കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ ഭക്ഷണശാലകൾ തുറക്കും

കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയം ഹൈഡൽ – ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് വിശപ്പടക്കാൻ മാർഗമില്ലാത്ത പ്രതിസന്ധിക്ക് പരിഹാരമാവുന്നു. മേഖലയിൽ മുമ്പ് ഉണ്ടായിരുന്ന ഭക്ഷണശാലകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് പ്രദേശത്തെത്തുന്ന വിനോദസഞ്ചാരികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു.

കക്കയത്ത് നിന്നും പതിനാല് കിലോമീറ്ററോളം സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ലഘുഭക്ഷണശാല പോലും ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ നിലവിലുള്ള ഭക്ഷണശാല നടത്തുന്നതിനായി ടെൻഡർ വിളിക്കാൻ വലിയ തുക ഏർപ്പെടുത്തിയത് കാരണം ടെൻഡർ വിളിക്കാൻ ആരുമെത്താറില്ല. വന്യമൃഗ ശല്യവും, കാലാവസ്ഥ പ്രതികൂലമായ സാഹചര്യങ്ങളിലും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുമ്പോഴും ടെൻഡർ തുകയിൽ കുറവ് വരുത്താൻ അധികൃതർ തയ്യറാകാത്തതും ഭക്ഷണശാലകൾ ഏറ്റെടുക്കാൻ ആളുകൾ വിമുഖത കാണിക്കുന്നു.

ഭക്ഷണശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഇ ടെൻഡർ വെച്ചിട്ടുണ്ടെന്ന് ഹൈഡൽ ടൂറിസം സൈറ്റ് ഇൻ ചാർജ് സി.എം.ലെനീഷ് പറഞ്ഞു. മേഖലയിൽ നിലവിലുള്ള ടേക്ക് എ ബ്രേക്ക് കെട്ടിടത്തിൽ മിൽമയുടെ പുതിയ കൗണ്ടർ സൗകര്യങ്ങളോട് കൂടി മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഏപ്രിൽ മാസം മുതൽ തന്നെ ഭക്ഷണശാലകൾ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.

അതുപോലെ ഡാം സൈറ്റ് മേഖലയിലെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്തിനാവശ്യമായ സൗകര്യങ്ങൾ കേന്ദ്രത്തിൽ ഇല്ലാതെ സഞ്ചാരികൾ വലയുന്ന സാഹചര്യത്തിനും പരിഹാരമായി. ഡാം സൈറ്റിലെ പോലീസ്, കെഎസ്ഇബി ക്യാമ്പ് ഓഫീസിന് പുറകിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് 100 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പാർക്കിങ് ഇന്റർലോക്ക്, ഗാർഡൻ, കൈവരികൾ, ഫ്ലോട്ടിങ് ബ്രിഡ്ജ് തുടങ്ങി വിവിധ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. സർവീസിന് വേണ്ടി ഒരു മാസത്തോളമായി നിർത്തിയിട്ട ബോട്ടുകൾ ഏപ്രിൽ മാസം മുതൽ ഓടിതുടങ്ങുമെന്നും, വിനോദസഞ്ചാരികൾക്ക് ആവശ്യമായ മികച്ച സൗകര്യങ്ങൾ സെന്ററിൽ ഏർപ്പെടുത്തുമെന്നും ടൂറിസം അധികൃതർ അറിയിച്ചു.

2015ലാണ് ഹൈഡൽ ടൂറിസം കക്കയം ഡാം സൈറ്റ് കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചതെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പുതിയ മാനേജ്മെന്റിന് കീഴിൽ ടൂറിസം കേന്ദ്രത്തിൽ മികച്ച സൗകര്യങ്ങളൊരുക്കുന്നതിനായി കൂട്ടായ പരിശ്രമങ്ങളാണ് നടന്ന് വരുന്നത്.

Leave a Reply

Your email address will not be published.

Previous Story

സി.പി.ഐ കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ; സ്വാഗതസംഘം രൂപീകരിച്ചു

Next Story

ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയായ യുവതിയുടെ സുഹൃത്ത് സുകാന്തിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

Latest from Local News

അതിരാണി ജില്ലയുടെ പുഷ്പം, പക്ഷി മേനിപ്പൊന്മാന്‍; ജില്ലയുടെ സ്പീഷീസ് പ്രഖ്യാപനം നടത്തി

കോഴിക്കോട് ജില്ലയുടെ പുഷ്പമായി അതിരാണിയെയും (മെലസ്ടൊമ മലബത്രികം), പക്ഷിയായി മേനിപ്പൊന്മാനെയും (സെയിക്സ് എരിതാക്ക) പ്രഖ്യാപിച്ചു. മലബാര്‍ റോസാണ് (പാച്ച്ലിയോപ്ട പാണ്ടിയാന) ജില്ലയുടെ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്് ജൂൺ 19ന്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്് പ്രഖ്യാപിച്ചു. ജൂൺ 19ന് തെരഞ്ഞെടുപ്പ് നടക്കും. ജൂൺ 23 നാണ് വോട്ടെണ്ണൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിലമ്പൂർ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ്

കാത്തിരിപ്പിനൊടുവില്‍ നൊച്ചാട് വില്ലേജിലെ 69 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളാകുന്നു

നൊച്ചാട് വില്ലേജിലെ കല്‍പ്പത്തൂര്‍, രാമല്ലൂര്‍ പ്രദേശങ്ങളിലെ വിവിധ സര്‍വ്വേ നമ്പറുകളില്‍ ഉള്‍പ്പെട്ട 18.88 ഏക്കര്‍ ഭൂമി നിലവില്‍ കൈവശംവെച്ചു വരുന്നവര്‍ക്ക് പതിച്ചു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.