കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച രാവിലെ കൊടിയേറി. രാവിലെ 6.30ന് മേല്‍ശാന്തി എന്‍.നാരായണന് മൂസ്സത് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ് നടന്നു.ക്ഷേത്രത്തില്‍ കാളിയാട്ടം കുറിച്ചാല്‍ കൊടിയേറ്റം ദിവസം വരെ മേല്‍ശാന്തി ക്ഷേത്രത്തില്‍ നിന്ന് വിട്ടു നില്ക്കും. കൊടിയേറ്റ ദിവസം രാവിലെയാണ് വീണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കുക. മേല്‍ശാന്തി ക്ഷേത്രത്തില്‍ എത്തി പുണ്യാഹം തളിച്ചു. തുടര്‍ന്നാണ് കൊടിയേറിയത്.45 കോല് നീളമുളള മുളയിലാണ് കൊടിയേറിയത്. ഭക്തന്മാര് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന 21 മുഴം കൊടിക്കൂറയാണ് കൊടിയേറ്റത്തിന് ഉപയോഗിച്ചത്. കൊടിയേറ്റം ദര്‍ശിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് ഭക്തര്‍ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേർന്നു. കൊടിയേറ്റത്തിന് ശേഷം നടക്കുന്ന കാഴ്ച ശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ മേള പ്രമാണിയാവും..തുടര്‍ന്ന് കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നും ആദ്യ അവകാശ വരവ് ക്ഷേത്രത്തിലെത്തും . ശേഷം കൊല്ലം കുന്ന്യോറമല ഭഗവതി ക്ഷേത്രം,പണ്ടാരക്കണ്ടി ,കുട്ടത്ത് കുന്ന്,പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും ക്ഷേത്രത്തിലെത്തി വൈകീട്ട് കാഴ്ച ശീവേലിയ്ക്ക് പോരൂര്‍ അനീഷ് മാരാ മേള പ്രമാണിയാകും. 6.30ന് നടക്കുന്ന സാംസ്ക്കാരിക സദസ്സില്‍ യു.കെ.കുമാരന്,കെ.പി.സുധീര,നരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. 7.30ന് പിന്നണി ഗായിക അഞ്ജു ജോസഫ്,ശ്രീനാഥ് എന്നിവര്‍ നയിക്കുന്ന ഗാനമേള.
Latest from Local News
മേപ്പയ്യൂർ: കല്പത്തൂർ, മേപ്പയ്യൂർ മേഖലകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നവരിൽ പ്രമുഖനും ഖാദി ബോർഡ് ജീവനക്കാരനുമായിരുന്ന ചങ്ങരം വെള്ളിയിലെ കെ.കെ.രാമൻ്റെ പതിനേഴാമത് ചരമവാർഷിക
കൊയിലാണ്ടി: ഫിഷർമെൻ കോളനിയിൽ താമസിക്കും വിരുന്നു കണ്ടി കമല (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉത്തമൻ. മക്കൾ :ബാഗി, സജീവൻ ,റീത്ത,
ചിങ്ങപുരം: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രം മഹോത്സവം ഏപ്രില്‍ രണ്ട് മുതല്‍ എട്ട് വരെ ആഘോഷിക്കും. രണ്ടിന് രാത്രി തിരുവാതിര. മൂന്നിന് കൊടിയേറ്റം,3.30ന്
“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും തുറന്നു
ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ 2025 വർഷത്തെ കാളിയാട്ട മഹോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയാണ്. ഉത്സവ ദിവസങ്ങളിൽ ഒരുക്കുന്ന