കൊയിലാണ്ടി: നടേരി ബ്രാഞ്ച് കനാല്‍ നമ്പ്രത്തുകര ഭാഗത്ത് പൊട്ടിയിട്ട് ഒരു മാസമായിട്ടും കനാല്‍ പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കാത്ത ജലസേചന വകുപ്പ് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നടേരി ഭാഗത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചു.മെയ് പത്തിനകം കനാല്‍ പൊട്ടിയിടത്ത് അടിയന്തിര അറ്റകുറ്റപണി നടത്തി ജല വിതരണം ആരംഭിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബാലന്‍ കിടാവ്,റാഷിദ് മുത്താമ്പി,ശ്രീധരന്‍ നായര്‍ പുഷ്പശ്രീ,വിജയലക്ഷ്മി,എം.കെ.ബാബുരാജ്,നിഹാല്‍,ലത്തീഫ് തുടങ്ങിയവര്‍ അറിയിച്ചു.
പെരുവണ്ണാമൂഴി ഡാം തുറന്നപ്പോള്‍ രണ്ട് ദിവസം മാത്രമാണ് നടേരി കാവുംവട്ടം ഭാഗത്തേക്ക് കനാലില്‍ ജലവിതരണം നടന്നത്. കനാലില്‍ രണ്ട് ദിവസം വലിയ തോതില്‍ വെള്ളം ഒഴുക്കി വിട്ടിരുന്നു. നല്ല മഴയും ചെയ്തതോട കനാലില്‍ വെള്ളം അധികരിക്കുകയും പല വിട്ടു പറമ്പുകളിലേക്കും വെള്ളം മറയുകയും ചെയ്തു. ജലവിതരണം തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് നമ്പ്രത്തുകര ഭാഗത്ത് കനാല്‍ തകര്‍ന്നത്. പൊട്ടിയ ഭാഗം പുതുക്കി നിര്‍മ്മിക്കാന്‍ ഇതുവരെ ജലസേചന വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയായില്ല. കൊയിലാണ്ടി നഗരസഭയില്‍ ഉള്‍പ്പെട്ട നടേരി ഭാഗത്തേക്ക് കനാല്‍ വെളളമെത്തുന്നത് നിലച്ചതോടെ ജലക്ഷാമം രൂക്ഷമാണ്.
Latest from Local News
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ
അരിക്കുളം ടൗൺ യു.ഡി.എഫ് കുടുംബ സംഗമം മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് മൂസ കോതമ്പ്ര ഉദ്ഘാടനം ചെയ്തു. ടി.എം. പ്രതാപചന്ദ്രൻ
ഇന്നു രാവിലെ കൊയിലാണ്ടിയിൽ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുയുണ്ടായ അപകടത്തിൽ കാർ യാത്രികയായ പുന്നാട് സ്വദേശിനി മരിച്ചു. പുന്നാട് താവിലക്കുറ്റിയിലെ
കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മട്ടന്നൂർ സ്വദേശിനി ഓമനയാണ് അപകടത്തിൽ മരിച്ചത്. കൂടെ യാത്ര ചെയ്യുകയായിരുന്ന
വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ പ്രതിശ്രുത വരനും വധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. കുറ്റ്യാടി കായക്കൊടി മേഖലകളിലെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിലെ







