ഈ അധ്യയന വർഷം മുതൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ എട്ടാം ക്ലാസ് സേ-പരീക്ഷയുടെ ഫലം മെയ് 2ന് പ്രസിദ്ധീകരിക്കും. 30 ശതമാനത്തിൽ കുറവ് മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് സ്പെഷ്യൽ ക്ലാസുകൾ നൽകിയ ശേഷം സേ പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്‌കൂളുകളിൽ ആകെ മൂന്ന് ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരത്തി നൂറ്റി എൺപത്തിയൊന്ന് (3,98,181) വിദ്യാർത്ഥികളാണ് ഈ വർഷം എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇവരിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഇ ഗ്രേഡ് (30%ൽ കുറവ്) ലഭിച്ചവർ എൺപത്തിയാറായിരത്തി മുന്നൂറ്റിയൊമ്പത് (86,309) ആണ്. ഇതിൽ ഇ ഗ്രേഡിന് മുകളിൽ ഒരു വിഷയത്തിലും നേടാത്തവർ അയ്യായിരത്തി അഞ്ഞൂറ്റി പതിനാറ് (5,516) ആണ്. ഏപ്രിൽ 8 മുതൽ 24 വരെ അധിക പിന്തുണ ക്ലാസ്സുകൾ നടത്തി. തുടർന്ന് 25 മുതൽ 30 വരെ പുനഃപരീക്ഷ നടത്തിയിരുന്നു. ഈ പരീക്ഷയുടെ റിസൾട്ട് മേയ് 2 ന് പ്രസിദ്ധീകരിക്കും.
Latest from Main News
കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തു. രണ്ട് പൊലീസ് ഡ്രൈവര്‍മാരെയും അപ്പാർട്ട്‌മെന്റ് വാടകക്ക് എടുത്ത് നല്‍കിയ വ്യക്തിയെയുമാണ്
കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 12.06.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ അഡ്മിഷൻവാർഡ് 8.31 2സർജറിവിഭാഗം
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ തത്കാൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ 2025 ജൂലൈ 1 മുതൽ നിരവധി പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ
പേരാമ്പ്ര: വയനാട്ടിലെ സ്വകാര്യഹോസ്പിറ്റലിൽ ഡോക്ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പേരാമ്പ്രയിലെ വാടക വീട്ടിൽ നിന്നും പോലീസ് പിടിയിലായി. പേരാമ്പ്ര മുതുകാട്
പ്രജിലയ്ക്ക് ചികിത്സാ ധനസഹായം ഉത്തര്‍പ്രദേശില്‍ നടന്ന 44-ാമത് ജൂനിയര്‍ ഗേള്‍സ് ദേശീയ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിനിടയ്ക്ക് പരിക്ക് പറ്റിയ പ്രജിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍