കൊയിലാണ്ടി : മലബാറിൻ്റെ ഗജറാണിയായ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും. തട്ടകത്ത് വണങ്ങി അവൾ തൃശ്ശിവപ്പേരൂരിന്റെ മണ്ണിനെ മനസ്സേറ്റിക്കഴിഞ്ഞു. പൂരം കൊടിയേറി ഇനി ഉപചാരം ചൊല്ലി പിരിയുന്ന ദിനം വരെ അവൾ തൃശ്ശൂരിലെ പൂരപ്രേമികളുടെ പൊന്നോമനയായ സഹ്യപുത്രിയായി മാറും. കഴിഞ്ഞ ഏഴ് വർഷത്തോളമായി പൂരനാളിൽ തിരുവമ്പാടി വിഭാഗത്തിൻ്റെ പറയെടുപ്പ് ചടങ്ങിൽ ശ്രീദേവി പ്രൗഢ സാന്നിധ്യമാണ്. കൊടിയേറ്റ ദിവസം വൈകീട്ട് മഠത്തിൽ നിന്ന് തുടങ്ങി ദേവിയുടെ പടിഞ്ഞാറെ ചിറയിലുള്ള ആറാട്ട് കഴിഞ്ഞ് ക്ഷേത്രാങ്കണത്തിലേക്ക് തിരിച്ചെഴുന്നള്ളിയ ശേഷം ഉത്രം വിളക്ക് എഴുന്നള്ളിപ്പ്, കൊടിയിറക്കൽ എന്നിവ കഴിയുന്നത് വരെ അവൾ പൂരവിളക്കിൻ്റെ പൊൻ ശോഭയായി മാറും. മലബാറിലെ പ്രധാനക്ഷേത്രോത്സവങ്ങളിൽ തിടമ്പേറ്റാനുള്ള സൗഭാഗ്യം ലഭിച്ച സൗമ്യവതിയായ ശ്രീദേവിക്ക് ഒട്ടനവധി ആരാധകരുമുണ്ട്. കൊരയങ്ങാട് കളിപ്പുരയിൽ രവീന്ദ്രനാണ് ശ്രീദേവി ശ്രീലകത്തിൻ്റെ ഉടമ.
Latest from Local News
തിരുവനന്തപുരം : സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പിനൊപ്പം നിക്ഷേപ തട്ടിപ്പിലും കോടികൾ നഷ്ടപ്പെട്ടതായി വിവരം. റിട്ടയേഡ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ബിസിനസ്സുകാർ തുടങ്ങി
അത്തോളി: കൊയിലാണ്ടി ഗവ ഐ ടി ഐ വിദ്യാർത്ഥി കോതങ്കൽ ഉടുമ്പത്ത് ആർ.എസ്.യദുരാഗ് (18) അന്തരിച്ചു.അച്ഛൻ : രാജൻ ഉടുമ്പത്ത്. അമ്മ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ
തിരുവനന്തപുരം : നിശാഗന്ധിയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെയുണ്ടായ തിരക്കില്‍ യുവാക്കളുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു.