സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചതിനുശേഷം സർക്കാർ ഏറ്റെടുത്ത കുഞ്ഞിനെ (‘നിധി’) ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ.

സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചതിനുശേഷം സർക്കാർ ഏറ്റെടുത്ത കുഞ്ഞിനെ (‘നിധി’) ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. മാസം തികയാതെ ജനിച്ചതുകൊണ്ട് കുഞ്ഞ് മരിച്ചെന്നു കരുതിയെന്നും ആശുപത്രിയിലെ ഭാരിച്ച ചെലവു ഭയന്നാണ് തിരികെ നാട്ടിലേക്ക് പോയതെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. കഴിഞ്ഞദിവസം കുഞ്ഞിനെ ഇവർ വീഡിയോകോളിലൂടെ കണ്ടിരുന്നു.

കുഞ്ഞിനെ സർക്കാർ ഏറ്റെടുത്ത ശേഷം മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച എറണാകുളത്ത് നടന്ന അഖിലേന്ത്യാ പോലീസ് ബാഡ്മിന്റണിൽ പങ്കെടുക്കാനെത്തിയ ഝാർഖണ്ഡ് ഉദ്യോഗസ്ഥർ വഴി നടത്തിയ അന്വേഷണമാണ് ലക്ഷ്യത്തിലെത്തിയത്. ഇവർ വഴി കുഞ്ഞിന്റെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ വിവരങ്ങൾ അറിയിച്ചു. കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് മാതാപിതാക്കൾ അറിയിച്ചതായാണ് വിവരം.
ജനുവരി 29-നാണ് ജനറൽ ആശുപത്രിയിൽ കുഞ്ഞ് ജനിച്ചത്. തുടർന്ന് തീവ്ര പരിചരണം ആവശ്യമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. മാധ്യമങ്ങളിലൂടെ വാർത്ത പുറംലോകം അറിഞ്ഞതോടെ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഈ മാസം 10-ന് ചികിത്സ പൂർത്തിയാക്കി ആരോഗ്യവതിയായ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി.
തിരികെ വന്നാൽ അമ്മയ്ക്ക് കുഞ്ഞിനെ ഏറ്റെടുക്കാൻ അപേക്ഷ നൽകാം. ഝാർഖണ്ഡിലെ ശിശുക്ഷേമ സമിതി വഴി അച്ഛനും അമ്മയ്ക്കും കുഞ്ഞിനെ പരിപാലിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് പരിശോധിക്കും. ഇതിനുശേഷമായിരിക്കും കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറുന്ന നടപടിയെടുക്കുക. മാതാപിതാക്കൾ രണ്ട് മാസത്തിനകം എത്തിയില്ലെങ്കിൽ കുഞ്ഞിനെ ദത്ത് നൽകുന്ന നടപടിയുമായി മുന്നോട്ടുപോകും.

Leave a Reply

Your email address will not be published.

Previous Story

പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു

Next Story

‘മാടൻ മോക്ഷം’ ഏപ്രിൽ 20 നു പൊയിൽക്കാവിൽ

Latest from Main News

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ്