കൊയിലാണ്ടി: നടേരി ബ്രാഞ്ച് കനാല്‍ നമ്പ്രത്തുകര ഭാഗത്ത് പൊട്ടിയിട്ട് ഒരു മാസമായിട്ടും കനാല്‍ പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കാത്ത ജലസേചന വകുപ്പ് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നടേരി ഭാഗത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയറെ നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചു.മെയ് പത്തിനകം കനാല്‍ പൊട്ടിയിടത്ത് അടിയന്തിര അറ്റകുറ്റപണി നടത്തി ജല വിതരണം ആരംഭിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബാലന് കിടാവ്,റാഷിദ് മുത്താമ്പി,ശ്രീധരന് നായര്‍ പുഷ്പശ്രീ,വിജയലക്ഷ്മി,എം.കെ.ബാബുരാജ്,നിഹാല്‍,ലത്തീഫ് തുടങ്ങിയവര്‍ അറിയിച്ചു.
പെരുവണ്ണാമൂഴി ഡാം തുറന്നപ്പോള്‍ രണ്ട് ദിവസം മാത്രമാണ് നടേരി കാവുംവട്ടം ഭാഗത്തേക്ക് കനാലില്‍ ജലവിതരണം നടന്നത്. കനാലില്‍ രണ്ട് ദിവസം വലിയ തോതില്‍ വെള്ളം ഒഴുക്കി വിട്ടിരുന്നു. നല്ല മഴയും ചെയ്തതോട കനാലില്‍ വെള്ളം അധികരിക്കുകയും പല വിട്ടു പറമ്പുകളിലേക്കും വെള്ളം മറയുകയും ചെയ്തു. ജലവിതരണം തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് നമ്പ്രത്തുകര ഭാഗത്ത് കനാല്‍ തകര്‍ന്നത്. പൊട്ടിയ ഭാഗം പുതുക്കി നിര്‍മ്മിക്കാന്‍ ഇതുവരെ ജലസേചന വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയായില്ല. കൊയിലാണ്ടി നഗരസഭയില്‍ ഉള്‍പ്പെട്ട നടേരി ഭാഗത്തേക്ക് കനാല്‍ വെളളമെത്തുന്നത് നിലച്ചതോടെ ജലക്ഷാമം രൂക്ഷമാണ്.
Latest from Local News
കാരയാട് :ഏക്കാട്ടൂരിലെ തയ്യുള്ളതിൽ ജാനു അമ്മ (78)ന്തരിച്ചു. ഭർത്താവ്: നാരായണൻ നമ്പ്യാർ. മക്കൾ: ടി .സുരേഷ്(അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്, സി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 3,39, 600 രൂപ പദ്ധതി വിഹിതവും
കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഒരു രൂപയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ‘ഫ്രീഡം പ്ലാൻ’ നൽകുന്നു. ദിവസേന രണ്ട്
കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ (മോള്‍ട്ടിയമ്മ -89) കോഴിക്കോട് ഗാന്ധിറോഡ് രാജീവ് നഗറിലെ