കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധന തൊഴിലാളികളുമായി പോയി എൻജിൻ തകരാറിലായ ബോട്ട് സുരക്ഷിതമായി കരയിലെത്തിച്ചു

കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധന തൊഴിലാളികളുമായി പോയി എൻജിൻ തകരാറിലായ ബോട്ട് സുരക്ഷിതമായി കരയിലെത്തിച്ചു.  ഇന്ന് പുലർച്ചെ 3 മണിക്ക് നാല് മത്സ്യബന്ധന തൊഴിലാളികളുമായി പോയ സുകുമാരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള KL07 mm 5136 ബ്രഹ്മപുത്ര എന്ന ബോട്ട് കൊയിലാണ്ടിയിൽ നിന്നും 7നോട്ടിക്കൽ അകലത്തിൽ എത്തിയപ്പോൾ എൻജിൻ തകരാറിലാവുകയും കടലിൽ അകപ്പെട്ടു വിവരം ഫിഷറീസ് അസി.ഡയറക്ടർ വി. സുനീറിന് കിട്ടി. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നും മറൈൻ എൻഫോഴ്‌സ് മെന്റ് സി.പി.ഒ അരുൺ, റെസ്‌ക്യുമാരായ ഹാമിലേഷ്, മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി തകരാറിലായ ബോട്ടും നാല് മത്സ്യബന്ധന തൊഴിലാളികളെയും കൊയിലാണ്ടി ഹാർബറിൽ സുരക്ഷിതമായി എത്തിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലൈന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വേണം ആറ് വരിപ്പാതയില്‍ വാഹനമോടിക്കാന്‍

Next Story

കുപ്പച്ചിവീട്ടിൽ കമലാക്ഷി അമ്മ അന്തരിച്ചു

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ