പച്ചത്തേങ്ങ വില റിക്കാർഡിലേക്ക്. സർവകാല റിക്കോർഡും ഭേദിച്ച് മുന്നേറുന്നു. വെള്ളിയാഴ്ച (ഇന്ന്) കിലോയ്ക്ക് 64 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 62 രൂപയിൽ നിന്നാണ് 64ലേക്ക് വില കുതിച്ചത്. എന്നാൽ തേങ്ങ ഉല്പാദനം കുറഞ്ഞതാണ് കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നത്. ഈയടുത്ത കാലത്ത് ഇത്രയും വില നാളീകേരത്തിന് ലഭിച്ചിട്ടില്ല. 18 രൂപയിൽ നിന്നാണ് പടിപടിയായി ഉയർന്ന് തേങ്ങാവില 64ൽ എത്തിനിൽക്കുന്നത്. നാളീകേരത്തിൻ്റെ വില വർദ്ധനവ് കർഷകരെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ്. തെങ്ങു കൃഷിയോട് കൂടുതൽ താല്പര്യം ഉണ്ടാവാൻ കൂടുതൽ തെങ്ങിൻതൈകൾ നട്ടുവളർത്താനും വിലവർദ്ധനവ് പ്രചോദനമാകുന്നുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ പുതിയ തെങ്ങിൻ തൈകൾ കുഴിച്ചിടാനുള്ള സമയമാണ്.
Latest from Main News
കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു നാദാപുരത്തിനടുത്ത് പുറമേരിയിലാണ് സംഭവം. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെടിവെക്കുകയായിരുന്നു. പുറമേരി എസ്.പി എല്‍.പി
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിലവില്‍ 12 മണിക്കൂര്‍ ഷിഫ്റ്റിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കും. ഇതോടെ
കണ്ണൂരിലെ രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലുള്ളത്.
ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന്







