സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂൾ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് വലിയ തുക പിരിക്കുന്ന പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗവ. സ്കൂളുകൾ അടക്കം പല സ്കൂളുകളും പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് നിർബന്ധമായി അയ്യായിരത്തോളം രൂപവരെ പിരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ പണപ്പിരിവ്.

എന്നാൽ പിടിഎ ഫണ്ടുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും ഇതിൽ പറയുന്ന തുകയ്ക്കപ്പുറം പിരിക്കാൻ പാടില്ല എന്ന് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.

സർക്കാർ നിർദ്ദേശങ്ങൾ മറികടന്ന് പ്രവർത്തിക്കുന്ന പിടിഎ കമ്മിറ്റികൾ അന്വേഷണം നടത്തി പിരിച്ചുവിടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പിടിഎ അംഗത്വ ഫീസിന്റെ പ്രതിശീർഷക നിരക്ക് താഴെ പറയുന്ന പ്രകാരം നിജപ്പെടുത്തിയിട്ടുണ്ട്.

എൽ പി വിഭാഗം 10 രൂപ. യുപി വിഭാഗം 25 രൂപ.ഹൈസ്കൂൾ വിഭാഗം 50 രൂപ. ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 100 രൂപ എന്ന നിരക്കിലാണ്. പ്രത്യേക ആവശ്യങ്ങൾക്കുള്ള പിരിവ് മുൻ വർഷത്തിലെ മൂന്നാം ടേമിലെ പി.ടി.എ. ജനറൽ ബോഡിയോഗം തീരുമാനിക്കുകയാ ണെങ്കിൽ സ്കൂളിലെ നടപ്പ് അക്കാദമിക വർഷത്തെ പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള അക്കാദമിക ആവശ്യങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന പരമാവധി നിരക്കിൽ ഓരോ വിഭാഗത്തിലെ വിദ്യാർത്ഥി/ രക്ഷിതാവിൽ നിന്നും ഫണ്ട് ശേഖരിക്കാവുന്നതാണ്.
എൽ പി വിഭാഗം 20 രൂപ. യുപി വിഭാഗം 50 രൂപ. ഹൈസ്കൂൾ വിഭാഗം 100 രൂപ. ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 400 രൂപ.
ഓരോ രക്ഷിതാവിനെയും മേൽപ്പറഞ്ഞ തുക കൊടുക്കാൻ നിർബന്ധിക്കുകയോ പ്രസ്തുത തുക കൊടുക്കാത്ത രക്ഷിതാവിന്റെ മകൾ/മകന് സ്കൂൾ പ്രവേശനം നിഷേധിക്കുകയോ ചെയ്യാൻ പാടില്ലെന്നും മന്ത്രി അറിയിച്ചു.

അനുവദനീയമായി പിരിച്ചെടുക്കാൻ കഴിയുന്ന തുകകൾ ഇതായിരിക്കെ സ്കൂളുകളിലെ പി.ടി.എ. അംഗത്വ ഫീസ് പ്രത്യേക ആവശ്യങ്ങൾക്കായുള്ള പണപ്പിരിവ് എന്നിവ സംബന്ധിച്ച് വിവിധങ്ങളായ പരാതികൾ ഇന്ന് രക്ഷിതാക്കളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ചില പി.ടി.എ. കമ്മിറ്റികൾ സ്കൂൾ അദ്ധ്യയന കാര്യങ്ങളിലും സ്കൂൾ അധികൃതരുടെ ഭരണപരമായും സർവ്വീസ് സംബന്ധമായ ഉള്ള കാര്യങ്ങളിൽ ഇടപെടുന്നത് സംബന്ധിച്ച് പരാതികൾ വരുന്നത്.

 

പരാതിയുണ്ടെങ്കിൽ ബന്ധപ്പെടാവുന്ന നമ്പർ
04832734888

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും 

Next Story

കൊയിലാണ്ടി മുചുകുന്ന് കുറ്റിയിൽ ശ്രീധരൻ അന്തരിച്ചു

Latest from Main News

കാർഗിൽ വിജയ ദിവസ് ആഘോഷിച്ചു

  കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ്, കോഴിക്കോട് ജില്ലാ ബ്ലോക്ക്‌ കമ്മറ്റികളു ടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് സമുചിതമായി

വന്യജീവി ആക്രമണം – പ്രതിരോധ സംവിധാനങ്ങൾ അതീവ ദുർബലം: ഷാഫി പറമ്പിൽ എംപി

  കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ വന്യമൃഗ ആക്രമണങ്ങൾ കാരണം സാധാരണ ജനജീവിതം ദുസ്സഹമായിരിക്കുകയാണ് കാർഷികവിളകൾ നശിപ്പിക്കുന്നു എന്ന്

രാമായണ പ്രശ്നോത്തരി ഭാഗം -12

കോസല രാജ്യത്തിൻ്റെ തലസ്ഥാനം ഏത്? അയോദ്ധ്യ   ദശരഥമഹാരാജാവിന്റെ മന്ത്രി ആരായിരുന്നു ? സുമന്ത്രർ    ദശരഥമഹാ രാജാവിന്റെ രാജ്ഞിമാർ ആരൊക്കെയായിരുന്നു

കോഴിക്കോട്ടെ മുതിർന്ന മലഞ്ചരക്ക് വ്യാപാരി ടി.പി.എം. അബ്ദുൽ ഗഫൂർ അന്തരിച്ചു

കോഴിക്കോട്ടെ മുതിർന്ന മലഞ്ചരക്ക് വ്യാപാരി ടി.പി.എം. അബ്ദുൽ ഗഫൂർ(84)സി.എച്ച്. മേൽപ്പാലത്തിന് സമീപം ചെറൂട്ടി റോഡ് ‘മസറിൻ’ വസതിയിൽ അന്തരിച്ചു. മുൻ എം.

സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ തടയിടാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപനങ്ങളുമായി മുന്നോട്ട്

സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ തടയിടാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപനങ്ങളുമായി മുന്നോട്ട്. ബസുകളുടെ അപകടകരമായ മത്സരയോട്ടം തടയുന്നതിന് കർശന നടപടി