കൊയിലാണ്ടി: നടേരി ബ്രാഞ്ച് കനാല്‍ നമ്പ്രത്തുകര ഭാഗത്ത് പൊട്ടിയിട്ട് ഒരു മാസമായിട്ടും കനാല്‍ പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കാത്ത ജലസേചന വകുപ്പ് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നടേരി ഭാഗത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചു.മെയ് പത്തിനകം കനാല്‍ പൊട്ടിയിടത്ത് അടിയന്തിര അറ്റകുറ്റപണി നടത്തി ജല വിതരണം ആരംഭിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബാലന്‍ കിടാവ്,റാഷിദ് മുത്താമ്പി,ശ്രീധരന്‍ നായര്‍ പുഷ്പശ്രീ,വിജയലക്ഷ്മി,എം.കെ.ബാബുരാജ്,നിഹാല്‍,ലത്തീഫ് തുടങ്ങിയവര്‍ അറിയിച്ചു.
പെരുവണ്ണാമൂഴി ഡാം തുറന്നപ്പോള്‍ രണ്ട് ദിവസം മാത്രമാണ് നടേരി കാവുംവട്ടം ഭാഗത്തേക്ക് കനാലില്‍ ജലവിതരണം നടന്നത്. കനാലില്‍ രണ്ട് ദിവസം വലിയ തോതില്‍ വെള്ളം ഒഴുക്കി വിട്ടിരുന്നു. നല്ല മഴയും ചെയ്തതോട കനാലില്‍ വെള്ളം അധികരിക്കുകയും പല വിട്ടു പറമ്പുകളിലേക്കും വെള്ളം മറയുകയും ചെയ്തു. ജലവിതരണം തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് നമ്പ്രത്തുകര ഭാഗത്ത് കനാല്‍ തകര്‍ന്നത്. പൊട്ടിയ ഭാഗം പുതുക്കി നിര്‍മ്മിക്കാന്‍ ഇതുവരെ ജലസേചന വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയായില്ല. കൊയിലാണ്ടി നഗരസഭയില്‍ ഉള്‍പ്പെട്ട നടേരി ഭാഗത്തേക്ക് കനാല്‍ വെളളമെത്തുന്നത് നിലച്ചതോടെ ജലക്ഷാമം രൂക്ഷമാണ്.
Latest from Local News
2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്കാരം. സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് അവാർഡ്. ഫെബ്രുവരി
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം 2026 പദ്ധതി നഗരസഭ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ.
മൂടാടി പാലക്കുളം രഞ്ജിത്ത് നിവാസിൽ ചിന്നമ്മു (90) അന്തരിച്ചു. ഭർത്താവ് പരേതനായ സി എച്ച് രാമൻ മക്കൾ :മീരബായ് സി എച്ച്
കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. 11ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന കൊടിയേറ്റത്തിന് മേൽശാന്തി







