ദേശീയ പാത നിർമ്മാണം: സോയിൽ നെയിലിങ്ങ് പദ്ധതി അവസാനിപ്പിക്കണം

വടകര : ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പഴങ്കാവ് റോഡിനോട് ചേർന്ന് സോയിൽ നെയിലിംഗ് സംവിധാനത്തിൽ പാർശ്വഭിതി നിർമ്മിക്കുന്നത് അവസാനിപ്പിക്കണമെന്ന് താലൂക്ക് .വികസന സമിതി യോഗം ആവശ്യപ്പെട്ടു.മൂരാട്,മീത്തലെ മുക്കാളി, മടപ്പള്ളി ഭാഗങ്ങളിൽ റോഡിൻ്റ ഉയർന്ന ഭാഗങ്ങൾ സംരക്ഷിച്ച് നിർത്താൻ ഉപയോഗിച്ച് പരാജയപെട്ട സോയിൽ നെയിലിംഗാണ് പഴങ്കാവ് റോഡിനോട് ചേർന്ന് വീണ്ടും നിർമ്മിക്കുന്നതെന്ന് സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ബാബു പറമ്പത്ത് എന്നിവർ യോഗത്തിൽ ഉന്നയിച്ചു. കഴിഞ്ഞ കാലവർഷത്തിൽ മുരാട്, മീത്തലെ മുക്കാളി ഭാഗങ്ങളിൽ ഭയാനകമായ രീതിയിലാണ് ഈ സംവിധാനത്തിൽ നിർമ്മിച്ച കോൺക്രീറ്റ് ദിത്തികൾ ദേശീയപാതയിലേക്ക് ഇടിഞ്ഞ് വീണത്.കഴിഞ്ഞ ജൂൺ മാസത്തിലാണ്. സംഭവം..ഒരു വർഷം കഴിഞ്ഞിട്ടും മീത്തലെ മുക്കാളി തുടർ പ്രവർത്തി നടന്നിട്ടില്ല. വിണ്ടും മഴക്കാലം വരുന്ന സാഹചര്യത്തിൽ ഈ ഭാഗത്ത് സംരക്ഷണത്തിനായി ശാസ്ത്രീയ നടപടി സ്വീകരിക്കാൻ ദേശീയ പാത അതോററ്റി തയ്യാറാവണമെന്ന് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രയോഗികമല്ലാത്ത നിർമ്മാണ രീതിക്കെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് ദേശീയപാത നിർമ്മാണ കമ്പനി വീണ്ടും സോയിൽ നെയിലിംഗുമായി രംഗത്ത് വന്നാൽ അനുവദിക്കില്ലെന്ന് സമിതി യോഗത്തിൽ ജനപ്രതിനിധികൾ വ്യക്തമാക്കി. കഴിഞ്ഞ തവണ ഇത്തരത്തിൽ നിർമ്മിച്ച് തകർന്ന് വീണ ഭാഗങ്ങളിലെ മണ്ണ് നീക്കാനോ പുന:നിർമ്മിക്കാനോ നടപടികൾ ഉണ്ടായിട്ടില്ല ഇതിനിടെയാണ് മഴ കൂടുതലുള്ള പ്രദേശത്തിനു യോജിക്കാത്ത സോയിൽ നെയിലിംഗുമായി വീണ്ടും അധികൃതർ മുന്നോട്ട് പോകുന്നത്. മെയ് 31 ന് മുമ്പ് ജലജീവൻ മിഷ്യന്റെ ഭാഗമായി പെപ്പിടാൻ കുഴിച്ച റോഡുകൾ പുർവ്വസ്ഥിതിയാക്കുമെന്ന് വാട്ടർ അതോററ്ററി അധികൃതർ പറഞ്ഞു. പണി പുർത്തികരിക്കാതെ പുതിയ പ്രവൃർത്തികൾ അനുവദിക്കില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ വ്യക്തമാക്കി. നഗരസഭയുടെ കിഴിലുള്ള നാളോം വയൽ. ശ്മാശനത്തിന്റെ പ്രവർത്തനം നിലച്ചത് സമിതി യോഗത്തിൽ ചർച്ചയായി. മരണം പ്നടന്നാൽ മറ്റ് പ്രദേശങ്ങളിലേക്ക് പോകേണ്ട സ്ഥിതി വന്നതായി പരാതി ഉയർന്നു. പ്രശ്നം നഗര സഭയുടെ ശ്രദ്ധയിൽപ്പടുത്താനും തീരുമാനിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ എം വിമല, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശ്രീജിത്ത് (ഒഞ്ചിയം), ടി കെ അഷറഫ് മണിയൂർ, സമിതി അംഗങ്ങളായ പുറന്തോടത്ത് സുകുമാരൻ , ബാബു ഒഞ്ചിയം ,പ്രദീപ് ചോമ്പാല, പി എം മുസ്തഫ,, ബാബു പറമ്പതത്‌,ടി വി ഗംഗാധരൻ,, സി കെ കരീം, ഡപ്യൂട്ടി താഹസിൽദാർ കെ ആർ ശാലിനി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

ആവേശമായി സെലിബ്രിറ്റി ഫുട്ബോൾ മത്സരം

Next Story

ഊരാളുങ്കൽ സൊസൈറ്റിയിൽ തൊഴിലവസരം

Latest from Main News

ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ എക്സൈസ് വകുപ്പ്

ഇനി മുതൽ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ എക്സൈസ് ഉണ്ടാവും. ജൂൺ രണ്ട് മുതൽ മഫ്ടി പട്രോളിങ്ങും

പുതിയ അധ്യയന വർഷത്തിൻ്റെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ

പുതിയ അധ്യയന വർഷത്തിൻ്റെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ. ഹൈക്കോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് സർക്കാർ പുതിയ അധ്യയനവർഷത്തെ കലണ്ടർ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച്

മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും (വദനാര്‍ബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം

യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനുമില്ല ;പി.വി. അൻവർ

നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന്  മുൻ എം.എൽ.എയുമായ പി.വി. അൻവർ. ഇനി എന്നെ ഒരു രാഷ്ട്രീയ നേതാക്കളും വിളിക്കരുതെന്നും പി വി

സ്‌കൂള്‍ ജൂൺ രണ്ടിന് തുറക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.