വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്യും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്യും. കഴിഞ്ഞ വർഷം ഡിസംബറിൽ തുറമുഖം വാണിജ്യ ആവശ്യങ്ങൾക്കായി പ്രവർത്തനം ആരംഭിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി പ്രവർത്തനം ആരംഭിച്ചതിനു ശേഷം ഇതുവരെ 250-ലധികം കപ്പലുകൾ തുറമുഖത്തേക്ക് എത്തിയിരുന്നു. വയബിലിറ്റി ഗ്യാപ് ഫണ്ട് പങ്കിടുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ കേന്ദ്രവും സംസ്ഥാന സർക്കാരും പരിഹരിച്ചതോടെയാണ് ഔപചാരിക ഉദ്ഘാടനത്തിനായി തീയതി നിശ്ചയിച്ചിരിക്കുന്നത്.

കൺസെഷനർ ആയ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് 817.80 കോടി രൂപയാണ് കേന്ദ്രസർക്കാർ നൽകേണ്ടത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്നുള്ള വരുമാനത്തിന്റെ 20% ആണ് വിഹിതം സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് നൽകേണ്ടത്. കഴിഞ്ഞ മാർച്ചിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തുറമുഖ വികസനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് പാരിസ്ഥിതിക അനുമതി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ഷെഡ്യൂളുകളിലെ ഒഴിവ് അനുസരിച്ചാണ് മെയ് രണ്ടിന് വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് നിശ്ചയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published.

Previous Story

മൊയിലാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ശ്രീ. ഷാഫി പറമ്പിൽ എം പി. ഉദ്ഘാടനം ചെയ്തു

Next Story

എൻജിൻ തകരാറിലായി ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ മറൈന്‍ എൻഫോഴ്‌സ്മെൻ്റ് രക്ഷപ്പെടുത്തി

Latest from Main News

ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും*

ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും *ജില്ലാ കളക്ടര്‍ പദ്ധതി

അയ്യൻകാളി സ്പോർട്‌സ് സ്കൂൾ സെലക്ഷൻ ട്രയൽ നടത്തുന്നു

പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂകൂളിൽ പട്ടികജാതി/പട്ടികവർഗ്ഗ

എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.