ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടു പ്രദേശവാസികളായ ജനങ്ങൾക്കുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് പരിഹരിക്കാൻ അടിയന്തര നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷാഫി പറമ്പിൽ എംപി കേന്ദ്ര ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗദ്കരിക്ക് കത്ത് നൽകി. കഴിഞ്ഞ മൺസൂൺ കാലത്ത് മണ്ണിടിച്ചിൽ മൂലവും വീടുകളിൽ വെള്ളം കയറിയും ജീവിതം പ്രതിസന്ധിയിൽ ആയവർ ഇപ്പോഴും പ്രശ്നപരിഹാരത്തിന് കാത്തിരിക്കുകയാണ് താമസയോഗ്യമല്ലാതായ വീടും സ്ഥലങ്ങളും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാമെന്ന അധികൃതരുടെ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ശക്തമായ ജനകീയ ആവശ്യം നിലനിൽക്കുന്ന കുഞ്ഞിപ്പള്ളി, പന്തലായിനി, ചേമഞ്ചേരി, പാലയാട്ട് നട,തിരുവങ്ങൂർ- കാപ്പാട് റോഡ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ ഹൈവേ മുറിച്ചു കടക്കാനുള്ള സൗകര്യം
: ഏർപ്പെടുത്തണമെന്ന ആവശ്യത്തിലും തീരുമാനമായിട്ടില്ല.ഈ വിഷയം പാർലമെൻറ് അകത്തും പുറത്തു ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല അധികൃതർ അവഗണിക്കുകയും ആണ്. കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താത്ത ഇടുങ്ങിയ സർവീസ് റോഡുകളുടെയും നടപ്പാതകളുടെയും നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കണമെന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ മുൻഗണനാക്രമത്തിൽ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട ഏജൻസികളുടെ ഉന്നതതല യോഗം അടിയന്തരമായി വിളിച്ചു ചേർക്കണം എന്നും മന്ത്രിക്ക് നൽകിയ കത്തിൽ എംപി ആവശ്യപ്പെട്ടു
Latest from Local News
താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം. പോലിസും ഫയർ ഫോഴ്സു സ്ഥലത്തേക്ക് തിരിച്ചു .ഒൻപതാം
പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് അബൂബക്കർ ബാഫഖി (75) അന്തരിച്ചു. ഭാര്യ : ശരീഫ നഫീസബീവി (കാരക്കാട്)
ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് താലൂക്കില്‍ പത്തും വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ഓരോന്നും വീടുകള്‍ക്ക്
കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വടകര മണ്ഡലത്തിലെ പ്രധാന കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ മൂന്ന് കോടി രൂപയുടെ ഭരണാനുമതിയായതായി കെ കെ രമ എംഎല്‍എ അറിയിച്ചു.