പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവിലെ ഡ്രൈ ഡേ സമ്പ്രദായം തുടരുമെങ്കിലും മുന്‍കൂര്‍ അനുമതിയോടെ ഇനി ഒന്നാം തീയതി മദ്യം വിളമ്പാനാണ്ന് പുതിയ മദ്യനയത്തില്‍ അനുമതി നൽകിയിരിക്കുന്നത്. ടൂറിസം മേഖലയുടെ ഉത്തേജനത്തിന് വേണ്ടിയാണ് ഇളവ് എന്ന് വ്യക്തമാക്കിയാണിത്.

ത്രീ സ്റ്റാറിനും അതിന് മുകളിലോട്ടുമുള്ള ഹോട്ടലുകളില്‍ ഒന്നാം തീയതി പ്രത്യേക കോണ്‍ഫറന്‍സുകള്‍, മീറ്റിങ്ങുകള്‍, പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍ മദ്യം വിളമ്പാം. ഇതിനായി എക്‌സൈസ് കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി 50000 രൂപ ഫീസ് അടയ്ക്കണം.  പ്രത്യേക അനുമതി ദിവസം ബാര്‍ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിര്‍ദേശം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യ നല്‍കാം. യാനങ്ങള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. 400 മീറ്റര്‍ ദൂരപരിധി തുടരും.

ഒന്നാം തീയതി നടക്കുന്ന വിവാഹ സത്‌കാരങ്ങള്‍ അതുപോലുള്ള മറ്റ് പാര്‍ട്ടികള്‍ക്കും ഇതേ വ്യവസ്ഥയില്‍ മദ്യം വിളമ്പാം. നെഫര്‍ ടിറ്റി പോലുള്ള ഉല്ലാസ യാനങ്ങളിലും ഇനി മദ്യം നല്‍കാന്‍ അനുമതിയുണ്ട്. ഇതിനുള്ളില്‍ ടൂറിസ്റ്റുകളായി വരുന്നവര്‍ക്ക് ഇനി മദ്യം നല്‍കുന്നതിന് നിയമപരമായ തടസങ്ങളില്ല. എന്നാല്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയി തന്നെ തുടരും. 

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര മരുതേരി കുന്നുമ്മൽ അബൂബക്കർ അന്തരിച്ചു

Next Story

പൊയിൽക്കാവ് തെക്കെ ചാത്തനാടത്ത് പ്രമോദ് കുമാർ അന്തരിച്ചു

Latest from Main News

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തെരഞ്ഞെടുക്കുന്നവരുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു. വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും.

സംസ്ഥാനത്ത് ദേശീയപാത തകർന്ന സംഭവത്തിൽ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

  കേരളത്തിൽ ദേശീയപാതാ പ്രവൃത്തികൾക്കിടെ സുരക്ഷാ മതിലും റോഡും തകർന്ന സംഭവത്തിൽ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷന്‍ വികസന സ്‌കീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര റെയില്‍വെ വകുപ്പ് മന്ത്രി