കോഴിക്കോട് : മലയാള സാഹിത്യത്തിൽ ഇപ്പോൾ നോവലുകളുടെ പ്രവാഹമാണെന്ന് പ്രശസ്ത സാഹിത്യകാരൻ
യു കെ. കുമാരൻ. ബേപ്പൂർ മുരളീധര പണിക്കരുടെ 92 ആം മത്തെ പുസ്തകം “ആരോ ഒരാൾ (നോവൽ )”
പ്രകാശനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എഴുത്തുകാർക്ക് ഇപ്പോൾ വായനക്കാരെ ഉണ്ടാക്കാൻ പ്രയാസമില്ല. അതിനു സഹായിക്കുന്നത് സമൂഹ മാധ്യമങ്ങളാണ്. മുരളീധര പണിക്കരുടെ രചനകൾക്ക് വായനക്കാരുണ്ട്. അതിന് ഉദാഹരണമാണ് 92 ആം മത് പുസ്തകവും മലയാള സാഹിത്യത്തിന് സംഭാവന ചെയ്തത് എന്ന് യു കെ കുമാരൻ കൂട്ടിച്ചേർത്തു.
കാവിൽ പി മാധവൻ പുസ്തകം ഏറ്റു വാങ്ങി. അളകപുരിയിൽ നടന്ന ചടങ്ങിൽ ഗാനിയ മെഹർ മന്നിയിൽ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ അനിൽ കുമാർ തെരുവോത്ത് പുസ്തകം പരിചയപെടുത്തി.
ഇ എം രാജമാണി, വി.സുബൈർ എന്നിവർ പ്രസംഗിച്ചു.
Latest from Main News
തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. വൈകിട്ട് 5 മണിക്കാണ് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരുക.
മതങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വം നിലനില്‍ക്കണമെന്ന് കോഴിക്കോട് രാമകൃഷ്ണ മിഷന്‍ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദജി മഹാരാജ്. സരോവരം ട്രേഡ് സെന്ററില്‍
ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം വരുത്തി. തൃശ്ശൂരിൽ ജനുവരി 7 മുതൽ 11 വരെ നടത്തുവാൻ
ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാൽ മണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യത തേടി വിദ്യാഭ്യാസ വകുപ്പ്. പീരിയഡ്
തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപന അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍







