കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച രാവിലെ കൊടിയേറി. രാവിലെ 6.30ന് മേല്‍ശാന്തി എന്‍.നാരായണന്‍ മൂസ്സത് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ് നടന്നു.ക്ഷേത്രത്തില്‍ കാളിയാട്ടം കുറിച്ചാല്‍ കൊടിയേറ്റം ദിവസം വരെ മേല്‍ശാന്തി ക്ഷേത്രത്തില്‍ നിന്ന് വിട്ടു നില്‍ക്കും. കൊടിയേറ്റ ദിവസം രാവിലെയാണ് വീണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കുക. മേല്‍ശാന്തി ക്ഷേത്രത്തില്‍ എത്തി പുണ്യാഹം തളിച്ചു. തുടര്‍ന്നാണ് കൊടിയേറിയത്.45 കോല്‍ നീളമുളള മുളയിലാണ് കൊടിയേറിയത്. ഭക്തന്‍മാര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്ന 21 മുഴം കൊടിക്കൂറയാണ് കൊടിയേറ്റത്തിന് ഉപയോഗിച്ചത്. കൊടിയേറ്റം ദര്‍ശിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് ഭക്തര്‍ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേർന്നു. കൊടിയേറ്റത്തിന് ശേഷം നടക്കുന്ന കാഴ്ച ശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ മേള പ്രമാണിയാവും..തുടര്‍ന്ന് കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നും ആദ്യ അവകാശ വരവ് ക്ഷേത്രത്തിലെത്തും . ശേഷം കൊല്ലം കുന്ന്യോറമല ഭഗവതി ക്ഷേത്രം,പണ്ടാരക്കണ്ടി ,കുട്ടത്ത് കുന്ന്,പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും ക്ഷേത്രത്തിലെത്തി വൈകീട്ട് കാഴ്ച ശീവേലിയ്ക്ക് പോരൂര്‍ അനീഷ് മാരാ മേള പ്രമാണിയാകും. 6.30ന് നടക്കുന്ന സാംസ്‌ക്കാരിക സദസ്സില്‍ യു.കെ.കുമാരന്‍,കെ.പി.സുധീര,നരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. 7.30ന് പിന്നണി ഗായിക അഞ്ജു ജോസഫ്,ശ്രീനാഥ് എന്നിവര്‍ നയിക്കുന്ന ഗാനമേള.
Latest from Local News
കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ അധ്യക്ഷത
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00
ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ ‘കളക്ടര്‍ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്,
ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എം എസ് സി യോഗ/ബിഎന്‍വൈഎസ്/യോഗ ഡിപ്ലോമ.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ