കൊയിലാണ്ടി: നടേരി ബ്രാഞ്ച് കനാല്‍ നമ്പ്രത്തുകര ഭാഗത്ത് പൊട്ടിയിട്ട് ഒരു മാസമായിട്ടും കനാല്‍ പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കാത്ത ജലസേചന വകുപ്പ് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നടേരി ഭാഗത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചു.മെയ് പത്തിനകം കനാല്‍ പൊട്ടിയിടത്ത് അടിയന്തിര അറ്റകുറ്റപണി നടത്തി ജല വിതരണം ആരംഭിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബാലന്‍ കിടാവ്,റാഷിദ് മുത്താമ്പി,ശ്രീധരന്‍ നായര്‍ പുഷ്പശ്രീ,വിജയലക്ഷ്മി,എം.കെ.ബാബുരാജ്,നിഹാല്‍,ലത്തീഫ് തുടങ്ങിയവര്‍ അറിയിച്ചു.
പെരുവണ്ണാമൂഴി ഡാം തുറന്നപ്പോള്‍ രണ്ട് ദിവസം മാത്രമാണ് നടേരി കാവുംവട്ടം ഭാഗത്തേക്ക് കനാലില്‍ ജലവിതരണം നടന്നത്. കനാലില്‍ രണ്ട് ദിവസം വലിയ തോതില്‍ വെള്ളം ഒഴുക്കി വിട്ടിരുന്നു. നല്ല മഴയും ചെയ്തതോട കനാലില്‍ വെള്ളം അധികരിക്കുകയും പല വിട്ടു പറമ്പുകളിലേക്കും വെള്ളം മറയുകയും ചെയ്തു. ജലവിതരണം തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് നമ്പ്രത്തുകര ഭാഗത്ത് കനാല്‍ തകര്‍ന്നത്. പൊട്ടിയ ഭാഗം പുതുക്കി നിര്‍മ്മിക്കാന്‍ ഇതുവരെ ജലസേചന വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയായില്ല. കൊയിലാണ്ടി നഗരസഭയില്‍ ഉള്‍പ്പെട്ട നടേരി ഭാഗത്തേക്ക് കനാല്‍ വെളളമെത്തുന്നത് നിലച്ചതോടെ ജലക്ഷാമം രൂക്ഷമാണ്.
Latest from Local News
ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും 131 ബിഎന്‍ ബിഎസ്എഫിന്റെയും നേതൃത്വത്തില്‍ അരീക്കരക്കുന്ന് ബിഎസ്എഫ് ക്യാമ്പില്‍
ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ പട്ടിക വര്‍ഗ വകുപ്പും ചേര്‍ന്നൊരുക്കുന്ന അക്ഷരോന്നതി പദ്ധതിയിലേക്ക് വിദ്യാലയങ്ങള്‍ പുസ്തകങ്ങള്‍ കൈമാറി. കോടഞ്ചേരി സെന്റ്
മേപ്പയ്യൂർ:ലഹരി നിർമ്മാർജ്ജന സമിതി ബോധവൽക്കരണ കാമ്പസ് കാംപയിൻ മേപ്പയ്യൂർ ജി വി എച്ച് എസ് എസിൽ ലഘുലേഖ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍കുന്നില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ വലിയ പാറക്കല്ല് ഉരുണ്ട് വീണ് പ്രദേശം അപകടം ഭീഷണിയില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അതിന്റെ
ചെങ്ങോട്ടുകാവ് : ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഉജ്ജ്വല കൗമാരം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ കുടുംബത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ബോധവൽക്കരണ