സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചതിനുശേഷം സർക്കാർ ഏറ്റെടുത്ത കുഞ്ഞിനെ (‘നിധി’) ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ.

സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചതിനുശേഷം സർക്കാർ ഏറ്റെടുത്ത കുഞ്ഞിനെ (‘നിധി’) ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. മാസം തികയാതെ ജനിച്ചതുകൊണ്ട് കുഞ്ഞ് മരിച്ചെന്നു കരുതിയെന്നും ആശുപത്രിയിലെ ഭാരിച്ച ചെലവു ഭയന്നാണ് തിരികെ നാട്ടിലേക്ക് പോയതെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. കഴിഞ്ഞദിവസം കുഞ്ഞിനെ ഇവർ വീഡിയോകോളിലൂടെ കണ്ടിരുന്നു.

കുഞ്ഞിനെ സർക്കാർ ഏറ്റെടുത്ത ശേഷം മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച എറണാകുളത്ത് നടന്ന അഖിലേന്ത്യാ പോലീസ് ബാഡ്മിന്റണിൽ പങ്കെടുക്കാനെത്തിയ ഝാർഖണ്ഡ് ഉദ്യോഗസ്ഥർ വഴി നടത്തിയ അന്വേഷണമാണ് ലക്ഷ്യത്തിലെത്തിയത്. ഇവർ വഴി കുഞ്ഞിന്റെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ വിവരങ്ങൾ അറിയിച്ചു. കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് മാതാപിതാക്കൾ അറിയിച്ചതായാണ് വിവരം.
ജനുവരി 29-നാണ് ജനറൽ ആശുപത്രിയിൽ കുഞ്ഞ് ജനിച്ചത്. തുടർന്ന് തീവ്ര പരിചരണം ആവശ്യമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. മാധ്യമങ്ങളിലൂടെ വാർത്ത പുറംലോകം അറിഞ്ഞതോടെ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഈ മാസം 10-ന് ചികിത്സ പൂർത്തിയാക്കി ആരോഗ്യവതിയായ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി.
തിരികെ വന്നാൽ അമ്മയ്ക്ക് കുഞ്ഞിനെ ഏറ്റെടുക്കാൻ അപേക്ഷ നൽകാം. ഝാർഖണ്ഡിലെ ശിശുക്ഷേമ സമിതി വഴി അച്ഛനും അമ്മയ്ക്കും കുഞ്ഞിനെ പരിപാലിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് പരിശോധിക്കും. ഇതിനുശേഷമായിരിക്കും കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറുന്ന നടപടിയെടുക്കുക. മാതാപിതാക്കൾ രണ്ട് മാസത്തിനകം എത്തിയില്ലെങ്കിൽ കുഞ്ഞിനെ ദത്ത് നൽകുന്ന നടപടിയുമായി മുന്നോട്ടുപോകും.

Leave a Reply

Your email address will not be published.

Previous Story

പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു

Next Story

‘മാടൻ മോക്ഷം’ ഏപ്രിൽ 20 നു പൊയിൽക്കാവിൽ

Latest from Main News

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് 21 ന് ; കൊയിലാണ്ടിയില്‍ പകൽ 10 മുതൽ മൂന്ന് വരെ

  നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ജൂലൈ 21

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് പാഠഭാഗം ഉൾക്കൊള്ളിക്കുക. ഇതുമായി ബന്ധപ്പെട്ട

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കോവിഡ് വാക്സിനുകൾ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കൽപ്പറ്റയിൽ നിർമ്മാണം നടക്കുന്ന ടൗൺഷിപ്പ്

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ച നീളുന്ന ചികിത്സക്കായി അമേരിക്കയിലേക്ക്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ