കോഴിക്കോട്, മേപ്പയൂർ സ്വദേശിയായ സൗരവ് S/o ഗോപാലകൃഷ്ണൻ ഇടയിലാട്ട് വീട്, കീഴ്പയ്യൂർ പോസ്റ്റ്, മേപ്പയ്യൂർ റോഡ്, കോഴിക്കോട് എന്ന യുവാവിനെ 30/04/25ാം തിയ്യതി എറണാകുളം, കളമശേരി, കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സമീപത്തെ തമീം അപ്പാർട്മെന്റിൽ നിന്നു, തട്ടിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ 2 ദിവസം പാർപ്പിച്ചു 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു നിരന്തരം വധഭീഷണി മുഴക്കി അപായപ്പെടുത്താൻ ശ്രമിച്ച കുഴൽപ്പണ മാഫിയ സംഘത്തിലെ അംഗമായ കോഴിക്കോട് സ്വദേശിയായ ഹാരിസ് S/o അമ്മദ്, മൊട്ടൻ തെറേമ്മൽ വീട് ,നൊച്ചാട് ,പേരാമ്പ്ര എന്നയാളെ പേരാമ്പ്രയിൽ വച്ച് കോഴിക്കോട് ജില്ലാ റൂറൽ പോലീസിന്റെ സഹായത്തോടെ കളമശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ എൽദോ എ. കെ, സെബാസ്റ്റ്യൻ ചാക്കോ, സിപിഒ മാരായ,മാഹിൻ അബൂബക്കർ, അരുൺ സുരേന്ദ്രൻ, ലിബിൻകുമാർ,എന്നിവർ ചേർന്ന് പിടികൂടി.കോടതിയിൽ ഹാജരാക്കി പ്രതിയെ 09/05/25ാം തിയ്യതി മുതൽ റിമാൻഡ് ചെയ്തു.
തട്ടിക്കൊണ്ടുപോകപ്പെട്ട സൗരവ് എന്ന യുവാവിനെ കോഴിക്കോട് ജില്ലാ റൂറൽ പോലീസിന്റെ സഹായത്തോടെ കളമശ്ശേരി പോലീസ് 02/05/25ാം തിയ്യതി കോഴിക്കോട് ബാലുശ്ശേരിയിൽ വച്ച് മോചിപ്പിച്ചിരുന്നു. കുഴൽപ്പണ മാഫിയയുമായി ബന്ധമുള്ളയാളും മോചനദ്രവ്യം കൈപ്പറ്റാനായി എത്തിയ ഈ കേസിലെ മറ്റൊരു പ്രതിയുമായ ഹാഷിർ s/o ഹമിദ്, പെരിഞ്ചേരി, പേരാമ്പ്ര, കോഴിക്കോട് ജില്ലാ എന്നയാളെ മോചനദ്രവ്യമായി കൈപറ്റിയ 3,60,000 രൂപ യുമായി 02/05/25ാം തിയ്യതി കളമശ്ശേരി പോലീസ് മേപ്പയ്യൂരിൽ നിന്നും പിടികൂടിയിരുന്നു. ഇയാൾ നിലവിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കളമശ്ശേരി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഓൺലൈൻ തട്ടിപ്പ് സംഘവും കുഴൽപ്പണ മാഫിയയുമാണ് ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ എന്ന് കൃത്യമായ വിവരം ലഭിച്ചത്. ഇതേക്കുറിച്ചു കൂടുതൽ വിശദമായ അന്വേഷണം കളമശ്ശേരി ഇൻസ്പെക്ടർ ലത്തീഫ് എം ബി യുടെ നേതൃത്വത്തിൽ മറ്റു സംസ്ഥാനങ്ങളിലേക്കും പോലീസ് വ്യാപിപ്പിച്ചു.