടെയും ശല്യമേറുന്നു. ഇത്
സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ







