ദേശീയ പാത നിർമ്മാണം: സോയിൽ നെയിലിങ്ങ് പദ്ധതി അവസാനിപ്പിക്കണം

വടകര : ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പഴങ്കാവ് റോഡിനോട് ചേർന്ന് സോയിൽ നെയിലിംഗ് സംവിധാനത്തിൽ പാർശ്വഭിതി നിർമ്മിക്കുന്നത് അവസാനിപ്പിക്കണമെന്ന് താലൂക്ക് .വികസന സമിതി യോഗം ആവശ്യപ്പെട്ടു.മൂരാട്,മീത്തലെ മുക്കാളി, മടപ്പള്ളി ഭാഗങ്ങളിൽ റോഡിൻ്റ ഉയർന്ന ഭാഗങ്ങൾ സംരക്ഷിച്ച് നിർത്താൻ ഉപയോഗിച്ച് പരാജയപെട്ട സോയിൽ നെയിലിംഗാണ് പഴങ്കാവ് റോഡിനോട് ചേർന്ന് വീണ്ടും നിർമ്മിക്കുന്നതെന്ന് സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ബാബു പറമ്പത്ത് എന്നിവർ യോഗത്തിൽ ഉന്നയിച്ചു. കഴിഞ്ഞ കാലവർഷത്തിൽ മുരാട്, മീത്തലെ മുക്കാളി ഭാഗങ്ങളിൽ ഭയാനകമായ രീതിയിലാണ് ഈ സംവിധാനത്തിൽ നിർമ്മിച്ച കോൺക്രീറ്റ് ദിത്തികൾ ദേശീയപാതയിലേക്ക് ഇടിഞ്ഞ് വീണത്.കഴിഞ്ഞ ജൂൺ മാസത്തിലാണ്. സംഭവം..ഒരു വർഷം കഴിഞ്ഞിട്ടും മീത്തലെ മുക്കാളി തുടർ പ്രവർത്തി നടന്നിട്ടില്ല. വിണ്ടും മഴക്കാലം വരുന്ന സാഹചര്യത്തിൽ ഈ ഭാഗത്ത് സംരക്ഷണത്തിനായി ശാസ്ത്രീയ നടപടി സ്വീകരിക്കാൻ ദേശീയ പാത അതോററ്റി തയ്യാറാവണമെന്ന് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രയോഗികമല്ലാത്ത നിർമ്മാണ രീതിക്കെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് ദേശീയപാത നിർമ്മാണ കമ്പനി വീണ്ടും സോയിൽ നെയിലിംഗുമായി രംഗത്ത് വന്നാൽ അനുവദിക്കില്ലെന്ന് സമിതി യോഗത്തിൽ ജനപ്രതിനിധികൾ വ്യക്തമാക്കി. കഴിഞ്ഞ തവണ ഇത്തരത്തിൽ നിർമ്മിച്ച് തകർന്ന് വീണ ഭാഗങ്ങളിലെ മണ്ണ് നീക്കാനോ പുന:നിർമ്മിക്കാനോ നടപടികൾ ഉണ്ടായിട്ടില്ല ഇതിനിടെയാണ് മഴ കൂടുതലുള്ള പ്രദേശത്തിനു യോജിക്കാത്ത സോയിൽ നെയിലിംഗുമായി വീണ്ടും അധികൃതർ മുന്നോട്ട് പോകുന്നത്. മെയ് 31 ന് മുമ്പ് ജലജീവൻ മിഷ്യന്റെ ഭാഗമായി പെപ്പിടാൻ കുഴിച്ച റോഡുകൾ പുർവ്വസ്ഥിതിയാക്കുമെന്ന് വാട്ടർ അതോററ്ററി അധികൃതർ പറഞ്ഞു. പണി പുർത്തികരിക്കാതെ പുതിയ പ്രവൃർത്തികൾ അനുവദിക്കില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ വ്യക്തമാക്കി. നഗരസഭയുടെ കിഴിലുള്ള നാളോം വയൽ. ശ്മാശനത്തിന്റെ പ്രവർത്തനം നിലച്ചത് സമിതി യോഗത്തിൽ ചർച്ചയായി. മരണം പ്നടന്നാൽ മറ്റ് പ്രദേശങ്ങളിലേക്ക് പോകേണ്ട സ്ഥിതി വന്നതായി പരാതി ഉയർന്നു. പ്രശ്നം നഗര സഭയുടെ ശ്രദ്ധയിൽപ്പടുത്താനും തീരുമാനിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ എം വിമല, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശ്രീജിത്ത് (ഒഞ്ചിയം), ടി കെ അഷറഫ് മണിയൂർ, സമിതി അംഗങ്ങളായ പുറന്തോടത്ത് സുകുമാരൻ , ബാബു ഒഞ്ചിയം ,പ്രദീപ് ചോമ്പാല, പി എം മുസ്തഫ,, ബാബു പറമ്പതത്‌,ടി വി ഗംഗാധരൻ,, സി കെ കരീം, ഡപ്യൂട്ടി താഹസിൽദാർ കെ ആർ ശാലിനി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

ആവേശമായി സെലിബ്രിറ്റി ഫുട്ബോൾ മത്സരം

Next Story

ഊരാളുങ്കൽ സൊസൈറ്റിയിൽ തൊഴിലവസരം

Latest from Main News

ഖോറേജിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 35,000 കോടി രൂപയുടെ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചു

ഗുജറാത്തിന്റെ വ്യവസായ വളർച്ചയ്ക്ക് വലിയ കുതിപ്പേകി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 35,000 കോടി രൂപയുടെ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചു. അഹമ്മദാബാദിന്

കണക്ടട് ലോഡ് ക്രമപ്പെടുത്താൻ സുവർണ്ണാവസരവുമായി കെ.എസ്.ഇ.ബി

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുക്കി കെ എസ് ഇ ബി. ഇതിന് 2026 മാർച്ച്

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ