അരിക്കുളം: കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുമിച്ചിറങ്ങിയപ്പോൾ നിത്യരോഗിയായ വയോധികൻ്റെ വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമായി. അരിക്കുളം മാവട്ടെ മാവട്ടന പുരുഷോത്തന്മൻ നായരുടെ വീട്ടിലേക്കുള്ള റോഡാണ് ശ്രമദാനത്തിലൂടെ കോൺക്രീറ്റ് ചെയ്ത് അരിക്കുളത്തെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മാതൃക സൃഷ്ടിച്ചത്. പ്ലാച്ചേരി താഴെ – മഠത്തിൽ റോഡിൻ്റെ ഗതാഗത യോഗ്യമല്ലാത്ത ഭാഗം കോൺക്രീറ്റ് ചെയ്തതോടെ പ്രദേശവാസികൾക്കും ഇത് ഗുണകരമായി. നിത്യരോഗിയായ പുരുഷോത്തമൻ നായരുടെ വീട്ടിലേക്കുള്ള വാഹനയാത്ര അതീവ ദുഷ്ക്കരമായിരുന്നു. ഇതു മൂലം ചികിത്സക്കായി ആശുപത്രിയിലും മറ്റും പോകാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. മഴ തുടങ്ങിയതോടെ റോഡിൽ കാൽ നടയാത്ര പോലും പ്രയാസകരമായിരുന്നു. നിർമാണ ചിലവിനുള്ള മുഴുവൻ തുകയും പാർട്ടിയാണ് സ്വരൂപിച്ചത്. കോൺക്രീറ്റ് പ്രവൃത്തി ഉദ്ഘാടനം അരിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്യമള ഇടപ്പള്ളി നിർവഹിച്ചു. മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഒ കെ ചന്ദ്രൻ, രാമചന്ദ്രൻ നീലാംബരി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി, കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് തങ്കമണി ദീപാലയം, സേവാദൾ മേപ്പയ്യൂർ ബ്ലോക്ക് ചെയർമാൻ അനിൽകുമാർ അരിക്കുളം, കോൺഗ്രസ് അരിക്കുളം മണ്ഡലം സെക്രട്ടറി ഹാഷിം കാവിൽ, ബാലകൃഷ്ണൻ കൈലാസം, ഐ എൻ ടി യു സി അരിക്കുളം മണ്ഡലം ട്രഷറർ രാമചന്ദ്രൻ ചിത്തിര, രാമാ നന്ദൻ മഠത്തിൽ, മഹിളാ കോൺഗ്രസ് അരിക്കുളം മണ്ഡലം സെക്രട്ടറി ശ്രീജ പുളിയത്തിങ്കൽ മീത്തൽ, സി എം രാഗേഷ്, വി വി രാജൻ എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”
കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍
താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ