മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസ്: അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാരെ സസ്പെൻഡ് ചെയ്തു

സംഘപരിവാർ പ്രവർത്തകർ പാക് അനുകൂല മുദ്രാവാക്യം മു‍ഴക്കിയെന്ന് ആരോപിച്ച് മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസിൽ, അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര , കോൺസ്റ്റബിൾ യല്ലലിംഗ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കമ്മീഷണർ അനുപം അഗർവാളാണ് നടപടിയെടുത്തത്. പ്രതികളെ രക്ഷിക്കാൻ പോലീസ് നീക്കം നടത്തുവെന്ന് പരാതി ഉയർന്നിരുന്നു.

ഞായറാഴ്ചയാണ് മാനസിക വെല്ലുവിളി നേരിടുന്ന വയനാട് പുൽപ്പള്ളി സ്വദേശി അഷറഫിനെ സംഘപരിവാർ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ കുടുപ്പു സാമ്രാട്ട് ഗയ്സ്‌ ക്ലബ്ബിലെ തീവ്ര ഹിന്ദുത്വ അനുകൂലികളായ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക‍ഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് കുടുപ്പു ഭത്ര കല്ലുട്ടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് അഷറഫ് ആക്രമണത്തിനിരയായത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന സംഘമാണ് ബാറ്റും വടികളുമുപയോഗിച്ച് അഷ്റഫിനെ ക്രൂരമായി മർദിച്ചത്. സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. മർദനത്തിനിരയായ അഷറഫ് രണ്ടുമണിക്കൂറിലേറെ സമയം സ്ഥലത്ത് തന്നെ കിടന്നു. അജ്ഞാത മൃതദേഹമുണ്ടെന്ന് തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് മർദ്ദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് വ്യക്തമായത്.

തുടർന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷൻ വിവരങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ കുടുപ്പുവിലെ തീവ്ര ഹിന്ദു ക്ലബ്ബ് ‘സാമ്രാട്ട് ഗയ്സ്’ ലെ ‌ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചുപേർ കൂടി പിടിയിലായതോടെ അറസ്റ്റിൽ ആയവരുടെ എണ്ണം 20 ആയി. ആക്രമണത്തിൽ കൂടുതൽ പേർ പങ്കെടുത്തതായാണ് വിവരം. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പ്രചാരണം നടന്നെങ്കിലും ഇത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കൗൺസിലർ സംഗീത നായക്കിന്റെ ഭർത്താവും മുൻ ബിജെപി കൗൺസിലറുമായ രവീന്ദ്ര നായർക്ക് ആൾക്കൂട്ട ആക്രമണത്തിൽ പങ്കുണ്ടെന്നും പ്രതികൾ സജീവ സംഘപരിവാർ പ്രവർത്തകരാണെന്നും ആരോപണമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘കുളിർമ’ എനർജി മേനേജ്മെൻറ് ക്ലാസ് നടത്തി

Next Story

കേരള സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വികസന വര സംഘടിപ്പിച്ചു

Latest from Main News

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യാവശ്യങ്ങൾ‌ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹിക

സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് അയോഗ്യതയല്ല; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കായിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് തുടരാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് തുടരാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ. പ്രീമിയം അമ്പത് ശതമാനമെങ്കിലും ഉയര്‍ത്തിയാലേ പദ്ധതി തുടരാനാകൂ

സംസ്ഥാനത്തെ 50ാ-മത് ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലക് ചുമതലയേറ്റു

സംസ്ഥാനത്തെ 50ാ-മത് ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലക് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി