രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ കൂട്ടി .ഇതോടെ പെട്രോളിനും ഡീസലിനും വില കൂടും. ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി എന്നതാണ് ശ്രദ്ധേയം. അതേസമയം ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെയും താളം തെറ്റിക്കും. അതേസമയം ചില്ലറവില്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലകുറഞ്ഞു. അതുകൊണ്ട് തന്നെ നികുതി കൂടിയാലും ചില്ലറവിൽപനയിലെ വില മാറ്റമില്ലാതെ തുടരും.അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാല്‍ സ്വാഭാവികമായി പെട്രോളിനും ഡീസലിനും വില കുറയേണ്ടതാണ്. എന്നാല്‍, കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ എക്സൈസ് ഡ്യുട്ടി കൂട്ടിയതിനാല്‍ ആ കുറവ് ജനങ്ങൾക്ക് ലഭിക്കില്ല.
Latest from Main News
പിഎം ശ്രീയിൽ ചേർന്ന കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പിഎം ശ്രീയെ ചൊല്ലിയുള്ള വിവാദങ്ങൾ കേരളത്തിൽ കൊടുംപിരി കൊള്ളുന്ന
കോഴിക്കോട് :ബെവ്കോ ചില്ലറ വില്പനശാലകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് മാനേജ്മെന്റ് ശുപാർശ പ്രകാരമുള്ള അഡീഷണൽ അലവൻസ് വർദ്ധിപ്പിച്ച് നൽകാത്തതിലും നിലവിൽ
ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് കേസ് പിന്‍വലിച്ച് ഉടമസ്ഥാവകാശം നല്കിയ നടപടി ഉത്തരവ്
ശബരിമലയിലെ സ്വര്‍ണം ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി വിറ്റതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.. 476 ഗ്രാം സ്വര്‍ണം സ്പോണ്സര് ആയിരുന്ന ഉണ്ണികൃഷ്ണന്
നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം (NAFIS) എന്ന പോർട്ടൽ ഉപയോഗിച്ച്, കഴിഞ്ഞ 9 മാസത്തിനുള്ളിൽ 80 കുറ്റകൃത്യങ്ങൾ ഗുജറാത്ത് പോലീസ്







