കോഴിക്കോട് : മലയാള സാഹിത്യത്തിൽ ഇപ്പോൾ നോവലുകളുടെ പ്രവാഹമാണെന്ന് പ്രശസ്ത സാഹിത്യകാരൻ
യു കെ. കുമാരൻ. ബേപ്പൂർ മുരളീധര പണിക്കരുടെ 92 ആം മത്തെ പുസ്തകം “ആരോ ഒരാൾ (നോവൽ )”
പ്രകാശനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എഴുത്തുകാർക്ക് ഇപ്പോൾ വായനക്കാരെ ഉണ്ടാക്കാൻ പ്രയാസമില്ല. അതിനു സഹായിക്കുന്നത് സമൂഹ മാധ്യമങ്ങളാണ്. മുരളീധര പണിക്കരുടെ രചനകൾക്ക് വായനക്കാരുണ്ട്. അതിന് ഉദാഹരണമാണ് 92 ആം മത് പുസ്തകവും മലയാള സാഹിത്യത്തിന് സംഭാവന ചെയ്തത് എന്ന് യു കെ കുമാരൻ കൂട്ടിച്ചേർത്തു.
കാവിൽ പി മാധവൻ പുസ്തകം ഏറ്റു വാങ്ങി. അളകപുരിയിൽ നടന്ന ചടങ്ങിൽ ഗാനിയ മെഹർ മന്നിയിൽ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ അനിൽ കുമാർ തെരുവോത്ത് പുസ്തകം പരിചയപെടുത്തി.
ഇ എം രാജമാണി, വി.സുബൈർ എന്നിവർ പ്രസംഗിച്ചു.
Latest from Main News
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി
ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം-പൊതുമരാമത്ത്
യുവമോർച്ചയുടെ കോഴിക്കോട് കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. പോലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ്
മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയും ഗതാഗത കമ്മീഷണറും വ്യത്യസ്ത
മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകമായ ആകാശമിഠായിയെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ബി.സി







