ആഫ്രിക്കയിൽ കടൽ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് സ്വദേശി നാട്ടിലെത്തി

ആഫ്രിക്കയിൽ കടൽ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് സ്വദേശി നാട്ടിലെത്തി. ഇന്നലെ വൈകിട്ടാണ് മുംബൈയിൽ നിന്നും രജീന്ദ്രൻ വീട്ടിൽ എത്തിയത്. കുടുംബത്തെയും ദിവസങ്ങൾ മാത്രം പ്രായമുള്ള തന്റെ പിഞ്ചു കുഞ്ഞിനെയും വാരിപുണർന്നു. ജീവിതത്തിനും മരണത്തിനും ഇടയിൽ നിന്നാണ് രജീന്ദ്രൻ അടക്കമുള്ള 10 പേർ രക്ഷപെട്ടത്.

ചൊവ്വാഴ്ച രാത്രി തന്നെ ഇവർ മുംബൈയിൽ എത്തിയ ഇവരെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ഓഫിസിൽ ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്ന് കമ്പനിയുടെ മെഡിക്കൽ പരിശോധനയും പൂർത്തിയായതിനു ശേഷമാണ് വൈകിട്ട് മൂന്നു മണിയോടെ നാട്ടിൽ എത്തിയത്. മുംബൈയിലെ മറീടെക് ഏജൻസി ഓഫിസു വഴിയാണ് ഇവരെല്ലാം ബിട്ടു റിവർ എന്ന ചരക്ക് കപ്പലിൽ ജോലിക്കെത്തിയത്. 

കഴിഞ്ഞ സെപ്റ്റംബറിലാണ് രജീന്ദ്രൻ കപ്പലിൽ ചീഫ് കുക്കായി ജോലിയിൽ കയറിയത് . ലോമേ വിട്ട് അടുത്ത പോർട്ടിൽ എത്തിയാൽ കരാർ സമയം പൂർത്തിയാക്കി കപ്പലിൽ നിന്ന് ഇറങ്ങി നാട്ടിലെത്താനിരിക്കെയാണ് റാഞ്ചൽ നടന്നത്.

28 ദിവസത്തിന് ശേഷം 7 ഇന്ത്യക്കാർ അടക്കം 10 പേരും ഒരു പോറൽ പോലും ഏൽക്കാതെ മുംബൈയിൽ എത്തി. അവിടെ നിന്നും ഇന്നലെ വൈകിട്ടോടെ വീട്ടിലും എത്തി. കാസർകോട് സ്വദേശിയായ രജീന്ദ്രൻ, ആസിഫ് അലി (മിനിക്കോയി), തമിഴ്നാട്ടുകാരായ പ്രദീപ്‌ മുരുകൻ, സതീഷ് കുമാർ സെൽവരാജ്, ബിഹാറിൽ നിന്നുള്ള സന്ദീപ് കുമാർ സിങ്, മഹാരാഷ്ട്രക്കാരായ സമീൻ ജാവീദ്, സോൾക്കർ റിഹാൻ ഷബീർ എന്നിവരാണ് തിരിച്ച് എത്തിയത്.

ബോട്ടിൽ രണ്ട് ദിവസം യാത്ര ചെയ്ത് രഹസ്യ കേന്ദത്തിൽ എത്തിച്ച് പാർപ്പിക്കുകയായിരുന്നുവെന്നും കൊള്ളക്കാർ ഉപദ്രവിച്ചിട്ടില്ലെന്നും രജീന്ദ്രൻ പറഞ്ഞു. നാട്ടിലേക്ക് വരാൻ ഇരിക്കുമ്പോഴാണ് തട്ടിക്കൊണ്ട് പോയത്. കണ്ണ് കെട്ടിയിരുന്നില്ല, തോക്കിൻ മുനയിലാണ് 26 ദിവസവും പാർപ്പിച്ചത്. ബ്രഡും ന്യൂഡിൽസും അടക്കമുള്ള മിനിമം ഭക്ഷണം ആയിരുന്നു നൽകിയിരുന്നതെന്നും 5 കിലോഗ്രാം കുറഞ്ഞെന്നും രജീന്ദ്രൻ പറഞ്ഞു. 

കപ്പലോട്ടക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം രാജ്മോഹൻ ഉണ്ണിത്താൻ എംപി പാർലമെന്‍റിൽ ശൂന്യവേളയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലെ ലോമേ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പോകുന്നതിനിടെയാണ് മാർച്ച്‌ 17 നു ബിട്ടു റിവർ എന്ന ചരക്കുകപ്പലിലെ ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. ഇതിൽ മൂന്നുപേർ റൊമാനിയക്കാരായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഉള്ള വീടുകളുടെ നിർമ്മാണം ആരംഭിച്ചു

Next Story

മലബാറിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അപൂര്‍വ്വ രേഖ – ചരിത്രത്താളുകളിലൂടെ എം.സി വസിഷ്ഠ്

Latest from Main News

ശബരിമല യാത്രയ്ക്ക് സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കി ദക്ഷിണ റെയിൽവേ

വീണ്ടും ശബരിമല സ്പെഷ്യൽ ട്രെയിനുകളുമായി ദക്ഷിണ റെയിൽവേ. ആന്ധ്രാപ്രദേശിലെ കകിനാഡ, മഹാരാഷ്ട്രയിലെ ഹസുർ സാഹിബ് നന്ദെദ്, തെലങ്കാനയിലെ ചർലപല്ലി എന്നീ സ്ഥലങ്ങളിൽ

ഡൽഹി ചാവേർ സ്ഫോടനം : ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും കസ്റ്റഡിയിൽ എടുത്ത് പൊലീസ്

ഡൽഹിയിൽ ചാവേർ സ്ഫോടനം നടത്തിയെന്ന കരുതുന്ന ഡോകടർ ഉമർ മുഹമ്മദിന്റെ അമ്മയെയും സഹോദരങ്ങളെയും കസ്റ്റഡിയിൽ എടുത്ത് പൊലീസ്. ഇവരെ ഉടൻ സ്ഫോടനം

തിരുമല തിരുപ്പതി ലഡു തട്ടിപ്പ്: 50 ലക്ഷം രൂപയുടെ വഴിവിട്ട പണമിടപാട് കണ്ടെത്തി

തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ  പ്രസാദമായ ലഡു തയ്യാറാക്കാന്‍ മായംചേര്‍ന്ന നെയ്യ് വാങ്ങിയ സംഭവത്തില്‍ വമ്പന്‍ തട്ടിപ്പെന്ന് സിബിഐ  അന്വേഷണ സംഘം. സംഭവവുമായി

യുവാക്കളുടെ ഇടയിൽ ലഹരിക്ക് എതിരെ ബോധവത്കരണവുമായി ലയൺസ് ക്ലബ്‌ ഇന്റർനാഷണൽ

ലയൺസ് ക്ലബ് ഇന്റർനാഷണൽ വുമൻസ് ഓൺ വിങ്‌സിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാർത്ഥികളുടെ ഇടയിൽ വളർന്നു കൊണ്ടിരിക്കുന്ന സാമൂഹിക വിപത്തായ ലഹരിക്ക് എതിരെ

ഡൽഹി സ്ഫോടനം മരണം 13 ,ഭീകരാക്രമണമെന്ന് നിഗമനം

ഡൽഹി സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷൻ വിമാനത്താവളം എന്നിവിടങ്ങളിലും