ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ 2025 വർഷത്തെ കാളിയാട്ട മഹോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയാണ്. ഉത്സവ ദിവസങ്ങളിൽ ഒരുക്കുന്ന പ്രഭാത ഭക്ഷണവും സദ്യയും ദേവസ്വം മുഖേനയാണ് നടത്തുന്നത്. എന്നാൽ പിഷാരികാവിലേക്ക് ഭക്ഷണം നൽകുന്ന ആവശ്യത്തിലേക്ക് എന്ന വ്യാജേന പിഷാരികാവ് ക്ഷേത്രത്തിന്റെ പേര് ഉപയോഗിക്കുന്ന ചില അനധികൃത സമിതികൾ വ്യാജ പണ പിരിവുകൾ നടത്തുന്നതായി ദേവസ്വത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്ക് ദേവസ്വവുമായോ ഉത്സവാഘോഷ പരിപാടികളുമായോ യാതൊരുവിധ ബന്ധവുമില്ലെന്നും ഇവർക്കെതിരെ ഭക്തജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാളിയാട്ട മഹോത്സത്തിലേക്കും അന്നദാനത്തിലേക്കുമുള്ള സംഭാവനകൾ ക്ഷേതത്തിൽ ഒരുക്കിയ കൗണ്ടറുകളിലൂടെ ദേവസ്വം നേരിട്ട് സ്വീകരിക്കുന്നതാണെന്നും ചെയർമാൻ ഇളയിടത്ത് വേണുഗോപാലും എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാറും അറിയിച്ചു.
Latest from Local News
അക്ഷയ കേന്ദ്രങ്ങളുടെ സേവന നിരക്ക് കാലോചിതമായി വർദ്ധിപ്പിക്കണമെന്നും സർക്കാർ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾക്ക് പ്രത്യേക ലോഗിനുകൾ അനുവദിക്കണമെന്നും ഫോറം ഓഫ് അക്ഷയ
നാളെ (മെയ് 26) കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു
പടിഞ്ഞാറെ കന്മന മീനാക്ഷി അമ്മ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉണ്ണിനായർ. മക്കൾ: പത്മനാഭൻ (റിട്ട. അദ്ധ്യാപകൻ വി വി യു
വടകര വില്ല്യാപ്പള്ളിക്ക് സമീപം കുനിത്താഴ എന്ന സ്ഥലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്ക്കൂട്ടറിന് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് ബൈക്ക്
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്,