വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും ബാക്കി ആറ് ലക്ഷം രൂപ വനം വകുപ്പ് തനത് ഫണ്ടിൽ നിന്നും ആയിരിക്കും ലഭ്യമാക്കുക. ആക്രമണം വനത്തിൽ ആയാലും പുറത്തായാലും സഹായധനം ലഭിക്കും. പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് സഹായധനമായി ലഭിക്കുക. പുതിയ മാനദണ്ഡപ്രകാരമുള്ള സഹായത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. മനുഷ്യ വന്യ ജീവി സംഘര്‍ഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് മുതലാണ് പ്രാബല്യമുണ്ടാകുക. 2024 മാര്‍ച്ച് ഏഴിനാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.
Latest from Local News
കൊയിലാണ്ടി ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അംഗവും കൊയിലാണ്ടിയിലെ കലാ- സാംസ്കാരിക പ്രവർത്തകനുമായ കെ വാസുദേവൻ മാസ്റ്ററുടെ ചരമവാർഷികം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ
ശ്രീകൃഷ്ണ ജയന്തി ഞായറാഴ്ച കൊയിലാണ്ടിയിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ മഹാശോഭായാത്ര സംഘടിപ്പിക്കും. ആന്തട്ട ശ്രീരാമകൃഷ്ണ മഠം, ഏഴു കുടിക്കൽ ശ്രീകുറുംബ ഭഗവതി ക്ഷേത്ര
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 13 ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് സാംസ്‌കാരിക
ഉള്ളിയേരി വേലമല കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൻ്റെ 23 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. എടമംഗലത്ത് ഗംഗാധരൻ
കൊയിലാണ്ടി. വിരുന്നുകണ്ടി സി.എം.രാമൻ (84) അന്തരിച്ചു. മുതിർന്ന സ്വയം സേവകനായിരുന്നു. മലപ്പുറം ജില്ലാവിരുദ്ധ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ പരേതയായ ശാന്ത. മകൻ.