എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 99.69 പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. 61449 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 4,24,523 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. മന്ത്രിയുടെ ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം 4മണിയോടെ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കുവാൻ കഴിയും. http://results.kite.kerala.gov.in/, http://sslcexam.kerala.gov.in, http://keralapareekshabhavan.kerala.gov.in, https://prd.kerala.gov.in/ തുടങ്ങിയ വിവിധ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാം. 2025 ഓൺലൈനായി ഡൗൺലോഡ് ചെയ്യാം . കേരള ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാനുള്ള സൗകര്യം ഇണ്ടാകും.

Leave a Reply

Your email address will not be published.

Previous Story

അധ്യാപക നിയമനം

Next Story

ആര്‍ക്കൈവ്‌സ് രേഖകളിലെ  കോണ്‍ഗ്രസ്സ് പത്രിക – ചരിത്രത്താളുകളിലൂടെ എം.സി. വസിഷ്ഠ്

Latest from Main News

ആര്‍ക്കൈവ്‌സ് രേഖകളിലെ  കോണ്‍ഗ്രസ്സ് പത്രിക – ചരിത്രത്താളുകളിലൂടെ എം.സി. വസിഷ്ഠ്

കോഴിക്കോട് സിവില്‍സ്റ്റേഷനിലെ റീജിയണല്‍ ആര്‍ക്കൈവ്‌സ് പബ്ലിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ബണ്ടില്‍ നമ്പര്‍ 1 A, സീരിയല്‍ നമ്പര്‍ 26 എന്ന ഫയല്‍  കൊളോണിയല്‍

ബന്ധുവീട്ടിൽ വെച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റ വിദ്യാർത്ഥി പേവിഷബാധയെ തുടർന്ന് മരിച്ചു

ബന്ധുവീട്ടിൽ വെച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റ വിദ്യാർത്ഥി പേവിഷബാധയെ തുടർന്ന് മരിച്ചു. ആലപ്പുഴ കരുമാടിയിൽ പടഹാരം ഗീതാ ഭവനത്തിൽ സരിത്

മെറിറ്റ് സ്കോളർഷിപ്പ് : പുതുക്കുന്നതിന് അപേക്ഷിക്കാം

2022-23 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് & സയൻസ്, മ്യൂസിക്, സംസ്കൃത കോളജുകളിലും യൂണിവേഴ്സിറ്റി ഡിപ്പോർട്ട്മെന്റുകളിലും ബിരുദ കോഴ്സുകളിൽ ഒന്നാംവർഷ ക്ലാസുകളിൽ പ്രവേശനം നേടി, സ്റ്റേറ്റ്

നിപ ബാധിച്ച വളാഞ്ചേരി സ്വദേശിനി ഗുരുതരാവസ്ഥയിൽ; സമ്പർക്കപ്പട്ടികയിൽ 49 പേർ, റൂട്ട്മാപ്പ് പുറത്ത് വിട്ടു

മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള രോഗിക്ക് മോണോക്ളോണൽ ആന്റി ബോഡി നൽകിയെന്ന്

ഐപിഎൽ റദ്ദാക്കി

അതിർത്തിയിലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. പഹൽഗാം ഭീകരാക്രമണത്തിന്