മാലിന്യമുക്തം നവകേരളം – കോഴിക്കോട് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്ത ജില്ലയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കനകക്കുന്ന് വച്ച് നടന്നുവരുന്ന ‘വൃത്തി’ കോണ്‍ക്ലേവില്‍ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് അംഗീകാരപത്രവും ഉപഹാരവും കൈമാറി.

മാലിന്യമുക്ത നവകേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും വിവിധ ഏജന്‍സികളും ചേര്‍ന്ന് നടത്തിയ ജനകീയ ഇടപെടലുകളാണ് ജില്ലയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. എല്ലാ രാഷ്ട്രീയ, യുവജന, വിദ്യാര്‍ത്ഥി, മഹിളാ സംഘടനകളെയും മറ്റ് സന്നദ്ധ സംഘടനകളെയും ക്യാമ്പയിനിന്റെ ഭാഗമായി ഒരു കുടക്കീഴില്‍ കൊണ്ടുവരാനായത് നേട്ടമായി.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 27618 അയല്‍ക്കൂട്ടങ്ങള്‍ ഹരിത അയല്‍ക്കൂട്ടങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 5481 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും 1480 വിദ്യാലയങ്ങളെ ഹരിതവിദ്യാലയങ്ങളായും 120 കലാലയങ്ങളെ ഹരിത കലാലയങ്ങളും 276 ടൗണുകളെ ഹരിത സുന്ദര ടൗണുകളുമായി മാറ്റാനായി. 808 പൊതുസ്ഥലങ്ങളെ വൃത്തിയുള്ളതാക്കി മാറ്റാനും 29 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രമാക്കാനും ക്യാമ്പയിനിലൂടെ സാധിച്ചു.

2025 മാര്‍ച്ച് 30ഓടെ ജില്ലയിലെ 78 തദ്ദേശ സ്ഥാപനങ്ങളും ഏപ്രില്‍ നാലോടെ എല്ലോ ബ്ലോക്കുകളും ഏപ്രില്‍ 5ന് കോഴിക്കോട് ജില്ലയും മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. 2023 മാര്‍ച്ചില്‍ 52% ഉണ്ടായിരുന്ന ഹരിതകര്‍മ സേനകള്‍ വഴിയുള്ള മാലിന്യത്തിന്റെ വാതില്‍പടി ശേഖരണം 2025 മാര്‍ച്ച് ആകുമ്പോഴേക്ക് 100%ലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് ക്യാമ്പയിന്റെ വലിയ നേട്ടമായി. 75 എംസിഎഫുകള്‍ ഉണ്ടായിരുന്നിടത്ത് ക്യാമ്പയിന്റെ ഫലമായി അത് 94 ആയി വര്‍ധിച്ചു. മാലിന്യ നിര്‍മാര്‍ജ്ജനം ഉറപ്പ് വരുത്താന്‍ 5385 എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകളാണ് മാര്‍ച്ചില്‍ നടന്നത്.

ജില്ലയില്‍ ജില്ലാ തലത്തിലും ബ്ലോക്ക് -തദ്ദേശ സ്ഥാപനതലത്തിലും ഏറ്റവും സജീവമായിരുന്ന നീര്‍വ്വഹണ സമിതികള്‍ കൃത്യമായ ഇടവേളകളില്‍ നടത്തിയ പരിശോധനകളാണ് ഈ നേട്ടത്തിലേക്ക് ജില്ലയെ എത്തിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, കെഎസ്ഡബ്ല്യുഎംപി, കുടുംബശ്രീ, കില തുടങ്ങിയ ഏജന്‍സികളുടെ സംയുക്തമായ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിന്‍ കാലയളവില്‍ ജില്ലയില്‍ നടന്നത്

Leave a Reply

Your email address will not be published.

Previous Story

മണിയൂരിൻ്റെ സ്വരാജ് തിളക്കത്തിന് പിന്നിൽ ഉറച്ച ജനപിന്തുണ- സ്പീക്കർ എ.എൻ ഷംസീർ

Next Story

കോഴിക്കോട്ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 10-04-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Latest from Main News

കണ്ണൂരിൽ നിന്ന് മസ്‌ക്കറ്റിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ

കണ്ണൂരിൽ നിന്ന് മസ്‌ക്കറ്റിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ. ഏപ്രിൽ 20 മുതൽ സർവീസ് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ നിര്‍ദേശം

വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശം.

കെ.കെ. രാഗേഷ് സി. പി. എം കണ്ണൂർ ജില്ലാ സെക്രട്ടറി

കെ.കെ. രാഗേഷിനെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ജില്ലാ സമ്മേളനം എം.വി. ജയരാജനെ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു എന്നാൽ കൊല്ലത്ത്

മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍ ഹർജി നല്‍കി.

മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയില്‍ ഹർജി നല്‍കി. ഇപ്പോള്‍

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ